HOME
DETAILS

ഇങ്ങനെയൊരു സംഭവം ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യം; അമ്പരിപ്പിച്ച് ഗുജറാത്തിന്റെ ത്രിമൂർത്തികൾ

  
May 07 2025 | 12:05 PM

Jos Butler sai sudarshan Shubhman gill create new history in ipl

അഹമ്മദാബാദ്: ഈ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പേരോട്ടത്തിൽ പ്രധാനമായ പങ്കുവെച്ച മൂന്നു താരങ്ങളാണ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, വിക്കറ്റ് കീപ്പർ ജോസ് ബട്ലർ, ഓപ്പണർ സായ് സുദർശൻ എന്നിവർ. ഇരുവരുടെയും മികച്ച ബാറ്റിംഗ് പ്രകടനങ്ങളാണ് ഗുജറാത്തിന് ഈ സീസണിൽ മുന്നോട്ട് നയിച്ചത്. ഇരുവരും ഈ സീസണിൽ 500 റൺസ് പിന്നിട്ടിരിക്കുകയാണ്.

ഐപിഎല്ലിന്റെ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഒരു ടീമിലെ മൂന്ന് താരങ്ങൾ ഒരു സീസണിൽ 500+ റൺസ് സ്കോർ ചെയ്യുന്നത്. ഇതിനുമുമ്പ് ഒരു സീസണിൽ ഒരു ടീമിലെ രണ്ട് താരങ്ങൾ മാത്രമാണ്‌ 500+ റൺസ് നേടിയിട്ടുള്ളൂ. ഇതിനോടകം തന്നെ ഈ സീസണിൽ സായ് സുദർശൻ 509 റൺസും ഗിൽ 508 റൺസും ബട്ലർ 500 റൺസ് ആണ് സ്കോർ ചെയ്തിട്ടുള്ളത്. 

നിലവിൽ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 11 മത്സരങ്ങളിൽ നിന്നും എട്ടു വിജയവും മൂന്ന് തോൽവിയും അടക്കം 16 പോയിന്റാണ് ഗില്ലിന്റെയും സംഘത്തിന്റെയും കൈവശമുള്ളത്. കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഗുജറാത്ത് മൂന്ന് റൺസിന് പരാജയപ്പെടുത്തിയിരുന്നു.

മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ചെയ്യുന്ന മുംബൈ 20 കിട്ടുന്ന 155 റൺസ് ആണ് നേടിയത്. ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിംഗിനിടെ മഴ ഇടയ്ക്കിടെ വില്ലനായി എത്തുകയായിരുന്നു. ഒടുവിൽ മഴ നിയമപ്രകാരം  അവസാന ഓവറിൽ 15 റൺസ് വിജയലക്ഷ്യം ആക്കി മാറ്റുകയായിരുന്നു. അവസാന ഓവറിൽ അനായാസം ഗുജറാത്ത് ലക്ഷ്യം മറികടക്കുകയായിരുന്നു. 

മത്സരത്തിൽ ഗുജറാത്തിനായി ഗിൽ 46 പന്തിൽ 43 റൺസും ബട്ലർ 27 പന്തിൽ 30 റൺസും നേടിയിരുന്നു. മെയ് 11ന്  ഡൽഹി ക്യാപിറ്റൽസിനെയാണ് കൂട്ടരുടെയും അടുത്ത മത്സരം. ഡൽഹിയുടെ തട്ടകമായ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ മത്സരവും വിജയിച്ചു കൊണ്ട് പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാൻ ആയിരിക്കും ഗുജറാത്ത് ലക്ഷ്യം വെക്കുക.

Jos Butler, sai sudarshan, Shubhman gill create new history in ipl 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രോൺ തകർന്ന് വീണ സംഭവം: അന്വേഷണം ആരംഭിച്ച് സുരക്ഷാ ഏജൻസികൾ; ശക്തമായ തിരിച്ചടിക്ക് പിന്നാലെ സുരക്ഷാ നീക്കങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഇന്ത്യ

National
  •  16 hours ago
No Image

ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന

National
  •  16 hours ago
No Image

'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

Kerala
  •  16 hours ago
No Image

റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി

International
  •  17 hours ago
No Image

പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോ​ഗസ്ഥർ പിടിയിൽ

Kerala
  •  17 hours ago
No Image

ബുംറയൊന്നുമല്ല, ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവേണ്ടത് അവനാണ്‌: ഇന്ത്യൻ ഇതിഹാസം

Cricket
  •  18 hours ago
No Image

സമയത്തർക്കം: കോഴിക്കോട് - മുക്കം ബസിന്റെ ഫ്രണ്ട് ​ഗ്ലാസ് അടിച്ചു തകർത്തു; രണ്ട് യാത്രക്കാർക്ക് പരുക്ക്

Kerala
  •  18 hours ago
No Image

ഹോട്ടലിൽ പ്രശ്നമുണ്ടാക്കി; നടൻ വിനായകൻ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  19 hours ago
No Image

അബൂദബി ഇനി കളറാകും; യാസ് ഐലൻഡിൽ പുതിയ ഡിസ്നി തീം പാർക്ക്

uae
  •  19 hours ago
No Image

ഓപറേഷന്‍ സിന്ദൂര്‍:  ജയ്‌ഷെ തലവന്‍ മസ്ഊദ് അസ്ഹറിന്റെ സഹോദരനും കൊല്ലപ്പെട്ടു

National
  •  19 hours ago