HOME
DETAILS

കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങ്; പ്രതികളായ വിദ്യാർത്ഥികളെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

  
February 19, 2025 | 1:48 PM

Ragging on Karyavattom campus Accused students arrested and released

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിലെ റാഗിങ്ങില്‍ പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. വിദ്യാര്‍ത്ഥികളായ വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. സംഭവത്തിൽ ഒന്നാംവർഷ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റാഗിങ്ങിന് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കഴക്കൂട്ടം പോലീസ് വിദ്യാർത്ഥികളെ വിളിച്ചുവരുത്തി അറസ്റ്റ്  രേഖപ്പെടുത്തിയത്. എന്നാൽ രണ്ടു വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമുള്ള കുറ്റമായതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത് എന്ന് പോലീസ് അറിയിച്ചു.

കാര്യവട്ടം ഗവൺമെന്റ് കോളേജിലെ റാഗിംഗ് പരാതി സ്ഥിരീകരിച്ചത് കോളേജ് ആന്‍റി റാഗിംഗ് കമ്മിറ്റിയായിരുന്നു. ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർത്ഥി ബിൻസ് ജോസിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തുവെന്നായിരുന്നു പരാതി. പ്രിൻസിപ്പലിനും കഴക്കൂട്ടം പോലീസിലുമാണ് പരാതി നൽകിയിരുന്നത്.

തുടർന്ന് അന്വേഷണം നടത്തിയ ആൻ്റി റാഗിംങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെയാണ് പരാതി ലഭിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്.

കഴിഞ്ഞ 11 ന് കോളേജിലെ സീനിയര്‍-ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘർഷം നടന്നിരുന്നു. അന്ന് മര്‍ദനമേറ്റ ബിന്‍സ് ജോസിന്‍റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദനത്തില്‍ പരിക്ക് ഏറ്റിരുന്നു. അന്ന് ഇരുകൂട്ടരുടെയും പരാതിയില്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നു.അന്ന് അഭിഷേകിനെ അന്വേഷിച്ചെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ബിന്‍സിനെ പിടിച്ചുകൊണ്ടുപോയി റൂമില്‍ കെട്ടിയിട്ട് മര്‍‌ദിച്ചതായിട്ടാണ് പരാതി ഉയർന്നിരിക്കുന്നത്.

തുടര്‍ന്നാണ് ബിന്‍സ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കഴക്കൂട്ടം പൊലീസിനും പ്രിന്‍സിപ്പലിനും പരാതി നല്‍കിയിരിക്കുന്നത്.തുടർന്നാണ്  പ്രതികളായ ഏഴ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

In-Depth Story: 20 വര്‍ഷത്തിനിടെ സംഭവിച്ച ഒരുപോലത്തെ യന്ത്രതകരാര്‍; അപകടത്തില്‍പ്പെട്ടത് രണ്ട് ബോയിങ്ങ് 747 വിമാനങ്ങള്‍: അന്വേഷണ സംഘം കുറ്റംചുമത്തിയത് പൈലറ്റുമാരുടെ മേല്‍

National
  •  2 days ago
No Image

മഴക്കെടുതി: ജെബൽ ജെയ്‌സ് താൽക്കാലികമായി അടച്ചു; സിപ്‌ലൈൻ ഉൾപ്പെടെയുള്ള വിനോദങ്ങൾ നിർത്തിവെച്ചു

uae
  •  2 days ago
No Image

ഡല്‍ഹിയില്‍ ക്രിസ്മസ് കരോള്‍ തടഞ്ഞ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍;  മതപരിവര്‍ത്തനം ആരോപിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമണം

National
  •  2 days ago
No Image

റോഡ് അറ്റകുറ്റപ്പണി: ഖാലിദ് ബിൻ അഹമദ് ഇന്റർചേഞ്ചിൽ റോഡ് അടച്ചിടുമെന്ന് അഷ്​ഗാൽ; യാത്രക്കാർക്ക് നിർദേശം

qatar
  •  2 days ago
No Image

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും സ്ഥിരീകരിച്ചു, കോഴികള്‍ക്കും താറാവിനും രോഗബാധ

Kerala
  •  2 days ago
No Image

ദമ്പതികള്‍ തമ്മില്‍ പ്രശ്‌നം, മക്കളെ അമ്മക്കൊപ്പം വിടാന്‍ കോടതി വിധി, പിന്നാലെ രണ്ട് കുഞ്ഞുങ്ങളുടെ കൊലപാതകം, ആത്മഹത്യ; നടുക്കം വിടാതെ നാട്

Kerala
  •  2 days ago
No Image

ഇരമ്പുവാതിലുകൾക്കുള്ളിലെ നരകം; കുവൈത്തിലെ വൻ മനുഷ്യക്കടത്ത് കേന്ദ്രം തകർത്ത് പൊലിസ്; 19 യുവതികളെ മോചിപ്പിച്ചു

Kuwait
  •  2 days ago
No Image

പ്രവാസികളുടെ ശ്രദ്ധക്ക്: കുവൈത്തിൽ പുതിയ താമസ നിയമം പ്രാബല്യത്തിൽ

Kuwait
  •  2 days ago
No Image

നെടുമങ്ങാട് ഗ്യാസ് അടുപ്പ് കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി; ശിപാര്‍ശ അംഗീകരിച്ചു

Kerala
  •  2 days ago