HOME
DETAILS

സഊദിയിലെ ഉയര്‍ന്ന തസ്തികകളില്‍ 78,000 സ്ത്രീകള്‍, സംരഭകര്‍ അഞ്ചു ലക്ഷം, സ്ത്രീ തൊഴില്‍ ശക്തിയില്‍ മിക്ക ഏഷ്യന്‍ രാജ്യങ്ങളും സഊദിക്കു പിന്നില്‍

  
March 10, 2025 | 9:31 AM

 78000 women in top positions 500000 entrepreneurs and most Asian countries are behind Saudi Arabia in womens empowerment

റിയാദ്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം സഊദിയിലെ തൊഴില്‍ മേഖലയിലും നേതൃത്വപരമായ റോളുകളിലും സംരംഭകത്വത്തിലുമുള്ള സ്ത്രീകളുടെ സാന്നിധ്യത്തില്‍ വന്‍ വര്‍ധന. 

2024 ലെ മൂന്നാം പാദത്തിലെ കണക്കനുസരിച്ച് സഊദിയിലെ സ്ത്രീകളില്‍ 36.2 ശതമാനം പേര്‍ തൊഴില്‍ സേനയില്‍ സജീവമായിരുന്നുവെന്നും തൊഴില്‍ജനസംഖ്യ അനുപാതം 31.3 ശതമാനമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൂടുതല്‍ സഊദി വനിതകളും സംരഭകത്വത്തിലേക്ക് തിരിയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഏകദേശം 78,400ത്തിനടുത്തു വരും. 2024ല്‍ 78,356 സ്ത്രീകള്‍ സീനിയര്‍ മാനേജ്‌മെന്റ് സ്ഥാനങ്ങള്‍ വഹിച്ചപ്പോള്‍ 2023 ല്‍ 551,318 പേരാണ് സ്വയം സംരഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 

അടുത്ത കാലത്തായി സഊദിയില്‍ ഫ്രീലാന്‍സ് മേഖലയില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജോലികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2023 ല്‍ 449,725 സഊദി സ്ത്രീകളാണ് ഫ്രീലാന്‍സ് പെര്‍മിറ്റുകള്‍ നേടിയത്. അതേസമയം, ടൂറിസം മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ല്‍ 111,259 സഊദി സ്ത്രീകളാണ് ടൂറിസവുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.

സ്ത്രീ ശാക്തീകരണത്തിന്റെ കാര്യത്തില്‍ മെന (മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക) മേഖലയിലും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും സഊദി കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തിയ വിദഗ്ധര്‍ പറയുന്നത്. മിക്ക ഏഷ്യന്‍ രാജ്യങ്ങളുടെയും സ്ത്രീ തൊഴില്‍ ശക്തിയുമായും താരതമ്യം ചെയ്യുമ്പോള്‍ സഊദി ബഹുദൂരം മുന്നിലാണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

78,000 women in top positions, 500,000 entrepreneurs, and most Asian countries are behind Saudi Arabia in women’s empowerment

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ്- ഇറാന്‍ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയെന്ന് മധ്യസ്ഥര്‍; അന്തിമ കരാറിന്റെ രൂപരേഖ ഇരുരാജ്യങ്ങളും അംഗീകരിച്ചതായും റിപ്പോര്‍ട്ട്

International
  •  7 days ago
No Image

ആദ്യം ഞെട്ടിച്ച് കിവീസ്, പിന്നെ തിരിച്ചടിച്ച് കൂട്ടി ഈജിപ്ഷ്യൻ പട; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഈജിപ്തിന് തകർപ്പൻ ജയം

Football
  •  7 days ago
No Image

ഉറുഗ്വേയെ ഞെട്ടിച്ച് കേപ് വെർദെ; മുൻ ചാമ്പ്യന്മാർക്ക് വീണ്ടും സമനിലക്കുരുക്ക്, ലോകകപ്പ് പ്രതീക്ഷകൾ തുലാസിൽ

Football
  •  7 days ago
No Image

മദ്യവ്യാപനവും കരിമണൽ ഖനനവും: ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് വി.എം. സുധീരൻ; മുഖ്യമന്ത്രിക്ക് കത്തയച്ചു

Kerala
  •  7 days ago
No Image

ഇറാന്റെ പ്രതിരോധക്കോട്ട തകർക്കാനായില്ല; പത്തുപേരുമായി കളിച്ച ബെൽജിയത്തിന് സമനില

Football
  •  7 days ago
No Image

സഊദിയെ തകർത്തുതരിപ്പണമാക്കി സ്പെയിൻ; പെലെയുടെ റെക്കോർഡിനൊപ്പം ലാമിൻ യമാൽ

Football
  •  7 days ago
No Image

ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിലെ ഫാക്ടറിയിൽ വൻ സ്ഫോടനം; ആർക്കും പരിക്കില്ല

qatar
  •  7 days ago
No Image

Explainer: 60 ദിവസം നീണ്ട യു.എസ്- ഇറാന്‍ മാരത്തണ്‍ ചര്‍ച്ച; പശ്ചിമേഷ്യയുടെ വിധി നിര്‍ണ്ണയിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ റിസോര്‍ട്ടില്‍ ചൂടേറിയ ചര്‍ച്ചകള്‍

International
  •  7 days ago
No Image

ക്രമക്കേടുകളും അഴിമതിയും; അച്ചടക്ക നടപടിക്ക് ശുപാർശ ഉണ്ടായിട്ടും ആരോപണ വിധേയർ സർവിസിൽ വിലസുന്നു

Kerala
  •  7 days ago
No Image

വ്യാവസായിക പരിശീലന വകുപ്പില്‍ അഴിമതി, ക്രമക്കേട് അര്‍ഹരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

Kerala
  •  7 days ago