HOME
DETAILS

ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം; പിതാവ് പൊലിസിൽ പരാതി നല്കി

  
Sabiksabil
March 25 2025 | 11:03 AM

Family Suspects Mystery in IB Officers Death Father Files Complaint with Police

 

തിരുവനന്തപുരം: ചാക്കയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐബി ഉദ്യോഗസ്ഥ മേഘ മധുവിന്റെ (24) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മുറിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ മകൾ എങ്ങനെയാണ് റെയിൽവേ ട്രാക്കിൽ എത്തിയതെന്ന് മനസ്സിലാകാത്തതിനാൽ, മരണത്തിൽ അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേഘയുടെ പിതാവ് മധുസൂദനൻ ഐബിക്കും പൊലീസിനും പരാതി നൽകി. സഹപ്രവർത്തകനുമായുള്ള പ്രണയബന്ധത്തിൽ നിന്ന് അവൻ പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്ന് ബന്ധുക്കൾ സംശയിക്കുന്നു.

മേഘ പറഞ്ഞിരുന്നത്, “എഴ് മണിയാകുമ്പോൾ ഷിഫ്റ്റ് കഴിയും. ഞാൻ റൂമിലേക്ക് പോകും. രാവിലെ കഴിക്കാൻ എന്തെങ്കിലും വാങ്ങി വയ്ക്കാം” എന്നാണ്. എന്നാൽ, രാത്രി പത്ത് മണിയോടെ ട്രെയിൻ അപകടത്തിൽ മരിച്ചുവെന്ന വിവരമാണ് ലഭിച്ചത്. അവൾ സ്ഥിരമായി പോകുന്ന വഴിയിൽ റെയിൽവേ ട്രാക്ക് ഇല്ല. അകലെയുള്ള ട്രാക്കിൽ എത്തണമെങ്കിൽ ആരെങ്കിലും അവളെ വിളിച്ച് അവിടേക്ക് പോകാൻ പ്രേരിപ്പിച്ചിരിക്കണം എന്നാണ് കുടുംബത്തിന്റെ സംശയം. മരിക്കുന്നതിന് തൊട്ടുമുമ്പ് അവളുടെ ഫോണിലേക്ക് വന്ന കോൾ ആരുടേതാണെന്ന് പരിശോധിക്കണമെന്ന് പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു. മേഘയുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ തകർന്ന നിലയിലായിരുന്നു. ഈ ഫോൺ പരിശോധിച്ച് കോൾ വിവരങ്ങൾ ഉൾപ്പെടെ അന്വേഷിച്ച് ദുരൂഹത നീക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു.

“റൂമിലേക്ക് പോകുന്നുവെന്ന് പറഞ്ഞ ശേഷം അവൾ എന്തുകൊണ്ടാണ് റൂട്ട് മാറ്റിയത്? ഫോണിൽ സംസാരിച്ചുകൊണ്ട് ട്രാക്കിലൂടെ നടക്കുകയായിരുന്നുവെന്ന് ചാനലിൽ കേട്ടു. മൊബൈൽ ഫോൺ പരിശോധിച്ച് എന്തെങ്കിലും അസ്വാഭാവികത നടന്നിട്ടുണ്ടോ എന്ന് കണ്ടെത്തണം,” മേഘയുടെ പിതാവ് മധുസൂദനൻ ആവശ്യപ്പെട്ടു. ജോധ്പുരിൽ ട്രെയിനിങ്ങിന് പോയപ്പോൾ അവിടെ ഒരാളുമായി സൗഹൃദത്തിലായിരുന്നുവെന്ന് മേഘ തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയായ പത്തനംതിട്ട സ്വദേശി മേഘ (24) യെ കഴിഞ്ഞ ദിവസമാണ് ചാക്കയിലെ റെയില്‍ പാളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അല്‍ ഐനില്‍ വാഹനാപകടം: പിതാവിനും രണ്ട് മക്കള്‍ക്കും ദാരുണാന്ത്യം; മൂന്നു പേര്‍ക്ക് പരുക്ക്

uae
  •  4 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗ കേസ്: മഹുവ മൊയ്ത്രയ്ക്കെതിരെ കല്യാൺ ബാനർജിയുടെ രൂക്ഷ വിമർശനം

National
  •  4 days ago
No Image

പട്ടിണിയില്‍ മരിച്ചത് 66 കുഞ്ഞുങ്ങള്‍; ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് 112 കുട്ടികളെ; ഗസ്സയില്‍ ഇസ്‌റാഈല്‍ യുദ്ധം ചെയ്യുന്നത് പിഞ്ചു മക്കളോട്

International
  •  4 days ago
No Image

രാജസ്ഥാൻ താരത്തിന്റെ ഒന്നൊന്നര ഉയിർത്തെഴുന്നേൽപ്പ്; വീണ്ടും തകർത്തടിച്ച് സഞ്ജുവിന്റെ വിശ്വസ്തൻ

Cricket
  •  4 days ago
No Image

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്‌റോസ്‌പേസുമായി വ്യോമയാന രംഗത്തേക്ക്

National
  •  4 days ago
No Image

ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്‌റാഈല്‍

International
  •  4 days ago
No Image

പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം

Kerala
  •  4 days ago
No Image

പോളിം​ഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിം​ഗിന് ബീഹാറിൽ തുടക്കം

National
  •  4 days ago
No Image

ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ് 

Kerala
  •  4 days ago
No Image

ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി 

Kerala
  •  4 days ago