HOME
DETAILS

ആയുധങ്ങള്‍ ഉടനടി നിശബ്ധമാക്കപ്പെടണം, ഗസ്സ മുനമ്പിലെ ഇസ്‌റാഈല്‍ ആക്രമണത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

  
Web Desk
March 23, 2025 | 3:03 PM

Pope Condemns Israeli Attack on Gaza Strip Calls for Immediate Silence of Weapons

റോം: മുപ്പത്തേഴ് ദിവസം നീണ്ട ആശുപത്രി വാസത്തിനു ശേഷം ജനങ്ങളുടെ മുന്നിലെത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. മാര്‍പ്പാപ്പ ചികിത്സയില്‍ കഴിയുന്ന ജമേലി ആശുപത്രിയുടെ ജനാലക്കരികിലെത്തിയാണ് അദ്ദേഹം ജനങ്ങളെ കണ്ടത്. അഞ്ച് ആഴ്ചയിലധിക നീണ്ട ആശുപത്രി വാസത്തിനു ശേഷം ഇതാദ്യമായാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്‌. ഗുരുതരമായ ന്യുമോണിയ രോഗബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റു ചെയ്തത്. 

ഗസ്സ മുനമ്പില്‍ ഇസ്‌റാഈലിന്റെ കനത്ത ബോംബാക്രമണം പുനരാരംഭിച്ചതില്‍ ദുഃഖമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഇസ്‌റാഈല്‍ ആക്രമണത്തെ തുടര്‍ന്ന് നിരവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

'ആയുധങ്ങള്‍ ഉടനടി നിശബ്ദമാക്കാനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിര്‍ത്തല്‍ സാധ്യമാകാനും മധ്യസ്ഥശ്രമങ്ങള്‍ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കാനും ഞാന്‍ ആഹ്വാനം ചെയ്യുന്നു, ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വളരെ ഗുരുതരമാണ്. സംഘര്‍ഷത്തിലേര്‍പ്പെട്ട കക്ഷികളില്‍ നിന്നും അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അടിയന്തര ഇടപെടല്‍ ആവശ്യമായ സാഹചര്യമാണ് നിലവിലുള്ളത്.' മാര്‍പ്പാപ്പ പറഞ്ഞു. 

അര്‍മീനിയയും അസര്‍ബൈജാനും സമാധാന കരാറിന്റെ അന്തിമരൂപം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും മാര്‍പ്പാപ്പ പറഞ്ഞു. 'എത്രയും പെട്ടെന്ന് ഇത് ഒപ്പുവെക്കപ്പെടുമെന്നും അങ്ങനെ ദക്ഷിണ കോക്കസുകളില്‍ സ്ഥിരസമാധാനം സ്ഥാപിക്കുന്നതിന് കാരണമാകുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.' മാര്‍പ്പാപ്പ കൂട്ടിച്ചേര്‍ത്തു.

തന്റെ രോഗശാന്തിക്കു വേണ്ടി പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും മാര്‍പ്പാപ്പ നന്ദി പറഞ്ഞു. പൂര്‍ണമായും ആരോഗ്യനില വീണ്ടെുടുക്കാന്‍ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്ന് ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാര്‍പ്പാപ്പക്ക് പ്രത്യേകപരിചരണം ആവശ്യമാണെന്നും ഇതിനാല്‍ പൊതുപരിപാടികളിലോ മറ്റു യോഗങ്ങളിലും പങ്കെടുക്കരുതെന്നും ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഫെബ്രുവരി 14 മുതല്‍ റോമിലെ ജമേലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മാര്‍പ്പാപ്പ. ഒരു മാസം നീണ്ട ചികിത്സക്കു ശേഷം മാര്‍പ്പാപ്പ വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്തമാര്‍ത്തയിലേക്ക് മടങ്ങി.

Pope Francis strongly condemns the Israeli attack on the Gaza Strip, urging an immediate halt to violence and calling for peace to restore stability in the region.

 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ചരിത്രപരമായ വലിയ അനീതി' മണ്ഡല പുനര്‍നിര്‍ണയത്തിനുള്ള കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സ്റ്റാലിന്‍

National
  •  7 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും; ഫലം അറിയാൻ വെബ്‌സൈറ്റുകളും എസ്എംഎസ് സംവിധാനവും

National
  •  7 days ago
No Image

തിരൂരിൽ വാടകമുറിയിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ മൃതദേഹം; കൂടെ താമസിച്ചിരുന്ന അതിഥിത്തൊഴിലാളി പിടിയിൽ

crime
  •  7 days ago
No Image

യു.എസ് ഉപരോധം മറികടക്കാനായില്ല; ചൈനീസ് കപ്പല്‍ ഹോര്‍മുസിലേക്ക് തന്നെ മടങ്ങി

International
  •  7 days ago
No Image

വാഹനങ്ങളില്‍ ഇനി അമിതഭാരം കയറ്റിയാല്‍ പണികിട്ടും; ടോള്‍ നാലിരട്ടി വരെ; പുതിയ നിയമം ഇന്ന് മുതല്‍

Kerala
  •  7 days ago
No Image

സിനിമയിലെ 'ഡ്രഗ് ലേഡി' വീണ്ടും പിടിയിൽ; റിൻസി മുംതാസ് കുടുങ്ങിയത് 3.58 ഗ്രാം എം.ഡി.എം.എയുമായി

Kerala
  •  7 days ago
No Image

ചർച്ചയ്ക്ക് മുമ്പ് 270 ബില്യൺ ഡോളർ നഷ്ടപരിഹാരം വേണം; ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ

International
  •  7 days ago
No Image

'ആര് തളര്‍ത്തിയാലും ഡോക്ടറായിട്ടേ ഈ കോളജില്‍ നിന്ന് പുറത്തിറങ്ങൂ'  മരിക്കും മുന്‍പ് നിതിന്‍ സുഹൃത്തിനയച്ച ഓഡിയോ സന്ദേശം

Kerala
  •  7 days ago
No Image

ജോർജിയ മെലോണിക്ക് ധൈര്യമില്ലെന്ന് ട്രംപ്; ഇറാനെതിരെ അമേരിക്കയുടെ സൈനിക നീക്കങ്ങളിൽ നിന്ന് പിന്മാറി ഇറ്റലി

International
  •  7 days ago
No Image

സംസ്ഥാനത്ത് റെക്കോര്‍ഡ് വൈദ്യുതി ഉപഭോഗം; ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് കടന്നു; നിയന്ത്രണം വേണമെന്ന് കെഎസ്ഇബി

Kerala
  •  7 days ago