HOME
DETAILS

തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും

  
March 20, 2025 | 8:04 AM

UAE Warns Employers Against Hiring Workers Without a Valid Work Permit

അബൂദബി: വർക്ക് പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കും തൊഴിലുടമകൾക്കും മുന്നറിയിപ്പ് നൽകി മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE). മന്ത്രാലയത്തിൽ നിന്ന് വർക്ക് പെർമിറ്റ് നേടുന്ന ഏതൊരു വ്യക്തിയും തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരുമെന്ന് ഹ്യൂമൻ റിസോഴ്‌സ് മാഗസിന്റെ ഏറ്റവും പുതിയ പതിപ്പിൽ വ്യക്തമാക്കി. അതേസമയം, തൊഴിലുടമകൾ സാധുവായ പെർമിറ്റ് ഇല്ലാതെ തൊഴിലാളികളെ നിയമിക്കുന്നത് യുഎഇ തൊഴിൽ നിയമത്തിന്റെ ലംഘനമായി കണക്കാക്കും.

നിയമ വിരുദ്ധ തൊഴിൽ

രാജ്യത്തുടനീളമുള്ള അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുമായി സഹകരിച്ച് മന്ത്രാലയം പരിശോധനകൾ നടത്തുന്നുണ്ട്. കൂടാതെ, തൊഴിലുടമ ആവശ്യമായ രേഖകളില്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതായി കണ്ടെത്തിയാൽ പിഴ ചുമത്തുകയും ചെയ്യും. 

മറ്റ് നടപടികൾ

1) തൊഴിലുടമയുടെ ലേബർ ഫയൽ സസ്പെൻഡ് ചെയ്യും.
2) ഗാർഹിക തൊഴിലാളികൾക്ക് പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കും.
3) നിയമപരവുമായ പിഴകൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.

2022 ലെ 9ാം ഫെഡറൽ ഡിക്രി-നിയമ പ്രകാരം, സാധുവായ പെർമിറ്റ് ഇല്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതും നിയമപരമല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജോലി ചെയ്യാൻ അനുവദിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളികളെക്കുറിച്ചുള്ള ഫെഡറൽ ഡിക്രി നിയമത്തിലെ ആർട്ടിക്കിൾ 27 പ്രകാരം, ലൈസൻസില്ലാതെ ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് കുറഞ്ഞത് ഒരു വർഷം തടവും 200,000 ദിർഹം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രാലയം അറിയിച്ചു.

The UAE Ministry of Human Resources and Emiratisation (MOHRE) has issued a warning to private sector companies and employers against hiring workers without a valid work permit. According to the latest edition of Human Resources magazine, anyone obtaining a work permit from MOHRE falls under UAE labor laws. Employers hiring workers without a valid permit will be considered in violation of the UAE labor regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: കടുത്ത വിമർശനവുമായി ഹൈക്കോടതി

Kerala
  •  7 days ago
No Image

പ്ലസ് ടു കഴിഞ്ഞ് പഠനം അവസാനിപ്പിക്കൂ..ഇന്ത്യന്‍ ഡിഗ്രികള്‍ 'വേസ്റ്റ്'; രാജ്യത്തെ വിദ്യാഭ്യാസ രീതി ഇപ്പോഴും 'കാണാപാഠം പഠിച്ച് പരീക്ഷാ പേപ്പറിലേക്ക് ചര്‍ദ്ദിക്കുന്നത്'; പ്രമുഖ നിക്ഷേപകന്റെ നിരീക്ഷണം ഇങ്ങനെ

National
  •  7 days ago
No Image

തോറ്റാൽ മരണം കാത്തിരുന്ന മൈതാനത്ത് നിന്ന് ലോകകപ്പിന്റെ നെറുകയിലേക്ക്; ഡിആർ കോംഗോ ഫുട്ബോളിന്റെ അതിജീവനത്തിന്റെ കഥ; In-Depth Story

Football
  •  7 days ago
No Image

കേരള ബജറ്റ്: ക്ഷേമ പെന്‍ഷനില്‍ പ്രഖ്യാപനമില്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 'വിസ്മയ' മില്ല

Kerala
  •  7 days ago
No Image

ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയറിൽ വീണ്ടും വെടിവെപ്പ്; ആളുകൾ ചിതറി ഓടി, ഓരാൾക്ക് പരുക്ക്

International
  •  7 days ago
No Image

സഞ്ജു എവിടെ? ലോകകപ്പ് ഹീറോയായിട്ടും മലയാളി താരത്തിന് 'അവഗണന'; അമ്പരന്ന് ക്രിക്കറ്റ് ലോകം

Cricket
  •  7 days ago
No Image

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗുരുതര അനാസ്ഥ; മൂന്നാം നിലയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന് തെരുവുനായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോകകപ്പിലെ മലയാളി കണക്ഷൻ; ബ്രസീലിയൻ പ്രതിരോധ കോട്ട തകർക്കാൻ മുൻ കേരള താരം കളത്തിലിറങ്ങും!

Football
  •  7 days ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ; കാമുകനെതിരേ കേസ്, യുവാവ് ഒളിവില്‍

Kerala
  •  7 days ago
No Image

നീറ്റ് പുനഃപരീക്ഷ എഴുതാൻ ബലാത്സംഗക്കേസ് പ്രതിക്ക് താൽക്കാലിക ജാമ്യം; പരീക്ഷ എഴുതിയെന്ന് തെളിയിക്കണമെന്ന് കോടതി

National
  •  7 days ago