HOME
DETAILS

'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം

  
സുരേഷ് മമ്പള്ളി
March 22, 2025 | 4:12 AM

Mammookka the Great Abdul Rahim with a novel from prison against drug addiction

കണ്ണൂർ: 'മമ്മൂക്ക ദി ഗ്രേറ്റ്'; കറന്റ് ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ശീർഷകമാണിത്. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. മലയാളത്തിന്റെ മഹാനടനെക്കുറിച്ചുള്ള പുസ്തകമല്ല. തൃശൂർ മരോട്ടിച്ചാൽ മാന്ദാമംഗലത്തെ അബ്ദുൽ റഹീമിന്റെ കന്നി നോവലിന്റെ തലക്കെട്ടാണിത്. ലഹരിമരുന്ന് കേസിലകപ്പെട്ട് ഒമ്പതര വർഷമായി ജയിൽ ശിക്ഷയനുഭവിക്കുന്നയാളാണ് റഹീം. 

രണ്ടുവർഷം മുമ്പ് വിയ്യൂരിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയതോടെ അബ്ദുൽ റഹീം എഴുത്തുവഴിയിൽ സജീവമായി. 2022ൽ എഴുതിത്തുടങ്ങിയ ആത്മകഥാംശമുള്ള നോവൽ ഏഴുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. തന്റെ ജീവിതം അഴിക്കുള്ളിലാക്കിയ മയക്കുമരുന്നിനെതിരേയുള്ള പ്രതിരോധം കൂടിയാണ് നോവലിന്റെ ഉള്ളടക്കം. 

മാരക ലഹരിക്കടിപ്പെട്ട മമ്മദ് ആണ് കേന്ദ്രകഥാപാത്രം. മമ്മദ് പിന്നീട് അതിൽനിന്ന് മുക്തനാകുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനാകുന്നു. വൈകാതെ പ്രവാസജീവിതത്തിലേക്ക് പറിച്ചുനടപ്പെടുന്നു.  പെപ്സി ബോട്ടിലുകൾ പെറുക്കിവിറ്റ ആദ്യനാളുകളിൽനിന്ന് ഗൾഫ് ജീവിതം തന്ന സൗഭാഗ്യങ്ങളുമായി തിരികെയെത്തുന്നതും പിന്നീട്, ചെയ്യാത്ത തെറ്റിന്റെ പേരിൽ ജീവിതം ജയിലഴിക്കുള്ളിലാക്കുന്നതുമൊക്കെയാണ് ലബ്ധപ്രതിഷ്ഠനായ ഒരെഴുത്തുകാരന്റെ കൈയടക്കത്തോടെ റഹീം പകർത്തിയിരിക്കുന്നത്. 

കണ്ണൂർ ജയിൽ സൂപ്രണ്ട് കെ. വേണു, വെൽഫെയർ ഓഫിസർ രാജേഷ്‌കുമാർ എന്നിവരുടെ പ്രോത്സഹനവും പിന്തുണയും കൊണ്ടാണ് ഇങ്ങനെയൊരു നോവൽ രൂപപ്പെട്ടതെന്ന് റഹീം പറയുന്നു. ലഹരിക്കെതിരേ ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതാറുള്ള റഹീം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് സെൻട്രൽ ജയിലിൽനിന്ന് ദീർഘമായൊരു കത്തയച്ചു. ലഹരിയൊഴുകുന്ന വഴികളും പ്രതിരോധ നിർദേശങ്ങളുമൊക്കെയാണ് കത്തിലുള്ളത്. ഈ വർഷം ജൂലൈയിൽ ശിക്ഷാകാലാവധി പൂർത്തിയാക്കി അമ്പത്തൊന്നുകാരനായ റഹീം പുറത്തിറങ്ങും. 

തന്റെ സ്വച്ഛവഴികളിൽ ഇരുൾപരത്തിയ ലഹരിമരുന്നിനെതിരേയുള്ള പോരാട്ടമായിരിക്കും പുറത്തിറങ്ങിയാൽ ആദ്യലക്ഷ്യമെന്ന് റഹീം പറയുന്നു. താൻ ജയിലിലെത്തുന്ന കാലത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലേതെന്നും റഹീം തിരിച്ചറിയുന്നു. രാസലഹരികൾ ഏറെ ആഴത്തിൽ കൗമാരക്കാരിലടക്കം വേരുകൾ പടർത്തുകയാണ്. ലഹരിക്കടിപ്പെട്ട പുതുതലമുറയിലെ കുട്ടികളിൽനിന്ന് രക്തബന്ധങ്ങളും ദയയും കരുണയുമൊക്കെ പടിയിറങ്ങുന്നു. മുന്നിൽ കാണുന്നവരെ കൊടും ശത്രുവിനെയെന്നപോലെ കൊന്നുതള്ളുകയാണ്. 

ഉറവിടത്തിൽതന്നെ ഉന്മൂലനം സാധ്യമായാലേ ലഹരിയുടെ നീരാളിക്കൈകളിൽനിന്ന് പുതുതലമുറയെ രക്ഷിച്ചെടുക്കാൻ കഴിയുകയുള്ളൂ എന്നും അനുഭവവെളിച്ചത്തിൽ റഹീം പങ്കുവയ്ക്കുന്നു. നാട്ടിൽ സ്വന്തമായി കുറച്ച് കൃഷിസ്ഥലമുണ്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം അവിടെ ഒരു പശു ഫാം തുടങ്ങണം. ഒപ്പം കൃഷിയിൽ വ്യാപൃതനാകണം- ഇതാണ് റഹീമിന്റെ ആഗ്രഹം.

ആണുങ്ങൾ മാത്രമുള്ള വലിയൊരു ഗ്രാമമാണ് ജയിൽ എന്നാണ് റഹീമിന്റെ കാഴ്ചപ്പാട്. അതിൽ പലതരക്കാരുണ്ട്. മിക്കവരും ശാന്തരും സമാധാനപ്രിയരുമാണ്. ചെയ്തുപോയ തെറ്റുകളിൽ ഖിന്നരാണ് പലരും. പുറത്തിറങ്ങിയാൽ നല്ലൊരു ജീവിതം കൊതിക്കുന്നവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  10 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  10 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  10 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  10 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  10 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  10 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  10 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  10 days ago
No Image

ആദിവാസി ഭൂസമര സമരപ്പന്തലില്‍ നിന്ന് ദമ്പതികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലേക്ക്

Kerala
  •  10 days ago
No Image

ഒറ്റ റൺസ് പോലും വേണ്ട, സച്ചിനും ദ്രാവിഡും രണ്ടാമതാവും; ചരിത്രം സൃഷ്ടിക്കാൻ രോ-കോ സംഖ്യം

Cricket
  •  10 days ago