HOME
DETAILS

ഉരുൾദുരന്തബാധിതരുടെ പുനരധിവാസം; മൂന്നുഘട്ടങ്ങളിലായി പട്ടികയിൽ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം

  
നിസാം കെ. അബ്ദുല്ല
March 04, 2025 | 4:13 AM

Rehabilitation of landslide victims- 393 families were included in the list in three phases

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾദുരന്തത്തിൽ സർക്കാർ പുറത്തിറക്കിയ മൂന്നുഘട്ട പുനരധിവാസ ലിസ്റ്റുകളിലായി ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ആദ്യഘട്ടത്തിൽ 242 കുടുംബങ്ങളും രണ്ടാംഘട്ടത്തിൽ 81 കുടുംബങ്ങളും മൂന്നാംഘട്ട പട്ടികയിൽ 70 കുടുംബങ്ങളുമാണ് ഉൾപ്പെട്ടത്. സംസ്ഥാനം കേന്ദ്രത്തിന് കൊടുത്ത ലിസ്റ്റിൽ 1,024 കുടുംബങ്ങളുടെ കണക്കാണ് പറഞ്ഞിരുന്നത്. എന്നാൽ, നിലവിലിറങ്ങിയ മൂന്ന് ലിസ്റ്റുകളിലായി ആകെ ഉൾപ്പെട്ടത് 393 കുടുംബങ്ങൾ മാത്രം. ഇതോടെ സർക്കാർ ആദ്യം പുറത്തിറക്കിയ ലിസ്റ്റിൽ നിന്ന് പകുതിയിലധികം പേരും പുറത്തായി.

ഇതോടെ ദുരന്തം അതിജീവിച്ച കുടുംബങ്ങളെല്ലാം ആശങ്കയിലാണ്. നിലവിൽ ആക്ഷേപമുള്ളവർ ഉൾപ്പെടെ 450ൽ താഴെ വീടുകൾ മാത്രമായിരിക്കും സർക്കാരിന്റെ ടൗൺഷിപ്പിൽ ഉൾപ്പെടുക. ഇതോടെ കൽപ്പറ്റയിലെ എൽസ്റ്റൺ എസ്റ്റേറ്റിൽ മാത്രമായി ടൗൺഷിപ്പ് ഒതുക്കാനുമാവും. നിലവിൽ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ ടൗൺഷിപ്പിൽ നിൽക്കാൻ താൽപര്യപ്പെടാത്തവരും നിരവധിയുണ്ട്. ഇവർക്ക് സർക്കാർ 15 ലക്ഷം രൂപയാണ് നൽകുക. ഇവർ കൂടി പുറത്തുപോകുന്നതോടെ സർക്കാരിന്റെ ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം ഇനിയും കുറയും.

ഒരു ലിസ്റ്റിലും ഉൾപ്പെടാതെ പുറത്തുപോയവർ അധികവും ലയങ്ങളിൽ താമസിക്കുന്നവരാണ്. മുണ്ടക്കൈയിൽ മാത്രം അഞ്ചോളം ലയങ്ങളിൽ നിരവധി കുടുംബങ്ങളാണ് ഇത്തരത്തിൽ പുറത്തായത്. ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന റവന്യൂവകുപ്പിന്റെ റിപ്പോർട്ടാണ് ഈ കുടുംബങ്ങൾക്ക് തിരിച്ചടിയായത്. എന്നാൽ, ഇവിടെ ഇവർക്ക് താമസിക്കാനാവുമോ എന്നതിൽ വകുപ്പിന് കൃത്യമായ ധാരണ ഇല്ല. നിലവിൽ പൂർണമായി തകർന്ന ലയങ്ങളിൽ ഉള്ളവരും വാടകയ്ക്ക് താമസിച്ചിരുന്നവരും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. അതേസമയം, അർഹതയുണ്ടായിട്ടും ലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ലെന്ന കാരണത്താൽ നിരവധി കുടുംബങ്ങൾ പുറത്തുപോയി. 

ചൂരൽമല പടവെട്ടിക്കുന്നിൽ 37 കുടുംബങ്ങളും ഇത്തരത്തിൽ ലിസ്റ്റിൽ ഉൾപ്പെടാത്തവരാണ്. അവർക്ക് വീടുകളിലേക്ക് എത്താൻ നിലവിൽ വഴിയില്ല. അവരുടെ വഴിയടക്കമാണ് ഉരുളിൽ ഒലിച്ചുപോയത്. എന്നാൽ, വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന മാനദണ്ഡം ഉയർത്തി ഇവരെ പട്ടികയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ് സർക്കാർ. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് അനുഭവിച്ച ഇവരെല്ലാം പുറത്തായതോടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

സന്നദ്ധ സംഘടനകർ നിർമിക്കുന്ന വീടുകളെങ്കിലും തങ്ങൾക്ക് ലഭിക്കുമോ എന്നാണ് ഈ കുടുംബങ്ങൾ ചോദിക്കുന്നത്. സർക്കാർ സംവിധാനത്തിന് പുറത്ത് മുസ് ലിം ലീഗ്, സമസ്ത അടക്കമുള്ള സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകുന്ന വീടുകളിൽ സർക്കാരിന്റെ ലിസ്റ്റിൽ നിന്ന് പുറത്താക്കപ്പെട്ടവരെ പരിഗണിക്കണമെന്ന ആവശ്യം  ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"എല്ലായ്‌പ്പോഴുമെന്ന പോലെ ശശി തരൂർ സംസാരിക്കുന്നത് അദ്ദേഹത്തിന് വേണ്ടി തന്നെ"; എൽ.കെ അദ്വാനിയെ പ്രശംസിച്ച തരൂരിന്റെ നിലപാടിൽ നിന്ന് അകലം പാലിച്ച് കോൺഗ്രസ്

National
  •  6 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ പൊട്ടിത്തെറി; സഖ്യം വിട്ട് ബിഡിജെഎസ്; തിരുവനന്തപുരത്ത് ഒറ്റക്ക് മത്സരിക്കും

Kerala
  •  6 days ago
No Image

അന്യായ നികുതി ചുമത്തൽ: നാളെ മുതൽ കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസുകൾ സർവീസ് നിർത്തിവയ്ക്കും

Kerala
  •  6 days ago
No Image

കൾച്ചറൽ വിസയിൽ വമ്പൻ മാറ്റവുമായി ഒമാൻ; കലാകാരന്മാരുടെ ഇണകൾക്കും ബന്ധുക്കൾക്കും താമസാനുമതി

oman
  •  6 days ago
No Image

'എനിക്ക് ഇനി പെണ്ണ് വേണ്ട നിന്നെ ഞാൻ കൊല്ലും': വിവാഹം നടത്തി തരാമെന്ന് പറ‍ഞ്ഞ് പണം വാങ്ങി വഞ്ചിച്ച സുഹൃത്തിനെ കുത്തി; തിരിച്ചും കുത്തേറ്റു

National
  •  6 days ago
No Image

ഉത്തര്‍പ്രദേശില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തി; ദശലക്ഷക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് ഗവേഷകർ; റിപ്പോർട്ട്

National
  •  6 days ago
No Image

ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന നിരീക്ഷണം; ദുരുപയോഗം തടയാൻ നടപടി, കിംവദന്തികൾ തള്ളി യുഎഇ

uae
  •  6 days ago
No Image

'GOAT' റോണോ അല്ല!: ക്രിസ്റ്റ്യാനോ റൊണാൾഡോ 'ടോപ് 5-ൽ ഇല്ല', എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്ത് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോ

Football
  •  6 days ago
No Image

PMAY പദ്ധതി പ്രകാരം ലഭിച്ച വീട് നിർമ്മാണത്തിന് മണ്ണ് മാറ്റിയിട്ടു; 'അനധികൃത ഖനനം' നടത്തിയെന്ന് പറഞ്ഞ് വയോധിക ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പിഴ

Kerala
  •  6 days ago
No Image

"രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നെങ്കിൽ കോൺഗ്രസിനും വോട്ട് ചെയ്യുമായിരുന്നു"; ആർഎസ്എസ് തലവൻ

National
  •  6 days ago