HOME
DETAILS

രാഷ്ട്രീയ നിയമനം അവസാനിച്ചു; സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്

  
ബാസിത് ഹസൻ 
March 03 2025 | 03:03 AM

Civil judges now in cooperative arbitration courts

തൊടുപുഴ: സഹകരണ മേഖലയിലെ സാമ്പത്തികേതര തർക്കങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച സഹകരണ ആർബിട്രേഷൻ കോടതികളിൽ ഇനി സിവിൽ ജഡ്ജ്. സഹകരണ നിയമ ഭേദഗതി 70 എ പ്രകാരം സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സഹകരണ ആർബിട്രേഷൻ കോടതി തിരുവനന്തപുരത്ത് നിലവിൽ വന്നു. ഹൈക്കോടതി നിർദേശപ്രകാരം സിവിൽ ജഡ്ജ് ആർ. ജിഷ മുകുന്ദനെ  ആർബിട്രേഷൻ കോടതി പ്രിസൈഡിങ് ഓഫിസറായി നിയമിച്ച് സഹകരണ വകുപ്പ് സ്‌പെഷൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു. കൊല്ലം ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയായ ജിഷ മുകുന്ദന്റെ നിയമനം ഒരു വർഷത്തെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ്. 

കോഴിക്കോടും തിരുവനന്തപുരത്തുമാണ് സഹകരണ ആർബിട്രേഷൻ കോടതികൾ നിലവിലുണ്ടായിരുന്നത്. ഏഴുവർഷത്തിൽ കുറയാത്ത പ്രാക്ടീസുള്ള അഭിഭാഷകരെയാണ് ഇവിടെ പ്രിസൈഡിങ് ഓഫിസർമാരായി സർക്കാർ നിയമിച്ചിരുന്നത്. തികച്ചും രാഷ്ട്രീയ നിയമനങ്ങളാണ് ഇവിടെ നടന്നിരുന്നത്. സഹകരണ നിയമ ഭേദഗതി പ്രകാരം ആർബിട്രേഷൻ കോടതികളിലെ പ്രിസൈഡിങ് ഓഫിസർമാരായി മുനിസിഫ് മജിസ്‌ട്രേറ്റിൽ കുറയാത്ത ഉദ്യോഗസ്ഥൻ വേണമെന്നാണ് ചട്ടം. സിറ്റിങ് ജഡ്ജിമാരെ ഇത്തരം ആവശ്യങ്ങൾക്ക് വിട്ടുനൽകുന്ന രീതി ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.

സർക്കാരിന്റെ നിരന്തര അഭ്യർഥനയെ തുടർന്നാണ് ഒടുവിൽ സിവിൽ ജഡ്ജിനെ വിട്ടുനൽകാൻ ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഭരണാനുമതി നൽകിയത്. സഹകരണ സ്ഥാപനങ്ങളിലെ സാമ്പത്തിക തർക്കങ്ങൾ സഹകരണ രജിസ്ട്രാറുടെ പരിഗണനയിലാണ് വരുന്നത്. തെരഞ്ഞെടുപ്പ് തർക്കങ്ങൾ, ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എന്നിങ്ങനെയുള്ള സാമ്പത്തികേതര തർക്കങ്ങളാണ് ആർബിട്രേഷൻ കോടതി പരിഗണിക്കുന്നത്.

സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് തർക്കങ്ങളാണ് പ്രധാനമായും കോടതിയുടെ പരിഗണനയിൽ വരുന്നത്. സർക്കാർ നിയമിക്കുന്ന അഭിഭാഷകർ പ്രിസൈഡിങ് ഓഫിസർമാരായ ആർബിട്രേഷൻ കോടതികളെ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രിസൈഡിങ് ഓഫിസർമാരുടെ പക്ഷപാത നടപടികൾ സംബന്ധിച്ചായിരുന്നു പ്രധാന പരാതി. സിവിൽ ജഡ്ജ് പ്രിസൈഡിങ് ഓഫിസറായി ആർബിട്രേഷൻ കോടതി നിലവിൽ വന്നതോടെ ഇനി സുതാര്യ നടപടികൾ പ്രതീക്ഷിക്കാം. ഹൈക്കോടതിയിൽ നിലവിലുള്ള സമാന കേസുകൾ കൂടി പുതിയ കോടതിയിലേക്ക് മാറ്റും. സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലുള്ള സംസ്ഥാനത്തെ ആദ്യ ആർബിട്രേഷൻ കോടതിയാണിത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

ഇറാന്‍  തുറമുഖത്തെ സ്‌ഫോടനം: മരണം 18 ആയി, 750ലേറെ പേര്‍ക്ക് പരുക്ക്

International
  •  2 days ago
No Image

ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്

Football
  •  2 days ago
No Image

മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം

National
  •  2 days ago
No Image

കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം

Football
  •  2 days ago
No Image

കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു

Kerala
  •  2 days ago
No Image

കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

National
  •  2 days ago
No Image

മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്

Kerala
  •  2 days ago
No Image

ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ

Kerala
  •  2 days ago
No Image

പഹൽഗാം ഭീകരാക്രമണം: മുസ്‌ലിംകൾക്കെതിരെ വിദ്വേഷവും ആക്രമണവും കൂടുന്നു; രാജസ്ഥാനിൽ പള്ളിയുടെ പടവിൽ പോസ്റ്റർ പതിച്ച് ബിജെപി എംഎൽഎ, കേസ് എടുത്തതോടെ മാപ്പ് പറഞ്ഞു

National
  •  2 days ago