യുക്രൈന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് യൂറോപ്പാണെന്ന് ട്രംപ്
ന്യൂയോർക്ക്: യുക്രൈനിന് സുരക്ഷാ ഉറപ്പുകൾ നൽകേണ്ടത് അമേരിക്കയല്ല, യൂറോപ്പാണെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ ഇടപെടൽ കൊണ്ട് സുരക്ഷാ ഉറപ്പ് ലഭിക്കില്ലെന്നും, ഇത് യൂറോപ്പിന്റെ ഉത്തരവാദിത്വമാണെന്നും തന്റെ ആദ്യ കാബിനറ്റ് യോഗത്തിൽ ട്രംപ് പറഞ്ഞു.
വൈറ്റ് ഹൗസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പരാമർശം.റഷ്യയിൽ നിന്ന് സുരക്ഷാ ഉറപ്പ് ലഭിച്ചാൽ ധാതു നിക്ഷേപ കരാറുകൾക്ക് യുക്രൈൻ സന്നദ്ധമാണെന്ന് പ്രസിഡൻറ് വ്ലാദിമിർ സെലൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സെലൻസ്കി വെള്ളിയാഴ്ച വാഷിങ്ടൺ സന്ദർശിച്ച് കരാർ ഒപ്പുവയ്ക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഉറപ്പ് ലഭിക്കാതെയാണ് സെലൻസ്കി അമേരിക്കയിലേക്ക് വരുന്നതെന്നും, ശക്തമായ സമ്മർദ്ദം അവരെ കരാറിന് തയ്യാറാക്കി എന്നും ട്രംപ് കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."