HOME
DETAILS

'മമ്മൂക്ക ദി ഗ്രേറ്റ്': ലഹരിക്കെതിരേ ജയിലില്‍നിന്നൊരു നോവലുമായി മയക്കുമരുന്ന് കേസില്‍ ശിക്ഷയനുഭവിക്കുന്ന അബ്ദുല്‍ റഹീം

  
സുരേഷ് മമ്പള്ളി
March 22, 2025 | 4:12 AM

Mammookka the Great Abdul Rahim with a novel from prison against drug addiction

കണ്ണൂർ: 'മമ്മൂക്ക ദി ഗ്രേറ്റ്'; കറന്റ് ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ശീർഷകമാണിത്. പേരുകേട്ട് തെറ്റിദ്ധരിക്കേണ്ട. മലയാളത്തിന്റെ മഹാനടനെക്കുറിച്ചുള്ള പുസ്തകമല്ല. തൃശൂർ മരോട്ടിച്ചാൽ മാന്ദാമംഗലത്തെ അബ്ദുൽ റഹീമിന്റെ കന്നി നോവലിന്റെ തലക്കെട്ടാണിത്. ലഹരിമരുന്ന് കേസിലകപ്പെട്ട് ഒമ്പതര വർഷമായി ജയിൽ ശിക്ഷയനുഭവിക്കുന്നയാളാണ് റഹീം. 

രണ്ടുവർഷം മുമ്പ് വിയ്യൂരിൽനിന്ന് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയതോടെ അബ്ദുൽ റഹീം എഴുത്തുവഴിയിൽ സജീവമായി. 2022ൽ എഴുതിത്തുടങ്ങിയ ആത്മകഥാംശമുള്ള നോവൽ ഏഴുമാസം കൊണ്ടാണ് പൂർത്തിയാക്കിയത്. തന്റെ ജീവിതം അഴിക്കുള്ളിലാക്കിയ മയക്കുമരുന്നിനെതിരേയുള്ള പ്രതിരോധം കൂടിയാണ് നോവലിന്റെ ഉള്ളടക്കം. 

മാരക ലഹരിക്കടിപ്പെട്ട മമ്മദ് ആണ് കേന്ദ്രകഥാപാത്രം. മമ്മദ് പിന്നീട് അതിൽനിന്ന് മുക്തനാകുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും പ്രിയങ്കരനാകുന്നു. വൈകാതെ പ്രവാസജീവിതത്തിലേക്ക് പറിച്ചുനടപ്പെടുന്നു.  പെപ്സി ബോട്ടിലുകൾ പെറുക്കിവിറ്റ ആദ്യനാളുകളിൽനിന്ന് ഗൾഫ് ജീവിതം തന്ന സൗഭാഗ്യങ്ങളുമായി തിരികെയെത്തുന്നതും പിന്നീട്, ചെയ്യാത്ത തെറ്റിന്റെ പേരിൽ ജീവിതം ജയിലഴിക്കുള്ളിലാക്കുന്നതുമൊക്കെയാണ് ലബ്ധപ്രതിഷ്ഠനായ ഒരെഴുത്തുകാരന്റെ കൈയടക്കത്തോടെ റഹീം പകർത്തിയിരിക്കുന്നത്. 

കണ്ണൂർ ജയിൽ സൂപ്രണ്ട് കെ. വേണു, വെൽഫെയർ ഓഫിസർ രാജേഷ്‌കുമാർ എന്നിവരുടെ പ്രോത്സഹനവും പിന്തുണയും കൊണ്ടാണ് ഇങ്ങനെയൊരു നോവൽ രൂപപ്പെട്ടതെന്ന് റഹീം പറയുന്നു. ലഹരിക്കെതിരേ ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതാറുള്ള റഹീം കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന് സെൻട്രൽ ജയിലിൽനിന്ന് ദീർഘമായൊരു കത്തയച്ചു. ലഹരിയൊഴുകുന്ന വഴികളും പ്രതിരോധ നിർദേശങ്ങളുമൊക്കെയാണ് കത്തിലുള്ളത്. ഈ വർഷം ജൂലൈയിൽ ശിക്ഷാകാലാവധി പൂർത്തിയാക്കി അമ്പത്തൊന്നുകാരനായ റഹീം പുറത്തിറങ്ങും. 

തന്റെ സ്വച്ഛവഴികളിൽ ഇരുൾപരത്തിയ ലഹരിമരുന്നിനെതിരേയുള്ള പോരാട്ടമായിരിക്കും പുറത്തിറങ്ങിയാൽ ആദ്യലക്ഷ്യമെന്ന് റഹീം പറയുന്നു. താൻ ജയിലിലെത്തുന്ന കാലത്തെ സാഹചര്യമല്ല ഇപ്പോൾ കേരളത്തിലേതെന്നും റഹീം തിരിച്ചറിയുന്നു. രാസലഹരികൾ ഏറെ ആഴത്തിൽ കൗമാരക്കാരിലടക്കം വേരുകൾ പടർത്തുകയാണ്. ലഹരിക്കടിപ്പെട്ട പുതുതലമുറയിലെ കുട്ടികളിൽനിന്ന് രക്തബന്ധങ്ങളും ദയയും കരുണയുമൊക്കെ പടിയിറങ്ങുന്നു. മുന്നിൽ കാണുന്നവരെ കൊടും ശത്രുവിനെയെന്നപോലെ കൊന്നുതള്ളുകയാണ്. 

ഉറവിടത്തിൽതന്നെ ഉന്മൂലനം സാധ്യമായാലേ ലഹരിയുടെ നീരാളിക്കൈകളിൽനിന്ന് പുതുതലമുറയെ രക്ഷിച്ചെടുക്കാൻ കഴിയുകയുള്ളൂ എന്നും അനുഭവവെളിച്ചത്തിൽ റഹീം പങ്കുവയ്ക്കുന്നു. നാട്ടിൽ സ്വന്തമായി കുറച്ച് കൃഷിസ്ഥലമുണ്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം അവിടെ ഒരു പശു ഫാം തുടങ്ങണം. ഒപ്പം കൃഷിയിൽ വ്യാപൃതനാകണം- ഇതാണ് റഹീമിന്റെ ആഗ്രഹം.

ആണുങ്ങൾ മാത്രമുള്ള വലിയൊരു ഗ്രാമമാണ് ജയിൽ എന്നാണ് റഹീമിന്റെ കാഴ്ചപ്പാട്. അതിൽ പലതരക്കാരുണ്ട്. മിക്കവരും ശാന്തരും സമാധാനപ്രിയരുമാണ്. ചെയ്തുപോയ തെറ്റുകളിൽ ഖിന്നരാണ് പലരും. പുറത്തിറങ്ങിയാൽ നല്ലൊരു ജീവിതം കൊതിക്കുന്നവരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രവാസികൾക്ക് തുടർച്ചയായി ആറു മാസത്തിലധികം പുറംരാജ്യങ്ങളിൽ താമസിക്കാനാകില്ല; പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  11 days ago
No Image

ഇന്ത്യക്കൊപ്പം ഒന്നിലധികം ലോക കിരീടങ്ങൾ നേടിയ അവനെ ടെസ്റ്റിൽ എടുക്കണം: ഉത്തപ്പ

Cricket
  •  11 days ago
No Image

2025ലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരം അവനാണ്: അശ്വിൻ

Cricket
  •  11 days ago
No Image

മുന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ കാര്യങ്ങള്‍ ചോദിച്ചു, അറിയാവുന്നവ പറഞ്ഞു- കടകംപള്ളി

Kerala
  •  11 days ago
No Image

അബൂ ഉബൈദ- സയണിസ്റ്റ് നുണകള്‍ തുറന്നു കാട്ടിയ പോരാളി, ലോകം കാതോര്‍ത്ത ശബ്ദം 

International
  •  11 days ago
No Image

രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Kerala
  •  11 days ago
No Image

'അവസാന ശ്വാസം വരേയും ഫലസ്തീന്‍ പതാക ഉയര്‍ത്തിപ്പിടിക്കും, രക്തസാക്ഷികളുടെ പാത പിന്തുടരും'  സ്വാതന്ത്ര്യം നേടുവോളം പോരാട്ടമെന്ന് പ്രഖ്യാപിച്ച് ഖസ്സാം ബ്രിഗേഡിന്റെ പുതിയ വക്താവ് 'അബൂ ഉബൈദ'

International
  •  11 days ago
No Image

 നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു

Kerala
  •  11 days ago
No Image

മാതൃരാജ്യത്തോടുള്ള ആദരവിനെ സൂചിപ്പിക്കുന്ന 'വന്ദേ മാതരം' എന്ന മുദ്രാവാക്യത്തെ ബി.ജെ.പി വെറുപ്പിന്റെ ഭാഷയാക്കി മാറ്റി-രണ്‍ദീപ് സിങ് സുര്‍ജേവാല.

National
  •  11 days ago
No Image

കരിപ്പൂര്‍ വിമാനത്താവളം കാണാന്‍ മലകയറി; കാല്‍തെറ്റി താഴെ വീണു, കഴുത്തില്‍ കമ്പ് തറച്ചുകയറി യുവാവിന് ദാരുണാന്ത്യം

Kerala
  •  11 days ago