HOME
DETAILS

പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസം​ഖ്യ വർധിക്കാൻ സാധ്യത

  
March 27, 2025 | 3:54 PM

Twin Blasts Rock Pakistan Claiming 8 Lives and Injuring Several

ഇസ്‌ലാമാബാദ്‌: പാകിസ്‌താനിലെ ബലൂചിസ്‌താനിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം. സംഭവത്തിൽ എട്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ബലൂചികളല്ലാത്തവരെയും പൊലിസിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ബലൂചികളല്ലാത്തവർ സഞ്ചരിച്ചിരുന്ന പാസഞ്ചർ ബസിനു നേരെയായിരുന്നു ആദ്യ ആക്രമണം. ഗ്വാദർ ജില്ലയിലെ തീരദേശ മേഖലയായ പസ്‌നിയിൽ തീവ്രവാദികൾ ബസ് തടഞ്ഞ് നിർത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.

പൊലിസിനെ ലക്ഷ്യമിട്ടാണ് മറ്റൊരാക്രമണം നടന്നത്. ബലൂചിസ്‌താൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലിസ് വാഹനത്തിന് സമീപം ബൈക്കിൽ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി സ്ഫോടനം വഴിയായിരുന്നു ആക്രമണം.

ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തു. സൈന്യത്തെയും ബലൂചികളല്ലാത്തവരെയും ലക്ഷ്യമിട്ട് ഇവർ തുടർച്ചയായി ആക്രമണം നടത്തി വരികയാണ്. നേരത്തെ നൗഷ്കി-ഡൽബന്ദിൻ ദേശീയ പാതയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 90 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച പാകിസ്ഥാൻ, നൗഷ്കിയിലെ ആക്രമണത്തിൽ അഞ്ച് പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നു.

Twin terror attacks in Pakistan's restive Balochistan province have left at least eight dead and multiple others injured, with fears of a rising death toll. The assaults specifically targeted non-Baloch civilians and police personnel. In the first attack, militants stopped a passenger bus in Pasni, a coastal area of Gwadar district, and opened fire, killing six. Many of the wounded remain in critical condition. Authorities warn that the situation remains tense as investigations continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളമെന്ന് കരുതി പാചകത്തിന് ഉപയോഗിച്ചത് ആസിഡ്; ചെറിയ കുട്ടിയുള്‍പെടെ കുടുംബത്തിലെ ആറു പേര്‍ ഗുരുതരാവസ്ഥയില്‍ 

National
  •  2 days ago
No Image

യു.ഡി.എഫിന് തിരിച്ചടി; എല്‍.സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 days ago
No Image

തിരൂരില്‍ എസ്.ഐ.ആര്‍ ക്യാംപിനിടെ നാട്ടുകാര്‍ക്ക് നേരെ മുണ്ട് പൊക്കിക്കാണിച്ച ബി.എല്‍.ഒ വാസുദേവനെതിരെ നടപടി; ചുമതലകളില്‍ നിന്ന് മാറ്റി

Kerala
  •  2 days ago
No Image

ഇന്ത്യ സന്ദര്‍ശനം വീണ്ടും മാറ്റി നെതന്യാഹു; നടപടി സുരക്ഷാ ആശങ്കയെത്തുടര്‍ന്ന് 

National
  •  2 days ago
No Image

ആ താരത്തെ പരിശീലിപ്പിക്കാൻ എനിക്ക് കഴിയില്ല, കാരണം അതാണ്: ഹാൻസി ഫ്ലിക്ക്

Football
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും; ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരാകണം

Kerala
  •  2 days ago
No Image

പൊലിസിനെ ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ച കേസ്: സി.പി.എം സ്ഥാനാര്‍ഥിയടക്കം രണ്ട് പേര്‍ക്ക് 20 വര്‍ഷം കഠിന തടവ്, 2.5 ലക്ഷം രൂപ പിഴയും

Kerala
  •  2 days ago
No Image

ആറ് വയസ്സുകാരനെ കടിച്ചു കുടഞ്ഞ് അയല്‍ക്കാരന്റെ നായ, ചെവി കടിച്ചെടുത്തു; ഉടമ അറസ്റ്റില്‍, കടിച്ചത് രാജ്യത്ത് ഇറക്കുമതി നിരോധിച്ച ഇനത്തില്‍ പെട്ട നായ

National
  •  2 days ago
No Image

ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് ജീവനക്കാരികള്‍ തട്ടിയത് 66 ലക്ഷം രൂപ; പണം ഉപയോഗിച്ചത് ആഢംബര ജീവിതത്തിന്

Kerala
  •  2 days ago
No Image

ഇന്ത്യയുടെ വന്മതിലായി കുൽദീപ് യാദവ്; മറികടന്നത് സച്ചിനെയും ദ്രാവിഡിനെയും

Cricket
  •  2 days ago