ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്
മലപ്പുറം: ചുങ്കത്തറയിൽ നടത്തിയ പ്രസംഗത്തിൽ ഭീഷണി മുഴക്കിയെന്ന ആരോപണത്തെ തുടർന്ന് പി.വി. അൻവറിനെതിരെ പൊലീസ് കേസെടുത്തു. എടക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. യു.ഡി.എഫ് പ്രവർത്തകരെയും തന്നെയും ആക്രമിക്കാൻ ശ്രമിച്ചാൽ "വീട് കയറി തലയടിച്ചുപൊട്ടിക്കും" എന്ന അൻവറിന്റെ പരാമർശത്തിനെതിരെ സിപിഐഎം നൽകിയ പരാതിയിലാണു നടപടി.
ചുങ്കത്തറയിൽ കൂറുമാറിയ വനിതാ പഞ്ചായത്തംഗത്തെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച്, സിപിഐഎം ഏരിയാ സെക്രട്ടറി നൽകിയ വോയ്സ് മെസ്സേജിനെതിരെയാണ് പി.വി. അൻവറിന്റെ പ്രതികരണം. അൻവറിന്റെ വാദപ്രകാരം, "അൻവറിനൊപ്പം നിന്നാൽ കുടുംബത്തോടുകൂടി പണിതീർപ്പിക്കുമെന്ന" ഭീഷണിയായിരുന്നു വോയ്സ് മെസ്സേജിൽ ഉണ്ടായിരുന്നത്. ഈ വിഷയത്തിൽ പൊലീസിൽ പരാതി നൽകുമെന്നും അൻവർ വ്യക്തമാക്കി.
"ഞങ്ങൾ ഒളിച്ചുനില്ക്കുന്ന രാഷ്ട്രീയ പ്രവർത്തകർ അല്ല. നേരിട്ട് രംഗത്തുവന്ന് പ്രവർത്തിക്കും," എന്നതായിരുന്നു അൻവറിന്റെ പ്രതികരണം.
'മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സി പി എം നേതാക്കള്‍ക്കുള്ള സൂചനയാണിത്. ഒരു തര്‍ക്കവും ഇല്ല, ഞങ്ങള്‍ തലക്കേ അടിക്കൂ, പറഞ്ഞു വിടുന്ന തലകൾക്കെതിരെ അടിക്കും' എന്നായിരുന്നു അൻവറിന്റെ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."