HOME
DETAILS

ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

  
Web Desk
March 18, 2025 | 7:10 AM

Israel consulted with US on Gaza attack White House

വാഷിങ്ടണ്‍: ഗസ്സയില്‍ വംശഹത്യാ ആക്രമണവുമായി ഇസ്‌റാഈല്‍ വീണ്ടുമെത്തിയത് യു.എസിന്റെ സകല ആശിര്‍വാദത്തോടെയും. യു.എസുമായി കൂടിയാലോചിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. വൈറ്റ്ഹൗസ് വക്താവ് പോക്‌സ് ന്യൂസിനോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

'ഗസ്സയില്‍ നടന്ന ആക്രമണത്തെ കുറിച്ച് ഇസ്‌റാഈല്‍ ട്രംപിനോടും വൈറ്റ്ഹൗസിനോടും കൂടിയാലോചിച്ചു. വക്താവ് കരോലിന്‍ ലെവിറ്റ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതിങ്ങനെ. 

ഹമാസുമായുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച തീരുമാനമാകാത്തതിന് പിന്നാലെ  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ ഗസ്സയില്‍ പരക്കേ വ്യോമാക്രമണം നടത്തിയത്.  

 പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികള്‍, ഇറാന്‍.... ഇസ്‌റാഈലിനെ മാത്രമല്ല, അമേരിക്കയെയും ഭയപ്പെടുത്താമെന്ന് ചിന്തിക്കുന്ന എല്ലാവരും കനത്ത വില നല്‍കേണ്ടി വരും. എല്ലാം നരകമാകും... വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ ഗസ്സ നരകമാക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ALSO READ: പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

ഏതാണ്ട് രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുന്നത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സ്തീകളും കുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.


ഗസ്സയിലെ ജനങ്ങള്‍ക്കെതിരായി സയണിസ്റ്റുകള്‍ നടത്തുന്ന ഉന്മൂലന യുദ്ധം പുനരാരംഭിക്കുന്നതിനെ എതിര്‍ക്കാണമെന്ന് അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ജനങ്ങളോടും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു.  ചര്‍ച്ചകളിലൂടെ നേടാന്‍ കഴിയാത്തത് യുദ്ധത്തിലൂടെയും നാശത്തിലൂടെയും ശത്രുവിന് നേടാനാവില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടി. 

 

The White House has confirmed that Israel consulted with the US before launching its latest attack on Gaza. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം- ബെംഗളൂരു വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു

Kerala
  •  21 hours ago
No Image

ഡിഎൻഎയുടെ ഇരട്ടഹെലിക്സ് ഘടന കണ്ടുപിടിച്ച ജയിംസ് വാട്‌സൺ അന്തരിച്ചു

International
  •  21 hours ago
No Image

പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ; ഭാര്യയെ ഫോണിൽ വിളിച്ചു

crime
  •  a day ago
No Image

ഡല്‍ഹിയിലും, ബിഹാറിലും വോട്ട് ചെയ്ത് ബിജെപി നേതാക്കള്‍; വോട്ട് തട്ടിപ്പിന്റെ ഏറ്റവും വലിയ തെളിവെന്ന് രാഹുല്‍ ഗാന്ധി; പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്

National
  •  a day ago
No Image

ലോക രുചികളെ വരവേറ്റ് യു.എ.ഇ; ലുലു വേൾഡ് ഫുഡ് ഫെസ്റ്റിന് തുടക്കം

uae
  •  a day ago
No Image

മംദാനിയെ തോൽപ്പിക്കാന്‍ ശ്രമിച്ചത് 26 ശതകോടീശ്വരന്മാര്‍; ചെലവഴിച്ചത് കോടികണക്കിന് ഡോളര്‍

International
  •  a day ago
No Image

ജിസിസി ഏകീകൃത വിസ 2026 മുതൽ; ലളിതമായ അപേക്ഷാ ക്രമം, എല്ലാവർക്കും മെച്ചം | GCC unified visa

uae
  •  a day ago
No Image

കോട്ടക്കലിൽ വൻതീപിടിത്തം: '200 രൂപ മഹാമേള' സ്ഥാപനം പൂർണമായി കത്തിനശിച്ചു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു

Kerala
  •  a day ago
No Image

യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെയും കാമുകന്റെയും ക്രൂരത: പ്രതികൾ അറസ്റ്റിൽ

crime
  •  a day ago
No Image

സൗദിയിലെ അല്‍കോബാറില്‍ മലയാളി ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  a day ago