HOME
DETAILS

തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും

  
March 20 2025 | 08:03 AM

UAE Warns Employers Against Hiring Workers Without a Valid Work Permit

അബൂദബി: വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മുന്നറിയിപ്പ് നൽകി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുമെന്ന് ഹ്യൂമൻ റിസോഴ്‌സ് മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിൽ വ്യക്തമാക്കി. അതേസമയം, തൊഴിലുടമകൾ സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് യുഎഇ തൊഴിൽ നിയമത്തിന്റെ ലംഘനമായി കണക്കാക്കും.

നിയമ വിരുദ്ധ തൊഴിൽ

രാജ്യത്തുടനീളമുള്ള അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി സഹകരിച്ച് മന്ത്രാലയം പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ, തൊഴിലുടമ ആവശ്യമായ രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തുകയും ചെയ്യും. 

മറ്റ് നടപടികൾ

1) തൊഴിലുടമയുടെ ലേബർ ഫയൽ സസ്പെൻഡ് ചെയ്യും.
2) ഗാർഹിക തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കും.
3) നിയമപരവുമായ പിഴകൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.

2022 ലെ 9ാം ഫെഡറൽ ഡിക്രി-നിയമ പ്രകാരം, സാധുവായ പെർമിറ്റ് ഇല്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതും നിയമപരമല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരം, ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് കുറഞ്ഞത് ഒരു വർഷം തടവും 200,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം അറിയിച്ചു.

The UAE Ministry of Human Resources and Emiratisation (MOHRE) has issued a warning to private sector companies and employers against hiring workers without a valid work permit. According to the latest edition of Human Resources magazine, anyone obtaining a work permit from MOHRE falls under UAE labor laws. Employers hiring workers without a valid permit will be considered in violation of the UAE labor regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം

Kerala
  •  2 days ago
No Image

കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്

Cricket
  •  2 days ago
No Image

ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു

International
  •  2 days ago
No Image

യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു

International
  •  2 days ago
No Image

ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ

Others
  •  3 days ago
No Image

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

Kerala
  •  3 days ago
No Image

ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി

Kerala
  •  3 days ago
No Image

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി

National
  •  3 days ago
No Image

കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ

Cricket
  •  3 days ago
No Image

സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി

International
  •  3 days ago