HOME
DETAILS

ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

  
Web Desk
March 18, 2025 | 7:10 AM

Israel consulted with US on Gaza attack White House

വാഷിങ്ടണ്‍: ഗസ്സയില്‍ വംശഹത്യാ ആക്രമണവുമായി ഇസ്‌റാഈല്‍ വീണ്ടുമെത്തിയത് യു.എസിന്റെ സകല ആശിര്‍വാദത്തോടെയും. യു.എസുമായി കൂടിയാലോചിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. വൈറ്റ്ഹൗസ് വക്താവ് പോക്‌സ് ന്യൂസിനോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 

'ഗസ്സയില്‍ നടന്ന ആക്രമണത്തെ കുറിച്ച് ഇസ്‌റാഈല്‍ ട്രംപിനോടും വൈറ്റ്ഹൗസിനോടും കൂടിയാലോചിച്ചു. വക്താവ് കരോലിന്‍ ലെവിറ്റ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞതിങ്ങനെ. 

ഹമാസുമായുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ച തീരുമാനമാകാത്തതിന് പിന്നാലെ  വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് ഇസ്‌റാഈല്‍ ഇന്ന് പുലര്‍ച്ചെ ഗസ്സയില്‍ പരക്കേ വ്യോമാക്രമണം നടത്തിയത്.  

 പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ, ഹമാസ്, ഹൂത്തികള്‍, ഇറാന്‍.... ഇസ്‌റാഈലിനെ മാത്രമല്ല, അമേരിക്കയെയും ഭയപ്പെടുത്താമെന്ന് ചിന്തിക്കുന്ന എല്ലാവരും കനത്ത വില നല്‍കേണ്ടി വരും. എല്ലാം നരകമാകും... വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കണമെന്നും അല്ലെങ്കില്‍ ഗസ്സ നരകമാക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.

ALSO READ: പട്ടിണിക്കു മേല്‍ ബോംബു വര്‍ഷിച്ച് ഇസ്‌റാഈല്‍; ഗസ്സയിലുടനീളം നടത്തിയ കൂട്ടക്കുരുതിയില്‍ മരണം 250 ലേറെ, കൊല്ലപ്പെട്ടതിലേറേയും കുഞ്ഞുങ്ങള്‍

ഏതാണ്ട് രണ്ടു മാസത്തെ ഇടവേളക്ക് ശേഷമാണ് ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ പുനരാരംഭിച്ചിരിക്കുന്നത്. ജനുവരി 19ന് വെടിനിര്‍ത്തല്‍ കരാറിന്റെ സമയ പരിധി അവസാനിച്ച ശേഷം ഇസ്‌റാഈല്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്.ഗസ്സയിലുടനീളം നടത്തിയ ബോംബാക്രമണങ്ങളില്‍ നിരവധിയാളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സ്തീകളും കുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും.തെക്കന്‍ ഗസ്സ മുനമ്പിലെ ഖാന്‍ യൂനിസില്‍ മാത്രം 77 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കന്‍ ഗസ്സ മുനമ്പില് 20 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബുറൈജി ക്യാംപിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തെ ബോംബ് വയ്ക്കാന്‍ ശ്രമിച്ച 'ഭീകരരെ' യാണ് കൊലപ്പെടുത്തിയതെന്നാണ് ഇസ്‌റാഈല്‍ ന്യായീകരിക്കുന്നത്.

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് നടത്തുന്നതെന്നും അത് അവസാനിപ്പിക്കണമെന്നും ഹമാസ് ഹെല്‍ത്ത് മെഡിക്കല്‍ ഡയരക്ടര്‍ അല്‍ തവാബ്ത ആവശ്യപ്പെട്ടു.

ഗസ്സയില്‍ ഇന്ധനമോ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത അവസ്ഥയാണ്. വിറക് ശേഖരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്. രണ്ടാഴ്ചയായി ഗസ്സയിലേക്കുള്ള സഹായ ട്രക്കുകളും മറ്റും ഇസ്‌റാഈല്‍ തടയുന്നത് മൂലമാണ് ഇത്രയും രൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയില്‍ ഗസ്സയെത്തിയത്.16 ദിവസമായി ഗസ്സയിലേക്ക് ഇസ്‌റാഈല്‍ ഭക്ഷ്യവസ്തുക്കള്‍ കയറ്റിവിട്ടിട്ട്. ഇക്കാരണത്താല്‍ ഗസ്സയിലെ ബേക്കറികള്‍ അടച്ചിട്ട നിലയിലാണ്. വൈദ്യുതി ഇല്ലാത്തതിനാല്‍ ശുദ്ധജലവും കിട്ടാനില്ല. ഭക്ഷ്യവില വന്‍തോതില്‍ വര്‍ധിക്കുന്നുമുണ്ട്.


ഗസ്സയിലെ ജനങ്ങള്‍ക്കെതിരായി സയണിസ്റ്റുകള്‍ നടത്തുന്ന ഉന്മൂലന യുദ്ധം പുനരാരംഭിക്കുന്നതിനെ എതിര്‍ക്കാണമെന്ന് അറബ്, ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ ജനങ്ങളോടും ലോകത്തിലെ സ്വതന്ത്രരായ ജനങ്ങളോടും ഹമാസ് ആവശ്യപ്പെട്ടു.  ചര്‍ച്ചകളിലൂടെ നേടാന്‍ കഴിയാത്തത് യുദ്ധത്തിലൂടെയും നാശത്തിലൂടെയും ശത്രുവിന് നേടാനാവില്ലെന്നും ഹമാസ് ചൂണ്ടിക്കാട്ടി. 

 

The White House has confirmed that Israel consulted with the US before launching its latest attack on Gaza. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ അപകീർത്തികരമായ പോസ്റ്റ്; യുവാവിനെതിരെ പൊലിസ് കേസെടുത്തു

Kerala
  •  18 hours ago
No Image

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി; കൊലപാതകം നടത്തിയത് ആണ്‍സുഹൃത്തിന്റെ സഹോദരന്‍

latest
  •  18 hours ago
No Image

മുന്നറിയിപ്പുകൾ അവഗണിച്ചു; അൽ ഐനിൽ നിയമലംഘനം നടത്തിയ റെസ്റ്റോറന്റിനെതിരെ അടിയന്തര നടപടിയുമായി അധികൃതർ

uae
  •  18 hours ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി പ്രിയദർശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമം; ജീവനക്കാർക്ക് നേരെ അസഭ്യവർഷം

Kerala
  •  18 hours ago
No Image

കോടികളുടെ സ്വത്തുക്കളെച്ചൊല്ലി തർക്കം; ഗാസിയാബാദിൽ പിതാവിനെ മകൻ വെടിവെച്ചുകൊലപ്പെടുത്തി

National
  •  18 hours ago
No Image

ജഗന്നാഥ രഥയാത്രക്കിടയില്‍ തിക്കിലും തിരക്കിലും അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

latest
  •  19 hours ago
No Image

ലക്ഷങ്ങൾ പിരിവിട്ട് സഊദി ജയിലിൽ നിന്ന് മോചിപ്പിച്ചു; നാട്ടിലെത്തിയതിന് പിന്നാലെ ലഹരി കച്ചവടം, കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ്  അറസ്റ്റിൽ

Kerala
  •  19 hours ago
No Image

ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദുബൈയിൽ മരിച്ച നിലയിൽ; കുടുംബത്തിന് പിന്തുണയുമായി എംബസി

uae
  •  19 hours ago
No Image

ഇന്നും ഇരുട്ടിലാകും കേരളം; വൈദ്യുതി നിയന്ത്രണം തുടരുമെന്നും ഉപഭോക്താക്കള്‍ ഉപയോഗത്തില്‍ ക്രമീകരണം കൊണ്ടുവരണമെന്നും വൈദ്യുതി മന്ത്രി

latest
  •  19 hours ago
No Image

ഒരവസരം കൂടി: മുൻഗണനാ റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി; ജൂലൈ 20 വരെ അപേക്ഷിക്കാം

Kerala
  •  19 hours ago


No Image

ജന്മദിനാഘോഷം ദുരന്തമായി: ദുബൈയിൽ ജെറ്റ് സ്കീ അപകടത്തിൽ കൗമാരക്കാരിക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരുക്ക്

uae
  •  20 hours ago
No Image

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന വലിയ രീതിയില്‍ ശബ്ദം ഉണ്ടാക്കുന്ന സ്പീക്കറുകള്‍ നീക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം; ഇല്ലെങ്കില്‍ കര്‍ശന നടപടി

latest
  •  20 hours ago
No Image

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ ബില്ലിനെതിരെ കോൺഗ്രസ്; പ്രധാനമന്ത്രിക്ക് കത്തയച്ച് മല്ലികാർജുൻ ഖാർഗെ

National
  •  20 hours ago
No Image

യുഎഇയിലെ പ്രവാസികളുടെ പാസ്‌പോർട്ട് പ്രതിസന്ധി; ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും സേവനങ്ങൾ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ സംഘടനകൾ

uae
  •  20 hours ago