HOME
DETAILS

പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസം​ഖ്യ വർധിക്കാൻ സാധ്യത

  
March 27, 2025 | 3:54 PM

Twin Blasts Rock Pakistan Claiming 8 Lives and Injuring Several

ഇസ്‌ലാമാബാദ്‌: പാകിസ്‌താനിലെ ബലൂചിസ്‌താനിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം. സംഭവത്തിൽ എട്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ബലൂചികളല്ലാത്തവരെയും പൊലിസിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ബലൂചികളല്ലാത്തവർ സഞ്ചരിച്ചിരുന്ന പാസഞ്ചർ ബസിനു നേരെയായിരുന്നു ആദ്യ ആക്രമണം. ഗ്വാദർ ജില്ലയിലെ തീരദേശ മേഖലയായ പസ്‌നിയിൽ തീവ്രവാദികൾ ബസ് തടഞ്ഞ് നിർത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.

പൊലിസിനെ ലക്ഷ്യമിട്ടാണ് മറ്റൊരാക്രമണം നടന്നത്. ബലൂചിസ്‌താൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലിസ് വാഹനത്തിന് സമീപം ബൈക്കിൽ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി സ്ഫോടനം വഴിയായിരുന്നു ആക്രമണം.

ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തു. സൈന്യത്തെയും ബലൂചികളല്ലാത്തവരെയും ലക്ഷ്യമിട്ട് ഇവർ തുടർച്ചയായി ആക്രമണം നടത്തി വരികയാണ്. നേരത്തെ നൗഷ്കി-ഡൽബന്ദിൻ ദേശീയ പാതയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 90 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച പാകിസ്ഥാൻ, നൗഷ്കിയിലെ ആക്രമണത്തിൽ അഞ്ച് പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നു.

Twin terror attacks in Pakistan's restive Balochistan province have left at least eight dead and multiple others injured, with fears of a rising death toll. The assaults specifically targeted non-Baloch civilians and police personnel. In the first attack, militants stopped a passenger bus in Pasni, a coastal area of Gwadar district, and opened fire, killing six. Many of the wounded remain in critical condition. Authorities warn that the situation remains tense as investigations continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  2 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  2 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  2 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  2 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  2 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  2 days ago
No Image

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

90% വരെ കിഴിവുമായി നൂറോളം ബ്രാൻഡുകൾ; ദുബൈയിലെ 12 മണിക്കൂർ വമ്പൻ ഫ്ലാഷ് സെയിൽ ഇന്ന് രാത്രി 10 വരെ

uae
  •  2 days ago
No Image

പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവിന് വധഭീഷണി; മുഖ്യമന്ത്രിക്ക് പരാതി നൽകി

Kerala
  •  2 days ago