HOME
DETAILS

ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; മൂന്നുഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം

  
നിസാം കെ. അബ്ദുല്ല
March 04, 2025 | 4:13 AM

Rehabilitation of landslide victims- 393 families were included in the list in three phases

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തത്തിൽ സർക്കാർ പുറത്തിറക്കിയ മൂന്നുഘട്ട പുനരധിവാസ ലിസ്റ്റുകളിലായി ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളും രണ്ടാംഘട്ടത്തിൽ 81 കുടുംബങ്ങളും മൂന്നാംഘട്ട പട്ടികയിൽ 70 കുടുംബങ്ങളുമാണ് ഉൾപ്പെട്ടത്. സംസ്ഥാനം കേന്ദ്രത്തിന് കൊടുത്ത ലിസ്റ്റിൽ 1,024 കുടുംബങ്ങളുടെ കണക്കാണ് പറഞ്ഞിരുന്നത്. എന്നാൽ, നിലവിലിറങ്ങിയ മൂന്ന് ലിസ്റ്റുകളിലായി ആകെ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ഇതോടെ സർക്കാർ ആദ്യം പുറത്തിറക്കിയ ലിസ്റ്റിൽ നിന്ന് പകുതിയിലധികം പേരും പുറത്തായി.

ഇതോടെ ദുരന്തം അതിജീവിച്ച കുടുംബങ്ങളെല്ലാം ആശങ്കയിലാണ്. നിലവിൽ ആക്ഷേപമുള്ളവർ ഉൾപ്പെടെ 450ൽ താഴെ വീടുകൾ മാത്രമായിരിക്കും സർക്കാരിന്റെ ടൗൺഷിപ്പിൽ ഉൾപ്പെടുക. ഇതോടെ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായി ടൗൺഷിപ്പ് ഒതുക്കാനുമാവും. നിലവിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ടൗൺഷിപ്പിൽ നിൽക്കാൻ താൽപര്യപ്പെടാത്തവരും നിരവധിയുണ്ട്. ഇവർക്ക് സർക്കാർ 15 ലക്ഷം രൂപയാണ് നൽകുക. ഇവർ കൂടി പുറത്തുപോകുന്നതോടെ സർക്കാരിന്റെ ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം ഇനിയും കുറയും.

ഒരു ലിസ്റ്റിലും ഉൾപ്പെടാതെ പുറത്തുപോയവർ അധികവും ലയങ്ങളിൽ താമസിക്കുന്നവരാണ്. മുണ്ടക്കൈയിൽ മാത്രം അഞ്ചോളം ലയങ്ങളിൽ നിരവധി കുടുംബങ്ങളാണ് ഇത്തരത്തിൽ പുറത്തായത്. ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടാണ് ഈ കുടുംബങ്ങൾക്ക് തിരിച്ചടിയായത്. എന്നാൽ, ഇവിടെ ഇവർക്ക് താമസിക്കാനാവുമോ എന്നതിൽ വകുപ്പിന് കൃത്യമായ ധാരണ ഇല്ല. നിലവിൽ പൂർണമായി തകർന്ന ലയങ്ങളിൽ ഉള്ളവരും വാടകയ്ക്ക് താമസിച്ചിരുന്നവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, അർഹതയുണ്ടായിട്ടും ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന കാരണത്താൽ നിരവധി കുടുംബങ്ങൾ പുറത്തുപോയി. 

ചൂരൽമല പടവെട്ടിക്കുന്നിൽ 37 കുടുംബങ്ങളും ഇത്തരത്തിൽ ലിസ്റ്റിൽ ഉൾപ്പെടാത്തവരാണ്. അവർക്ക് വീടുകളിലേക്ക് എത്താൻ നിലവിൽ വഴിയില്ല. അവരുടെ വഴിയടക്കമാണ് ഉരുളിൽ ഒലിച്ചുപോയത്. എന്നാൽ, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന മാനദണ്ഡം ഉയർത്തി ഇവരെ പട്ടികയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് സർക്കാർ. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിച്ച ഇവരെല്ലാം പുറത്തായതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സന്നദ്ധ സംഘടനകർ നിർമിക്കുന്ന വീടുകളെങ്കിലും തങ്ങൾക്ക് ലഭിക്കുമോ എന്നാണ് ഈ കുടുംബങ്ങൾ ചോദിക്കുന്നത്. സർക്കാർ സംവിധാനത്തിന് പുറത്ത് മുസ് ലിം ലീഗ്, സമസ്ത അടക്കമുള്ള സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകുന്ന വീടുകളിൽ സർക്കാരിന്റെ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പരിഗണിക്കണമെന്ന ആവശ്യം  ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  17 minutes ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  an hour ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  an hour ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  2 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  3 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  3 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  3 hours ago
No Image

ദേഹാസ്വാസ്ഥ്യം; കെ.സുധാകരനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  4 hours ago
No Image

യുഎഇയിൽ ഇന്ന് സ്വർണ വിലയിൽ ഇടിവ്

uae
  •  4 hours ago
No Image

മദ്യപാനത്തിനിടെ വാക്കുതർക്കം: അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി ചേട്ടൻ

Kerala
  •  4 hours ago