
ഇരുപത് വര്‍ഷം പഴക്കമുള്ള കിച്ചണ്‍, ദിവസവും വില്‍ക്കുന്നത് 4,500 കിലോഗ്രാം ഭക്ഷണം, തിരക്ക് നിയന്ത്രിക്കുന്നത് പൊലിസ്

ഷാര്‍ജ: ആഡംബര കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലും കാല്‍നടയായും കയ്യില്‍ പാത്രങ്ങളുമായി എത്തുന്ന ആളുകള്‍. ഉച്ചയ്ക്ക് 1 മണി മുതല്‍ ഷാര്‍ജയിലെ അല്‍ ഗഫിയയിലുള്ള അല്‍ഖൈം പബ്ലിക് കിച്ചണിന് പുറത്തെ പതിവു കാഴ്ചയാണിത്.
ദിവസവും 4,500 കിലോഗ്രാം ഹരീസും ബിരിയാണിയുമാണ് അല്‍ഖൈം പബ്ലിക് കിച്ചണില്‍ തയ്യാറാക്കുന്നത്. ഇവിടെ ഭക്ഷണം വാങ്ങാന്‍ എത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒരു പൊലിസുകാരന് വേണമെന്നുള്ള സ്ഥിതിയാണുള്ളത്. അത്രമാത്രം വലിയ ജനക്കൂട്ടമാണ് ഇവിടെ ഉണ്ടാകാറുള്ളത്.
ഉച്ചയ്ക്ക് 1.30 ന് കിച്ചണിന്റെ ഗേറ്റ് തുറക്കുമ്പോള്‍ തന്നെ ഇഫ്താറിനായി ചിക്കനും മട്ടണും വാങ്ങാന്‍ ഉപഭോക്താക്കള്‍ തിരക്കുകൂട്ടും. വെറും നാല് മണിക്കൂറിനുള്ളില്‍ അതായത് വൈകുന്നേരം 5.30ഓടെ ഇവിടെ പാചകം ചെയ്ത എല്ലാം വിറ്റു തീരുകയും ചെയ്യും. അല്‍ഖൈമിലെ ഏറ്റവും ജനപ്രിയ വിഭവമായ മട്ടണ്‍ ബിരിയാണി സാധാരണ ഉച്ചയ്ക്ക് രണ്ടരമുപ്പതിന് തന്നെ തീരും. ഇതുതന്നെയാണ് ഇവിടത്തെ ഭക്ഷണത്തിന്റെ രുചിപ്പെരുമ മനസ്സിലാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗവും.
വൈകുന്നേരത്തോടെ ഉപഭോക്താക്കള്‍ പിരിഞ്ഞുപോകുമ്പോഴും ജോലിക്കാരുടെ പണികള്‍ അവസാനിച്ചിട്ടില്ല. ഭക്ഷണം വിറ്റുതീരുന്നതോടെ വൃത്തിയാക്കല്‍ ആരംഭിക്കും. വൈകുന്നേരം 7 മണിയോടെ അടുത്ത ബാച്ചിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കും. ചേരുവകള്‍ തയ്യാറാക്കി, സുഗന്ധവ്യഞ്ജനങ്ങള്‍ അളന്ന്, വലിയ പാത്രങ്ങള്‍ നിറയ്ക്കും. തുടര്‍ന്ന അടുത്ത ദിവസത്തെ ഭക്ഷണം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകളിലേക്ക്.
പാചകവും വിളമ്പലും പാത്രങ്ങളില്‍ വിതരണം ചെയ്യുന്നതിനുമായി വെറും പത്തു പേരുടെ സംഘമാണ് ഇവിടെയുള്ളത്. 'പാത്രങ്ങള്‍ പെട്ടെന്ന് കാലിയാകുമ്പോള്‍, എന്തുകൊണ്ടാണ് ഞങ്ങള്‍ കൂടുതല്‍ പാചകം ചെയ്യാത്തത് എന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്. രുചിയുടെ പേരില്‍ പലരും ദൂരെ സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്താണ് ഇവിടെയെത്തുന്നത്,' അല്‍ഖൈം പബ്ലിക് കിച്ചണിന്റെ ഉടമയായ അമാന്‍ ഹൈദര്‍ പറഞ്ഞു.
എട്ട് കൂറ്റന്‍ പാത്രങ്ങളിലാണ് ഇവിടെ ഹരീസ് പാകം ചെയ്യുന്നത്. ഓരോന്നിലും 450 കിലോഗ്രാം വിഭവം വീതം. നാല് പാത്രങ്ങളിലാണ് ബിരിയാണി തയ്യാറാക്കുന്നത്.
ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള റമദാനില്‍ വൈകുന്നേരമാകുമ്പോഴേക്കും ഭക്ഷണസാധനങ്ങള്‍ ബാക്കിയുണ്ടാകില്ല. ബാക്കിയുള്ളവ വേഗത്തില്‍ പായ്ക്ക് ചെയ്ത് അടുത്തുള്ള പള്ളികളില്‍ നോമ്പ് തുറക്കുന്ന വിശ്വാസികള്‍ക്കായി എത്തിക്കും.
നാല് മാസം മുമ്പ് അന്തരിച്ച തന്റെ പിതാവ് ജംഷാദ് അബ്ബാസ് ഉണ്ടാക്കിയ ഒരു രഹസ്യ സുഗന്ധവ്യഞ്ജന മിശ്രിതമാണ് അല്‍ഖൈമിന്റെ വന്‍ ജനപ്രീതിക്ക് കാരണമെന്ന് അമാന്‍ പറയുന്നു. പാകിസ്താനിലെ മുള്‍ട്ടാന്‍ സ്വദേശിയായ ജംഷാദ് 1989ലാണ് യുഎഇയിലേക്ക് എത്തിയത്. മിതമായ വിലയില്‍ വയറുനിറയെ രുചികരമായ ഭക്ഷണം, അതാണ് അല്‍ഖൈം പബ്ലിക് കിച്ചണെ ഷാര്‍ജയിലുടനീളം പ്രസിദ്ധമാക്കിയത്.
A popular 20-year-old kitchen serves an impressive 4,500 kilograms of food daily
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കന്നുകാലികളെ കൊണ്ടുപോകുന്നത് തടഞ്ഞു; ശ്രീരാമസേനാ പ്രവര്‍ത്തകരെ മരത്തില്‍ കെട്ടിയിട്ടടിച്ച് നാട്ടുകാര്‍
National
• 17 hours ago
ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമം; പ്രതിഷേധം ആളിക്കത്തി, ഉത്തരവുകൾ പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ
National
• 18 hours ago
വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; ആരോഗ്യസ്ഥിതി വിലയിരുത്താൻ ഇന്ന് മെഡിക്കൽ ബോർഡ് യോഗം
Kerala
• 18 hours ago
വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല; കൂടെ കുടുംബമില്ല, ഇംഗ്ലീഷുമറിയില്ല
Kerala
• 18 hours ago
ഡൽഹിയിൽ മഴയത്ത് കളിക്കാൻ നിർബന്ധിച്ച മകനെ പിതാവ് കുത്തിക്കൊന്നു: അച്ഛനെതിരെ കർശന നടപടി വേണമെന്ന് സഹോദരൻ; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്
National
• 18 hours ago
റവാഡ ചന്ദ്രശേഖര്‍ പുതിയ പൊലിസ് മേധാവി; തീരുമാനം പ്രത്യേക മന്ത്രി സഭാ യോഗത്തില്‍
Kerala
• 18 hours ago
ഹേമചന്ദ്രന്റെ കൊലപാതകം: വഴിത്തിരിവായത് മകളുടെ സംശയം; കുടുക്കാൻ യുവതിയ്ക്ക് ജോലി; മുഖ്യപ്രതി നൗഷാദിനെ നാട്ടിലെത്തിക്കും
Kerala
• 19 hours ago
നരനായാട്ട് അവസാനിപ്പിക്കാതെ ഇസ്റാഈല്‍; ഇന്ന് മാത്രം കൊന്നൊടുക്കിയത് 72 ഫലസ്തീനികളെ
International
• 19 hours ago
നവജാതശിശുക്കളുടെ കൊലപാതകം: പ്രസവിച്ചത് യുട്യൂബ് നോക്കിയെന്ന് അനീഷ, ലാബ് ടെക്ഷ്യന്‍ കോഴ്സ് ചെയ്തത് സഹായകമായെന്നും മൊഴി
Kerala
• 19 hours agoട്രെയിൻ വൈകിയാലും എ.സി കോച്ചിൽ തണുപ്പില്ലെങ്കിലും ഇനി റീഫണ്ട്: പരിഷ്ക്കാരവുമായി റെയിൽവേ
National
• 19 hours ago
പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: കുഴികൾ തുറന്ന് പരിശോധന, അമ്മയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Kerala
• 20 hours ago
ഇടുക്കി നെടുങ്കണ്ടത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഡ്രൈവര്‍ക്കു പരിക്ക്; ഒഴിവായത് വന്‍ ദുരന്തം
Kerala
• 20 hours ago
പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകൾ ഇന്നുകൂടി
Kerala
• 20 hours ago
കെ.എം സലിംകുമാര്‍: അധഃസ്ഥിത മുന്നേറ്റത്തിന്റെ ബൗദ്ധിക കേന്ദ്രം
Kerala
• 21 hours ago
രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം
Kerala
• a day ago
മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി
Kerala
• a day ago
എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്
National
• a day ago
ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു
Kerala
• a day ago
മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്നാട്; പരാതി നൽകാൻ കേരളം
Kerala
• 21 hours ago
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി
Kerala
• 21 hours ago
സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്
Kerala
• a day ago