അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികൾ പിടിയിൽ; പ്രതികളിൽ നിന്ന് 364 കിലോഗ്രാം ഞണ്ട് പിടികൂടി
മനാമ: ബഹ്റൈനിലെ സംരക്ഷിത സമുദ്ര മേഖലയിൽ നിന്ന് അനധികൃത മത്സ്യബന്ധനം നടത്തിയ നാലു പേർ അറസ്റ്റിൽ. അറസ്റ്റ് ചെയ്യപ്പെട്ട നാലു പേരും ബംഗ്ലാദേശികളാണ്. ഇവരിൽ നിന്ന് 364 കിലോഗ്രാം വരുന്ന ഞണ്ടുകളെയാണ് പിടികൂടിയത്. വാണിജ്യ ആവശ്യങ്ങൾക്കാണ് ഞണ്ടുകളെ പിടികൂടിയതെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ പറഞ്ഞത്.
സംരക്ഷിത മേഖലകളിൽ മത്സ്യ ബന്ധനം നടത്തുന്നതായി ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പബ്ലിക് പ്രോസിക്യൂഷൻ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കപ്പെടുന്ന നാലുപേരെ പിടികൂടിയത്. ഇവരിൽ നിന്നും രണ്ട് ബോട്ടും മത്സ്യ ബന്ധനത്തിന് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നും പിടിച്ചെടുത്ത ഞണ്ടുകളെ പൊതു ലേലത്തിൽ വിറ്റു. ലേലത്തിൽ നിന്നുള്ള വരുമാനം നീതി, ഇസ് ലാമിക് കാര്യ മന്ത്രാലയത്തിലേക്ക് പോകുമെന്നും അധികൃതർ വ്യക്തമാക്കി.
Bahrain authorities apprehend four expats for engaging in unauthorized fishing, seizing 364 kilograms of crab from the suspects, highlighting the country's efforts to combat illegal fishing activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."