നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്കും, കോഴിക്കോട്ടേക്കും സ്മാർട് ബസ് സർവിസ്; മൂന്ന് മാസത്തിനകം സർവിസാരംഭിക്കും; മന്ത്രി കെ.ബി. ഗണേഷ്‌കുമാർ
അബൂദബി: പ്രവാസികൾക്കായി വിമാനത്താവളങ്ങളിൽ നിന്ന് പുതിയ സ്‌മാർട്ട് ബസ് സർവിസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. മൂന്ന് മാസത്തിനകം നെടുമ്പാശേരിയിൽ നിന്ന് തിരുവല്ലയിലേക്ക് രണ്ടും കോഴിക്കോട്ടേക്ക് മൂന്നും ബസുകൾ സർവിസ് ആരംഭിക്കും. രണ്ട് വിമാനങ്ങളിലെ യാത്രക്കാർക്ക് ഒരു ബസ് എന്ന വിധത്തിലായിരിക്കും ബസ് സർവിസ് നടത്തുക. ആളില്ലാതെ ബസ് പുറപ്പെടുന്നതിന് പകരം വിമാനം വൈകിയാൽ ബസും കാത്തുനിൽക്കും.
ദീർഘദൂര യാത്രയാണെങ്കിലും ഇടക്ക് സ്‌റ്റോപ്പുകൾ ഉണ്ടാകും. അതേസമയം, പ്രവാസികൾക്ക് നാട്ടിൽ ഡ്രൈവിങ് ടെസ്‌റ്റ് നേരത്തേയാക്കണമെങ്കിൽ അവർ ആർടിഒയെ നേരിൽ കണ്ട് അപേക്ഷ നൽകണമെന്നും മന്ത്രി പറഞ്ഞു. യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ ലൈസൻസ് കൈവശം ഉള്ളവർക്ക് നാട്ടിലെ ഡ്രൈവിങ് ടെസ്‌റ്റിൽ ഇളവു നൽകാനാകുമോ എന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
തരൂർ പറഞ്ഞത് സത്യം
കേരള വികസനത്തെക്കുറിച്ച് ശശി തരൂർ പറഞ്ഞത് സത്യമാണെന്നും അതിന് നേരെ കൊഞ്ഞനം കുത്തേണ്ട കാര്യമില്ലെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. എല്ലാ കാര്യങ്ങളിലും പ്രകടമായ മാറ്റമുണ്ട്. തരൂർ രാഷ്ട്രീയക്കാരനായതുകൊണ്ട് സത്യം പറയാതിരിക്കാനാകില്ലെന്നും, തരൂരിനെ കോൺഗ്രസുകാരനായല്ല വിശ്വ പൗരനായാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Kerala Minister KB Ganesh Kumar announces the launch of smart bus services from Nedumbassery to Thiruvalla and Kozhikode, expected to commence within three months.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."