HOME
DETAILS

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

  
Web Desk
March 23, 2025 | 3:03 PM

Pope Condemns Israeli Attack on Gaza Strip Calls for Immediate Silence of Weapons

റോം: മുപ്പത്തേഴ് ദിവസം നീണ്ട ആശുപത്രി വാസത്തിനു ശേഷം ജനങ്ങളുടെ മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പ ചികിത്സയില്‍ കഴിയുന്ന ജമേലി ആശുപത്രിയുടെ ജനാലക്കരികിലെത്തിയാണ് അദ്ദേഹം ജനങ്ങളെ കണ്ടത്. അഞ്ച് ആഴ്ചയിലധിക നീണ്ട ആശുപത്രി വാസത്തിനു ശേഷം ഇതാദ്യമായാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. ഗുരുതരമായ ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്. 

ഗസ്സ മുനമ്പില്‍ ഇസ്‌റാഈലിന്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതില്‍ ദുഃഖമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

'ആയുധങ്ങള്‍ ഉടനടി നിശബ്ദമാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിര്‍ത്തല്‍ സാധ്യമാകാനും മധ്യസ്ഥശ്രമങ്ങള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കാനും ഞാന്‍ ആഹ്വാനം ചെയ്യുന്നു, ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. സംഘര്‍ഷത്തിലേര്‍പ്പെട്ട കക്ഷികളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അടിയന്തര ഇടപെടല്‍ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്.' മാര്‍പ്പാപ്പ പറഞ്ഞു. 

അര്‍മീനിയയും അസര്‍ബൈജാനും സമാധാന കരാറിന്റെ അന്തിമരൂപം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. 'എത്രയും പെട്ടെന്ന് ഇത് ഒപ്പുവെക്കപ്പെടുമെന്നും അങ്ങനെ ദക്ഷിണ കോക്കസുകളില്‍ സ്ഥിരസമാധാനം സ്ഥാപിക്കുന്നതിന് കാരണമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.' മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

തന്റെ രോഗശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. പൂര്‍ണമായും ആരോഗ്യനില വീണ്ടെുടുക്കാന്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പക്ക് പ്രത്യേകപരിചരണം ആവശ്യമാണെന്നും ഇതിനാല്‍ പൊതുപരിപാടികളിലോ മറ്റു യോഗങ്ങളിലും പങ്കെടുക്കരുതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാര്‍പ്പാപ്പ. ഒരു മാസം നീണ്ട ചികിത്സക്കു ശേഷം മാര്‍പ്പാപ്പ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്തമാര്‍ത്തയിലേക്ക് മടങ്ങി.

Pope Francis strongly condemns the Israeli attack on the Gaza Strip, urging an immediate halt to violence and calling for peace to restore stability in the region.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് പത്തു വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

Kerala
  •  3 days ago
No Image

ഐഎസ്എൽ: എഫ്‌സി ഗോവയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സിന് വിജയം; പട്ടികയിൽ എട്ടാം സ്ഥാനത്ത്

National
  •  3 days ago
No Image

ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി: 275 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി ഗ്രൂപ്പ്‌; യുഎസുമായി ഒത്തുതീർപ്പ്‌

International
  •  3 days ago
No Image

മഹാരാഷ്ട്രയിൽ ട്രാവലറിലേക്ക് ട്രക്ക് ഇടിച്ചുകയറി അപകടം; 13 പേർ മരിച്ചു, ഇരുപതിലേറെപ്പേർക്ക് പരുക്ക്

National
  •  3 days ago
No Image

സി.പി.എമ്മിന്റേത് ‘നാണംകെട്ട തോൽവി’, ഉത്തരവാദിത്വം ഒരാൾക്ക് മാത്രമല്ല: പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ലഹരി മാഫിയ, ബ്ലാക്ക്‌മെയിലിങ്, വേശ്യാവൃത്തി; മൂന്ന് പരാതികൾ കൂടി, കൊച്ചിയിൽ പിടിയിലായ യുവതികൾക്ക് പിന്നിൽ വൻ സ്രാവുകളെന്ന് സൂചന

Kerala
  •  3 days ago
No Image

യുഎപിഎ കേസുകളില്‍ കൃത്യമായ നയം രൂപീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണം; അലന്‍ ഷുഹൈബ് 

Kerala
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ളക്കേസ്: അന്വേഷണം പൂർത്തിയാക്കാൻ പ്രത്യേക സംഘത്തിന് രണ്ടാഴ്ചകൂടി സമയം അനുവദിച്ച് ഹൈക്കോടതി

Kerala
  •  3 days ago
No Image

സഊദിക്കെതിരായ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് അറബ് ലീഗും ജി.സി.സിയും

Saudi-arabia
  •  3 days ago
No Image

80,000 സർക്കാർ ജീവനക്കാർക്ക് എഐ പരിശീലനം; വമ്പൻ ഡിജിറ്റൽ പദ്ധതിയുമായി യുഎഇ മന്ത്രിസഭ

uae
  •  3 days ago