
വഖ്ഫ് ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കും, ഇന്‍ഡ്യാ സഖ്യം നേതാക്കളുമായി കൂടിയാലോചന നടത്തുന്നു; കോണ്‍ഗ്രസ് | Congress Against Waqf Bill

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് (ഭേദഗതി) ബില്ലിനെ എതിര്‍ക്കാന്‍ എല്ലാ ജനാധിപത്യ മാര്‍ഗവും ഉപയോഗിക്കുമെന്ന് കോണ്‍ഗ്രസ്. ബില്ലിലെ ഉള്ളടക്കത്തിനും ലക്ഷ്യത്തിനും ഇന്‍ഡ്യാ സഖ്യം എതിരാണെന്നും കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി ജയ്‌റാം രമേശ് പറഞ്ഞു. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതി തിങ്കളാഴ്ച തുടങ്ങാനിരിക്കെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് നേരിയ മാറ്റങ്ങളോടെ അവതരിപ്പിക്കാനിരിക്കുന്ന വഖ്ഫ് ബില്ലിനെ എല്ലാ മാര്‍ഗവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
ബില്ല് തീര്‍ത്തും അനാവശ്യമായതിനാലും ഇതുസംബന്ധിച്ച പാര്‍ലമെന്ററി സമിതി (ജെ.പി.സി) പ്രവര്‍ത്തിച്ച രീതി ജനാധിപത്യവിരുദ്ധമായതിനാലുമാണ് കോണ്‍ഗ്രസ് അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത്. ചില സാക്ഷികളെ തെരഞ്ഞെടുത്ത് വിളിച്ചു. ചിലരെ വിളിച്ചില്ല. ഒടുവില്‍ യാതൊരു ചര്‍ച്ചയുമില്ലാതെ ഒരു സംയുക്ത സമിതി ഒരു ബില്ല് സംബന്ധിച്ച് പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുംചെയ്തു. വിഷയത്തില്‍ ഇന്‍ഡ്യാ മുന്നണിയിലെ കക്ഷികളുമായി കോണ്‍ഗ്രസ് ബന്ധപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പ്രതിപക്ഷ നേതാക്കളുമായും സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ലില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. എന്‍.ഡി.എ കക്ഷികളായ ടി.ഡി.പിയും ജെ.ഡി.യുവും സ്വകാര്യമായി ബില്ലില്‍ അസ്വസ്ഥരാണ്. അവര്‍ക്ക് അവരുടെതായ ആശങ്കകളും നിര്‍ബന്ധങ്ങളുമുണ്ട്. ബില്ലിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പി പ്രകോപിപ്പിച്ചതിനാലാണ് അവര്‍ അങ്ങനെ ചെയ്തതെന്ന് തോന്നുന്നു. ജെ.ഡി.യു നേതാവ് നിതീഷ് കുമാറും ടി.ഡി.പിയുടെ ചന്ദ്രബാബു നായിഡുവും എന്തുചെയ്യുമെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ ബില്ലിനെ പിന്തുണച്ചാല്‍ അവരുടെ യഥാര്‍ത്ഥ മുഖം പുറത്താകുമെന്നും രമേശ് പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്ന കാര്യത്തില്‍ ഇന്‍ഡ്യാ സഖ്യത്തിനിടയില്‍ കൂടിയാലോചന നടത്തിവരികയാണെന്നും രമേശ് പറഞ്ഞു. വഖ്ഫ് ബില്ല ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം പകുതിയില്‍ വരാന്‍ സാധ്യതയുണ്ട്. സമ്മേളനത്തില്‍ ബില്ല് ഉള്‍പ്പെടുത്തുകയാണെങ്കില്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല. പക്ഷേ അത് ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുണ്ട്. ബില്ല് ബഹളത്തില്‍ പാസാക്കുമോ ഇല്ലയോ എന്നും അറിയില്ല. പക്ഷേ ബില്ലിനെ എതിര്‍ക്കാന്‍ ഞങ്ങള്‍ എല്ലാ ജനാധിപത്യ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ പകുതി ജനുവരി 31 ന് തുടങ്ങി ഫെബ്രുവരി 13നാണ് സമാപിച്ചത്. രണ്ടാംഘട്ടം തിങ്കളാഴ്ച ആരംഭിച്ച് അടുത്തമാസം നാലുവരെ നീണ്ടുനില്‍ക്കും.
കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ വഖ്ഫ് ഭേദഗതി നിയമത്തിനെതിരേ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് വിവിധ ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളെ കൂട്ടി ഡല്‍ഹിയിലെ പ്രശസ്തമായ ജന്തര്‍ മന്തറില്‍ യോജിച്ച പ്രക്ഷോഭം നടത്തന്‍ തീരുമാനിച്ചിട്ടുണ്ട്. സിഖ്, ക്രിസ്ത്യന്‍, ദലിത്, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ഈ മാസം 10നാണ് പ്രതിഷേധസംഗമം നടത്തുന്നത്. രാജ്യത്തെ എല്ലാ പ്രബല മുസ്ലിം സംഘടനകളുടെ പ്രതിനിധികളും സമരത്തില്‍ പങ്കാളികളാകും. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും പൗരാവകാശസംഘടനകളും സമരത്തില്‍ പങ്കെടുക്കണമെന്ന് ബോര്‍ഡ് അഭ്യര്‍ഥിച്ചു.
ഭേദഗതി വരുത്തിയ നിയമം പുതിയ ബില്ലായി പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് പാര്‍ലമെന്റിന് തൊട്ടുമുമ്പിലുള്ള ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നതെന്ന് ബോര്‍ഡ് വക്താവും പ്രതിഷേധ പരിപാടിയുടെ സംഘാടകനുമായ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് അറിയിച്ചു.
Congress will use all democratic means to oppose the Waqf (Amendment) Bill to be introduced in Parliament. The INDIA Alliance is against the content and objective of the bill, said Congress media chief Jairam Ramesh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജധാനി എക്‌സ്പ്രസിൽ റിസർവ് ചെയ്ത സീറ്റ് മറിച്ചു വിറ്റ ടിടിഇയ്ക്ക് സസ്‌പെൻഷൻ; ഓൺലൈനിൽ സംഭവം വൈറൽ
National
• 12 hours ago
സിഗരറ്റ് വാങ്ങുന്നതിനെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
National
• 12 hours ago
ഓപ്പറേഷൻ സിന്ദൂർ: നയതന്ത്ര സംഘത്തിൽ തരൂർ; കോൺഗ്രസിന്റെ എതിർപ്പിനെ വകവയ്ക്കാതെ കേന്ദ്രം
National
• 12 hours ago
110 വർഷം പഴക്കമുള്ള പഴയ കൊച്ചിൻ പാലം പൊളിച്ചു നീക്കുന്നു
Kerala
• 13 hours ago
ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു
International
• 13 hours ago
മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ
Kerala
• 13 hours ago
ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു
International
• 14 hours ago
തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates
latest
• 14 hours ago
സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 14 hours ago
'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍
Kerala
• 14 hours ago
കെജ്രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു
National
• 16 hours ago
കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം
Kerala
• 17 hours ago
60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം
Saudi-arabia
• 17 hours ago
ഒമാനില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
latest
• 17 hours ago
ഇംഗ്ലണ്ടിനെ വീഴ്ത്താൻ മലയാളിയും; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ എ ടീം
Cricket
• 19 hours ago
സിഐഎസ്എഫുകാർ കാർ ഇടിച്ചു യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലിസ്
Kerala
• 20 hours ago
ഇന്നത്തെ ഇന്ത്യന്‍ രൂപ യുഎഇ ദിര്‍ഹം നിരക്ക്; സ്വര്‍ണം, വെള്ളി, ഇന്ധന വിലകള്‍ അറിയാം | UAE Market Today
uae
• 20 hours ago
വീണ്ടും പാക് ചാരൻ അറസ്റ്റിൽ, ചോർത്തിയത് നിർണായക രാജ്യ രഹസ്യങ്ങൾ, പാകിസ്ഥാനും സന്ദർശിച്ചു, ISI ഏജൻ്റായ യുവതിക്കൊപ്പം താമസിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
Trending
• 20 hours ago
എ. പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി
Kerala
• 19 hours ago
വാക്കുതര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബസ് ഡ്രൈവര്‍ കണ്ടക്ടറെ കുത്തി പരിക്കേല്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
Kerala
• 19 hours ago
കേരളത്തിൽ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 19 hours ago