വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കോഴിക്കോട്: തിരുവനന്തപുരം കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹിന്ദി സംസാരിക്കുന്ന ചന്ദ്രു എന്നയാളാണ് വന്ദേഭാരത് എക്സ്പ്രസ്സിന് നേരെ കല്ലെറിഞ്ഞത്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെ പ്രതിയെ കോഴിക്കോടിലെ കുതിരവട്ടത്തെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്. മെഡിക്കൽ റിപ്പോർട്ടിൽ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുക. വെള്ളറക്കാട്ടിൽ നിന്നുമാണ് പ്രതിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഇയാൾ വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞത്. തിക്കോടിക്കും നന്ദി ബസാറിനും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ഇയാൾ കല്ലെറിഞ്ഞത്. കല്ലേറിൽ ഏക്സ്പ്രസ്സിന്റെ പുറകിലും മുമ്പിലുമുള്ള രണ്ട് ഗ്ലാസുകൾ തകരുകയും ചെയ്തു.
One arrested in stone-pelting incident at Vande Bharat Express
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."