HOME
DETAILS

സ്‌കൂളുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തി യുഎഇ 

  
February 19, 2025 | 12:58 PM

UAE bans smartphones in schools

അബൂദബി: യുഎഇയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന പൊതു, സ്വകാര്യ സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്‌കൂള്‍ കാമ്പസിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത് വിലക്കിയ മന്ത്രിതല തീരുമാനം നടപ്പിലാക്കാന്‍ തുടങ്ങി.

സ്‌കൂളുകള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം നിരോധിക്കുന്ന 'സ്റ്റുഡന്റ് ബിഹേവിയര്‍ കോഡ്' നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു സര്‍ക്കുലര്‍ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് കണ്ടെത്തുന്ന ഏതൊരു ഫോണും ഉടനടി കണ്ടുകെട്ടണമെന്നാണ് നിയമം അനുശാസിക്കുന്നത്. മാതാപിതാക്കള്‍ സ്‌കൂള്‍ കാമ്പസിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതും നിയമം വിലക്കുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പിന്തുടരുന്ന പൊതുവിദ്യാലയങ്ങളും സ്വകാര്യ സ്‌കൂളുകളും മന്ത്രിതല തീരുമാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്നും അതേസമയം മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി പാലിക്കാത്ത സ്വകാര്യ സ്‌കൂളുകള്‍ക്കും കമ്മ്യൂണിറ്റി സ്‌കൂളുകള്‍ക്കും നയം നടപ്പിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരമുണ്ടെന്നും ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.

സ്‌കൂളുകള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി അവര്‍ക്കിടയിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ഉത്തരവില്‍ പറയുന്നു. 2018 ലെ ഈ മന്ത്രിതല തീരുമാനം നമ്പര്‍ 851, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 17, ക്ലോസ് 13 എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ കാമ്പസിലേക്ക് മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നത് വിലക്കുന്നു. 

തീരുമാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്‌കൂളുകളില്‍ പതിവ് പരിശോധനകള്‍ നടത്തുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നിരുന്നാലും, വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ മാനിക്കുകയും സ്‌കൂള്‍ നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കും ഈ പരിശോധനകള്‍ നടത്തുക. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയോ വിദ്യാര്‍ത്ഥികളുമായി ശാരീരിക സമ്പര്‍ക്കം നിരോധിക്കുന്ന യുഎഇ നിയമങ്ങളോ ലംഘിക്കാതെയാണ് പരിശോധനകള്‍ നടത്തുക.

വിദ്യാര്‍ത്ഥികളുടെ ബാഗുകളിലും സ്വകാര്യ വസ്തുക്കളിലും മാത്രമായി പരിശോധന പരിമിതപ്പെടുത്തും. അവരുടെ അവകാശങ്ങളോടുള്ള ബഹുമാനവും സുതാര്യതയും നിലനിര്‍ത്താന്‍ ഇത് സഹായിക്കും. 

വിദ്യാര്‍ത്ഥികളുടെ കൈവശം കാണുന്ന ഏതൊരു മൊബൈല്‍ ഫോണും കണ്ടുകെട്ടാനും നിയമലംഘനത്തെക്കുറിച്ച് അവരുടെ മാതാപിതാക്കളെ അറിയിക്കാനും സ്‌കൂള്‍ ഭരണകൂടങ്ങളോട് മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ആദ്യതവണ കുറ്റം ചെയ്താല്‍, ഫോണ്‍ ഒരു മാസത്തേക്ക് കണ്ടുകെട്ടും. നിയമലംഘനം ആവര്‍ത്തിച്ചാല്‍, അധ്യയന വര്‍ഷാവസാനം വരെ ഫോണ്‍ തടഞ്ഞുവയ്ക്കപ്പെടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  a month ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  a month ago
No Image

പൊലിസിലെ സ്ഥലംമാറ്റം: കോടതി കയറാൻ കച്ചമുറുക്കി ഇടത് അനുകൂലികൾ; ചട്ടവിരുദ്ധ നടപടിയുണ്ടായാൽ ട്രൈബ്യൂണലിനെ സമീപിക്കും

Kerala
  •  a month ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി

Kerala
  •  a month ago
No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  a month ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  a month ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a month ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  a month ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  a month ago