
ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

തെല്‍വ് അവീവ്: ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള മുഴുവന്‍ മാനുഷിക സഹായങ്ങളും തടഞ്ഞ് ഇസ്‌റാഈല്‍. ഗസ്സയിലേക്കുള്ള മുഴുവന്‍ മാനുഷിക സഹായവും തടഞ്ഞ് മുനമ്പില്‍ പുതിയ ഉപരോധം തീര്‍ക്കുമെന്ന ഭീഷണി മുഴക്കുകയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗസ്സ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട തുടര്‍ ചര്‍ച്ചാ സാധ്യതകള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ് ഇസ്‌റാഈലിന്റെ ഈ ഉപരോധ നീക്കം.
അതേസമയം, റമദാനില്‍ ഗസ്സയില്‍ ആക്രമണം നടത്തരുതെന്ന യു.എസ് നിര്‍ദ്ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ കരാറിന്റെ ഒന്നാം ഘട്ടം അവസാനിക്കുകയും തുടര്‍ചര്‍ച്ചകള്‍ മുന്നോട്ട് പോവാതിരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തില്‍ താല്‍ക്കാലികാശ്വാസമായാണ് ഗസ്സയില്‍ റമദാനില്‍ ആക്രമണം ഉണ്ടാവില്ലെന്ന് ഇസ്‌റാഈല്‍ അറിയിപ്പെത്തിയത്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതാണ് ഇസ്‌റാഈലിന്റെ പുതിയ നീക്കം.
ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം അവസാനിക്കുകയും ഈജിപ്തില്‍ നടന്ന രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിയുകയും ചെയ്ത സാഹചര്യത്തിലാണ് അമേരിക്ക പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്.
അതേസമയം, ഹമാസിന്റെ പക്കലുള്ള ബന്ദികളില്‍ പകുതി പേരെ ഇപ്പോള്‍ കൈമാറണമെന്ന ഒരാവശ്യം ഇസ്‌റാഈല്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഇസ്‌റാഈലിന്റെ ഈ ആവശ്യം ഹമാസ് അംഗീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാം ഘട്ടവെടിനിര്‍ത്തല്‍ സമയ പരിധി അവസാനിച്ചത്.അതേസമയം, ഈജിപ്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ തീരുമാനമാകാത്തത് മൂലം ഇസ്‌റാഈല്‍ സംഘം കൈറോയില്‍ നിന്ന് മടങ്ങിയിരുന്നു. പിന്നീട് യു.എസ് ഇടപെടലിനെ തുടര്‍ന്ന് ഇസ്‌റാഈല്‍ ചര്‍ച്ചക്ക് തയാറായി. എന്നാല്‍ ആദ്യ ധാരണകളില്‍ നിന്ന് പിന്നോട്ടുപോകാനുള്ള ശ്രമം അംഗീകരിക്കില്ലെന്ന് ഹമാസ് നിലപാടെടുത്തു.
പിന്നാട് രണ്ടാം ഘട്ടത്തില്‍ ഫിലഡല്‍ഫി ഇടനാഴിയില്‍ നിന്നടക്കം ഗസ്സയില്‍ നിന്നുള്ള സൈന്യത്തിന്റെ സമ്പൂര്‍ണ്ണ പിന്‍മാറ്റം എന്ന വ്യവസ്ഥഅംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ഇസ്‌റാഈല്‍ മുന്നോട്ടു പോയതും കരാര്‍ അനിശ്ചിതത്വത്തിലാക്കി. വിഷയത്തില്‍ ഇസ്‌റാഈല്‍ ഇന്ന് രാത്രി അടിയന്തര സുരക്ഷാ യോഗം ചേരും.
അതിനിടെ വെസ്റ്റ് ബാങ്കില്‍ ഇസ്‌റാഈല്‍ അതിക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസവും അഭയാര്‍ഥി ക്യാംപിന് നേരെ ആക്രമണം നടത്തിയിരുന്നു. അവിടുത്തെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി
Kerala
• 3 days ago
നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി
Cricket
• 3 days ago
42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി
bahrain
• 3 days ago
പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം
National
• 3 days ago
ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി
latest
• 3 days ago
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
Kerala
• 3 days ago
രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ
uae
• 3 days ago
ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ
Cricket
• 3 days ago
പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്
International
• 3 days ago
രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു
International
• 3 days ago
മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം
National
• 3 days ago
നിത്യവിശ്രമം; ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ഭൗതികദേഹം കബറടക്കി
International
• 3 days ago
രോഹൻ കുന്നുമ്മലിന്റെ കൊടുങ്കാറ്റിൽ തരിപ്പണമായത് ഒമാൻ: കേരളത്തിന് വമ്പൻ ജയം
Cricket
• 3 days ago
പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം
National
• 3 days ago
ഇന്ത്യ-പാക് സൈനിക ശക്തി: ആയുധക്കരുത്തിൽ ഇന്ത്യ എത്ര മുന്നിൽ? പാകിസ്ഥാനെവിടെ, കൂടുതലറിയാം
Economy
• 3 days ago
കേരളത്തിൽ ശക്തമായ മഴക്കും, 40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്
Kerala
• 3 days ago
പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലെ പൊട്ടിത്തെറിയില്‍ ദുരൂഹതയില്ലെന്ന് പൊലിസ്
Kerala
• 3 days ago
ശുചീകരണ തൊഴിലാളികൾക്കിടയിലേക്ക് പിക്കപ്പ് വാൻ പാഞ്ഞുകയറി ; ആറ് സ്ത്രീകൾക്ക് ദാരുണാന്ത്യം
National
• 3 days ago
കേരളത്തിലെ പാക് പൗരത്വമുള്ള നാല് പേർക്ക് രാജ്യം വിടാൻ നോട്ടീസ്
Kerala
• 3 days ago
ഗതാഗത നിയമലംഘനം; പത്തു വര്‍ഷം പഴക്കമുള്ള ആറു ലക്ഷം കേസുകളില്‍ ഇളവ് നല്കി ഷാര്‍ജ പൊലിസ്
latest
• 3 days ago
ഒമാനിലെ ജബര്‍ അഖ്ദറിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര് മരിച്ചു
latest
• 3 days ago