HOME
DETAILS

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

  
Web Desk
March 23, 2025 | 3:03 PM

Pope Condemns Israeli Attack on Gaza Strip Calls for Immediate Silence of Weapons

റോം: മുപ്പത്തേഴ് ദിവസം നീണ്ട ആശുപത്രി വാസത്തിനു ശേഷം ജനങ്ങളുടെ മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പ ചികിത്സയില്‍ കഴിയുന്ന ജമേലി ആശുപത്രിയുടെ ജനാലക്കരികിലെത്തിയാണ് അദ്ദേഹം ജനങ്ങളെ കണ്ടത്. അഞ്ച് ആഴ്ചയിലധിക നീണ്ട ആശുപത്രി വാസത്തിനു ശേഷം ഇതാദ്യമായാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. ഗുരുതരമായ ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്. 

ഗസ്സ മുനമ്പില്‍ ഇസ്‌റാഈലിന്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതില്‍ ദുഃഖമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

'ആയുധങ്ങള്‍ ഉടനടി നിശബ്ദമാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിര്‍ത്തല്‍ സാധ്യമാകാനും മധ്യസ്ഥശ്രമങ്ങള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കാനും ഞാന്‍ ആഹ്വാനം ചെയ്യുന്നു, ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. സംഘര്‍ഷത്തിലേര്‍പ്പെട്ട കക്ഷികളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അടിയന്തര ഇടപെടല്‍ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്.' മാര്‍പ്പാപ്പ പറഞ്ഞു. 

അര്‍മീനിയയും അസര്‍ബൈജാനും സമാധാന കരാറിന്റെ അന്തിമരൂപം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. 'എത്രയും പെട്ടെന്ന് ഇത് ഒപ്പുവെക്കപ്പെടുമെന്നും അങ്ങനെ ദക്ഷിണ കോക്കസുകളില്‍ സ്ഥിരസമാധാനം സ്ഥാപിക്കുന്നതിന് കാരണമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.' മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

തന്റെ രോഗശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. പൂര്‍ണമായും ആരോഗ്യനില വീണ്ടെുടുക്കാന്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പക്ക് പ്രത്യേകപരിചരണം ആവശ്യമാണെന്നും ഇതിനാല്‍ പൊതുപരിപാടികളിലോ മറ്റു യോഗങ്ങളിലും പങ്കെടുക്കരുതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാര്‍പ്പാപ്പ. ഒരു മാസം നീണ്ട ചികിത്സക്കു ശേഷം മാര്‍പ്പാപ്പ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്തമാര്‍ത്തയിലേക്ക് മടങ്ങി.

Pope Francis strongly condemns the Israeli attack on the Gaza Strip, urging an immediate halt to violence and calling for peace to restore stability in the region.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  3 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  3 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  3 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  3 days ago
No Image

പരീക്ഷാ തലേന്ന് സംശയം ചോദിക്കാനായി വിളിച്ച വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ നഗ്നതാ പ്രദർശനം; പ്രതി പോക്സോ കേസിൽ അറസ്റ്റിൽ; സ്കൂൾ അധികൃതർക്കെതിരെയും ആരോപണം

crime
  •  3 days ago
No Image

പ്രസവം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം യുവതിയുടെ വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; വയനാട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

Kerala
  •  3 days ago
No Image

എസ്ഐആർ: ഉത്തർപ്രദേശിൽ‌ കടുംവെട്ട്; കരട് പട്ടികയിൽ നിന്ന് പുറത്തായത് 2.89 കോടി വോട്ടർമാർ

National
  •  3 days ago
No Image

ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചു; ചോദ്യം ചെയ്തയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: മൂന്നുപേർ പിടിയിൽ

crime
  •  3 days ago
No Image

വി.കെ ഇബ്രാഹിംകുഞ്ഞ്, രാഷ്ട്രീയഉയര്‍ച്ചയിലും വിനയം കാത്തുസൂക്ഷിച്ച ജനകീയനേതാവ്

Kerala
  •  3 days ago
No Image

ഡൽഹിയിലെ വായു മലിനീകരണം; എയർ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനെതിരെ വിമർശനവുമായി സുപ്രീംകോടതി

National
  •  3 days ago