വ്യാജ പരാതികൾ വര്‍ധിക്കുന്നു; ബലാത്സംഗ കേസുകളിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി
കൊച്ചി: വിവാഹം നടന്നില്ലെന്ന കാരണത്താൽ രണ്ട് വ്യക്തികൾ തമ്മിലുണ്ടയ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന് ശേഷം ബലാത്സംഗം നടന്നെന്ന് ആരോപിക്കുന്നത് അംഗീകരിക്കാനാവില്ല. പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരെ യുവതി നൽകിയ കേസ് റദാക്കിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു ജസ്റ്റിസ് ബദ്ദറുദ്ദീൻ ഈ വിലയിരുത്തൽ നടത്തിയത്.
ഇന്ത്യൻ സ്ത്രീകൾ വ്യാജ ലൈംഗികാതിക്രമ പരാതി ഉന്നയിക്കില്ലെന്ന് നേരത്തെ ഒരു ധാരണയുണ്ടായിരുന്നു. അതേസമയം, സ്വന്തം അഭിമാനം ഇല്ലാതാക്കി സ്ത്രീകൾ ആരും വ്യാജ പരാതികൾ നൽകില്ലെന്ന ധാരണ എല്ലായിപ്പോഴും ശരിയല്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ ലൈംഗികാതിക്രമ പരാതികളുടെ എണ്ണം കൂടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വ്യക്തിവിരോധത്താലും നിയമവിരുദ്ധ ആവശ്യങ്ങൾ നിറവേറ്റാനുമായി ഇത്തരം വ്യാജ ബലാത്സംഗ കേസുകൾ വർധിക്കുകയാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം വസ്തുതകൾ കൂടി വിലയിരുത്തി വേണം കേസെടുക്കാനെന്നും കോടതി നിർദ്ദേശിച്ചു.
The Kerala High Court has noted a significant rise in false rape complaints, highlighting concerns about the misuse of laws meant to protect women.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."