HOME
DETAILS

ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; മൂന്നുഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം

  
നിസാം കെ. അബ്ദുല്ല
March 04, 2025 | 4:13 AM

Rehabilitation of landslide victims- 393 families were included in the list in three phases

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തത്തിൽ സർക്കാർ പുറത്തിറക്കിയ മൂന്നുഘട്ട പുനരധിവാസ ലിസ്റ്റുകളിലായി ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളും രണ്ടാംഘട്ടത്തിൽ 81 കുടുംബങ്ങളും മൂന്നാംഘട്ട പട്ടികയിൽ 70 കുടുംബങ്ങളുമാണ് ഉൾപ്പെട്ടത്. സംസ്ഥാനം കേന്ദ്രത്തിന് കൊടുത്ത ലിസ്റ്റിൽ 1,024 കുടുംബങ്ങളുടെ കണക്കാണ് പറഞ്ഞിരുന്നത്. എന്നാൽ, നിലവിലിറങ്ങിയ മൂന്ന് ലിസ്റ്റുകളിലായി ആകെ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ഇതോടെ സർക്കാർ ആദ്യം പുറത്തിറക്കിയ ലിസ്റ്റിൽ നിന്ന് പകുതിയിലധികം പേരും പുറത്തായി.

ഇതോടെ ദുരന്തം അതിജീവിച്ച കുടുംബങ്ങളെല്ലാം ആശങ്കയിലാണ്. നിലവിൽ ആക്ഷേപമുള്ളവർ ഉൾപ്പെടെ 450ൽ താഴെ വീടുകൾ മാത്രമായിരിക്കും സർക്കാരിന്റെ ടൗൺഷിപ്പിൽ ഉൾപ്പെടുക. ഇതോടെ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായി ടൗൺഷിപ്പ് ഒതുക്കാനുമാവും. നിലവിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ടൗൺഷിപ്പിൽ നിൽക്കാൻ താൽപര്യപ്പെടാത്തവരും നിരവധിയുണ്ട്. ഇവർക്ക് സർക്കാർ 15 ലക്ഷം രൂപയാണ് നൽകുക. ഇവർ കൂടി പുറത്തുപോകുന്നതോടെ സർക്കാരിന്റെ ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം ഇനിയും കുറയും.

ഒരു ലിസ്റ്റിലും ഉൾപ്പെടാതെ പുറത്തുപോയവർ അധികവും ലയങ്ങളിൽ താമസിക്കുന്നവരാണ്. മുണ്ടക്കൈയിൽ മാത്രം അഞ്ചോളം ലയങ്ങളിൽ നിരവധി കുടുംബങ്ങളാണ് ഇത്തരത്തിൽ പുറത്തായത്. ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടാണ് ഈ കുടുംബങ്ങൾക്ക് തിരിച്ചടിയായത്. എന്നാൽ, ഇവിടെ ഇവർക്ക് താമസിക്കാനാവുമോ എന്നതിൽ വകുപ്പിന് കൃത്യമായ ധാരണ ഇല്ല. നിലവിൽ പൂർണമായി തകർന്ന ലയങ്ങളിൽ ഉള്ളവരും വാടകയ്ക്ക് താമസിച്ചിരുന്നവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, അർഹതയുണ്ടായിട്ടും ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന കാരണത്താൽ നിരവധി കുടുംബങ്ങൾ പുറത്തുപോയി. 

ചൂരൽമല പടവെട്ടിക്കുന്നിൽ 37 കുടുംബങ്ങളും ഇത്തരത്തിൽ ലിസ്റ്റിൽ ഉൾപ്പെടാത്തവരാണ്. അവർക്ക് വീടുകളിലേക്ക് എത്താൻ നിലവിൽ വഴിയില്ല. അവരുടെ വഴിയടക്കമാണ് ഉരുളിൽ ഒലിച്ചുപോയത്. എന്നാൽ, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന മാനദണ്ഡം ഉയർത്തി ഇവരെ പട്ടികയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് സർക്കാർ. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിച്ച ഇവരെല്ലാം പുറത്തായതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സന്നദ്ധ സംഘടനകർ നിർമിക്കുന്ന വീടുകളെങ്കിലും തങ്ങൾക്ക് ലഭിക്കുമോ എന്നാണ് ഈ കുടുംബങ്ങൾ ചോദിക്കുന്നത്. സർക്കാർ സംവിധാനത്തിന് പുറത്ത് മുസ് ലിം ലീഗ്, സമസ്ത അടക്കമുള്ള സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകുന്ന വീടുകളിൽ സർക്കാരിന്റെ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പരിഗണിക്കണമെന്ന ആവശ്യം  ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; 520 രൂപ കുറഞ്ഞു, പവന് 90,000ത്തില്‍ താഴെ

Business
  •  5 days ago
No Image

പരിഹാസങ്ങളെയും കുത്തുവാക്കുകളെയും, കടുത്ത പുരുഷാധിപത്യത്തെയും അതിജീവിച്ചൊരു ലോകകപ്പ് വിജയം

Cricket
  •  5 days ago
No Image

കോയമ്പത്തൂർ കൂട്ടബലാത്സംഗം: രക്ഷപ്പെടാൻ ശ്രമിച്ച 3 പ്രതികളെയും പൊലിസ് വെടിവെച്ച് വീഴ്ത്തി പിടികൂടി

crime
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഇന്നും നാളേയും കൂടി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; പ്രവാസികള്‍ക്കും അവസരം

Kerala
  •  5 days ago
No Image

പൊലിസിൻ്റെയും മോട്ടോർ വാഹനവകുപ്പിൻ്റെയും 'നീക്കങ്ങൾ' ചോർത്തി: വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരായ സഹോദരങ്ങൾ പിടിയിൽ

crime
  •  5 days ago
No Image

തൃപ്പൂണിത്തുറയിലെ വൃദ്ധസദനത്തില്‍ 71 കാരിക്ക് ക്രൂരമര്‍ദ്ദനം; നിലത്തിട്ട് ചവിട്ടി, അടിച്ചു, കൊല്ലുമെന്ന് ഭീഷണിയും; വാരിയെല്ലിന് പൊട്ടെന്ന് എഫ്.ഐ.ആറില്‍, നിഷേധിച്ച് സ്ഥാപനം  

Kerala
  •  5 days ago
No Image

ഛത്തിസ്ഗഡില്‍ ക്രിസ്ത്യന്‍ വിരുദ്ധ നീക്കങ്ങള്‍ ശക്തം: ബഹിഷ്‌കരണ ബോര്‍ഡുകളെ അംഗീകരിച്ച കോടതി നടപടിയില്‍ പ്രതിഷേധം

National
  •  5 days ago
No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  5 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  5 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  5 days ago