HOME
DETAILS

'മിസ്റ്റർ ചീഫ് മിനിസ്റ്റർ' ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതൻ, നിയമസഭയിൽ ക്രമസമാധാന ചർച്ച കലഹത്തിൽ

  
Web Desk
March 03 2025 | 09:03 AM

CM Reacts Strongly to Repeated Use of Mr Chief Minister Assembly Debate on Law and Order Turns Heated

തിരുവനന്തപുരം: നിയമസഭയിൽ, കേരളത്തിൽ വർധിച്ചുവരുന്ന അക്രമ സംഭവങ്ങളെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിൽ  രമേശ്  ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രൂക്ഷമായ തർക്കം. പ്രസംഗത്തിനിടെ ചെന്നിത്തല പലവട്ടം "മിസ്റ്റർ ചീഫ് മിനിസ്റ്റർ" എന്നു ആവർത്തിച്ചതിൽ മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചു. എത്ര തവണയാണ് ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നു വിളിച്ച് ചോദ്യം ചെയ്യുന്നത് ? സംവാദത്തിന്റെ നിലനില്പ് എന്താണ്?" എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ, ലഹരിവ്യാപനം, കലാലയങ്ങളിലെ റാഗിങ് എന്നിവയെക്കുറിച്ചുള്ള ചർച്ചയിൽ, ഓരോ തവണയും "മിസ്റ്റർ ചീഫ് മിനിസ്റ്റർ" എന്നുപറഞ്ഞ് ചോദ്യം ചോദിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, സംസ്ഥാനത്ത് അക്രമങ്ങൾ തുടരുകയാണെന്നും കേരളം കൊളംബിയയാകുകയാണെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. കുട്ടികളുടെ ഭാവി അപകടത്തിലാണെന്നും, ലഹരിയുടെ പിടിയിൽ അവർ തകർന്നുപോകുകയാണെന്നും ചെന്നിത്തല ആരോപിച്ചു. "കുട്ടികൾ പുകഞ്ഞു തീരുകയാണ്. ഇതിന് ഉത്തരവാദികൾ ആരാണ്? ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് സർക്കാർ കണ്ടെത്തേണ്ടതുണ്ട്," എന്നായിരുന്നു  വിമർശനം. കേരളത്തിലെ യുവജനങ്ങൾ ലഹരിക്കടിമയാകുകയും അക്രമങ്ങളിൽ ഏർപ്പെടുകയും, കുട്ടികളുടെ ജീവിതം ലഹരി നശിപ്പിക്കുകയാണെന്നും സർക്കാറിന്റെ നിലപാട് ഇതിന് പ്രോത്സാഹനം നൽകുന്നതാണെന്നും ചെന്നിത്തല ആവർത്തിച്ചു

നിയമസഭാ ചർച്ചയിൽ 'വിമുക്തി' ലഹരിവിരുദ്ധ പദ്ധതിയെ പരാജയപ്പെട്ടതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അതിനിടയിലാണ് പുതിയ ബ്രൂവറികൾക്കുള്ള അനുമതി നൽകിയതെന്നും, ഇത് ലഹരിക്കെതിരെ സർക്കാർ നടത്തുന്ന പരിശ്രമങ്ങളെ തകർക്കുന്ന നടപടിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

കൂട്ടക്കൊലപാതകങ്ങൾ സമൂഹത്തിനുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷക്ഷം, ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് പരോൾ നൽകിയതിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. "കൊലപാതകം ചെയ്യുക, സർക്കാരിനൊപ്പം ഉണ്ടായാൽ രക്ഷപ്പെടാം" എന്നതാണ് ഈ തീരുമാനത്തിൽ നിന്ന് ലഭിക്കുന്ന സന്ദേശമെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകുന്നവർക്കെതിരെ മുഖ്യമന്ത്രി എന്ത് നടപടിയാണ് എടുത്തതെന്നും അദ്ദേഹം ചോദിച്ചു. "കലാലയങ്ങളിൽ റാഗിങ് നടത്തിയവർക്കെതിരെയും, അക്രമസംഭവങ്ങൾക്ക് നേതൃത്വം കൊടുത്തവർക്കെതിരെയും സംസ്ഥാന സർക്കാർ ശക്തമായ നടപടി കൈക്കൊള്ളണം" എന്നായിരുന്നു ചെന്നിത്തലയുടെ ആവശ്യം.

നിയമസഭയിൽ നടന്ന ഈ ചര്‍ച്ചയിൽ, സംസ്ഥാനത്തെ നിയമവ്യവസ്ഥയും, ക്രമസമാധാന പ്രശ്നങ്ങളും വലിയ രാഷ്ട്രീയ ചർച്ചയായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  2 days ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago