HOME
DETAILS

എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാന ദിനത്തിൽ സ്കൂളുകൾക്ക് പൊലീസ് സംരക്ഷണം, നിയന്ത്രണങ്ങൾ കർശനം

  
Web Desk
March 24, 2025 | 12:07 PM

SSLC Exam Final Day Police Protection for Schools Strict Measures

തൃശ്ശൂർ: മാർച്ച് 26ന് എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്നതിനിടെ വിദ്യാർത്ഥികളുടെ ആഘോഷ പ്രകടനങ്ങൾ നിയന്ത്രിക്കാൻ ജാഗ്രതാ നടപടികൾ ശക്തമാക്കിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലെ ചില സ്കൂളുകളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷവും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ, പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്കൂളുകൾ പ്രത്യേകമായി തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ ചില സ്കൂളുകളിൽ ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മിൽ തല്ലുണ്ടാക്കുക, വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണ ഇത്തരം പ്രവർത്തനങ്ങൾ തടയാൻ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരീക്ഷയ്ക്കു ശേഷം സ്കൂൾ പരിസരത്ത് പോലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

വിദ്യാർത്ഥികൾ അമിത ആഹ്ളാദ പ്രകടനങ്ങൾ നടത്തി സ്കൂളിന്റെ വസ്തുക്കൾ നശിപ്പിച്ചാൽ,വരുന്ന മുഴുവൻ ചെലവും രക്ഷിതാക്കളിൽ നിന്ന് ഈടാക്കിയ ശേഷമേ വിടുതൽ സർട്ടിഫിക്കറ്റ് നൽകൂവെന്ന് ഡിഇഒ വ്യക്തമാക്കി. പരീക്ഷാ സമയത്ത് പരിശോധനയ്ക്കായി മൂന്ന് പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ ഉണ്ടായിരിക്കും. ഇതുവരെ നടന്ന പരീക്ഷകളിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇക്കൊല്ലം തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ 89 പരീക്ഷാ കേന്ദ്രങ്ങളിൽ 9,945 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷയെഴുതുന്നുണ്ട്.

To prevent unruly celebrations on March 26, police protection will be provided to schools during the final day of SSLC exams. Authorities have identified five high-risk schools in Thrissur district where past incidents of vandalism, firecracker bursts, and student clashes were reported. Strict action will be taken against those causing damage, and repair costs will be recovered from parents. PTA members will be present, and special squads will monitor schools to ensure discipline.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരിപ്പൂർ സ്വർണക്കടത്ത്: കവർച്ചാ സംഘങ്ങളെയും മുതലാളിയെയും ഒരേപോലെ പറ്റിച്ചു; കാരിയർ ഉൾപ്പെടെ രണ്ടുപേർ റിമാൻഡിൽ

Kerala
  •  2 days ago
No Image

നിസ്സാരമെന്ന് കരുതുന്ന ഈ ഭക്ഷണശീലങ്ങള്‍ കരളിന് വില്ലനാകാം; ഫാറ്റി ലിവര്‍ തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Kerala
  •  2 days ago
No Image

വെറുമൊരു അക്കൗണ്ടന്റിൽ നിന്ന് കോടികൾ മൂല്യമുള്ള കമ്പനി ഉടമയിലേക്ക്; പ്രവാസി കോശി ജോസഫിന്റെ 32 വർഷത്തെ യുഎഇ ജീവിതം പഠിപ്പിച്ച വിജയപാഠങ്ങൾ

uae
  •  2 days ago
No Image

അൽ താവൂൻ ടണൽ നിർമ്മാണം; ഷാർജ-ദുബൈ റൂട്ടിൽ കടുത്ത ഗതാഗതക്കുരുക്ക്; ബദൽ വഴികളും സമയക്രമീകരണവുമായി യാത്രക്കാർ

uae
  •  2 days ago
No Image

കനക സിംഹാസനം വീണ്ടെടുക്കാൻ കാനറികൾ; 'മനോഹര നിമിഷത്തിന്' തയ്യാറെന്ന് ആൻസലോട്ടി!

Football
  •  2 days ago
No Image

ലോകകപ്പ് മത്സരത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി; താരങ്ങളുടെ ബൂട്ടുകളും പരിശീലന സാമഗ്രികളും മോഷണം പോയി

International
  •  2 days ago
No Image

'അതെ, ഇതൊരു തട്ടിപ്പാണ്'; കോളർ ഐഡി സ്പൂഫിംഗ് ഉപയോ​ഗിച്ച് യുഎഇയിൽ പുതിയ തരം തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി സുരക്ഷാ വിദഗ്ധർ

uae
  •  2 days ago
No Image

മുസ്‌ലിം ബൂത്തില്‍ ബി.ജെ.പിക്ക് 97% വോട്ട്!; പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ 'അസ്വാഭാവിക കണക്കുകള്‍' പുറത്ത് 

National
  •  2 days ago
No Image

പിലാത്തറ സ്വര്‍ണം പൊട്ടിക്കല്‍: ബി.ജെ.പി പ്രാദേശിക നേതാവ് പിടിയില്‍, പ്രതികള്‍ സഞ്ചരിച്ച 2 വാഹനങ്ങളും കസ്റ്റഡിയില്‍

Kerala
  •  2 days ago
No Image

യുദ്ധം: അർബുദ മരുന്നിനടക്കം കടുത്തക്ഷാമം

Kerala
  •  2 days ago