HOME
DETAILS

പാകിസ്ഥാനിൽ ഇരട്ട ഭീകരാക്രമണം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്; മരണസം​ഖ്യ വർധിക്കാൻ സാധ്യത

  
March 27, 2025 | 3:54 PM

Twin Blasts Rock Pakistan Claiming 8 Lives and Injuring Several

ഇസ്‌ലാമാബാദ്‌: പാകിസ്‌താനിലെ ബലൂചിസ്‌താനിൽ രണ്ടിടങ്ങളിൽ ഭീകരാക്രമണം. സംഭവത്തിൽ എട്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത. പരുക്കേറ്റവരിൽ പലരുടേയും നില ഗുരുതരമാണ്. ബലൂചികളല്ലാത്തവരെയും പൊലിസിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 

ബലൂചികളല്ലാത്തവർ സഞ്ചരിച്ചിരുന്ന പാസഞ്ചർ ബസിനു നേരെയായിരുന്നു ആദ്യ ആക്രമണം. ഗ്വാദർ ജില്ലയിലെ തീരദേശ മേഖലയായ പസ്‌നിയിൽ തീവ്രവാദികൾ ബസ് തടഞ്ഞ് നിർത്തി നാട്ടുകാരല്ലാത്തവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടു.

പൊലിസിനെ ലക്ഷ്യമിട്ടാണ് മറ്റൊരാക്രമണം നടന്നത്. ബലൂചിസ്‌താൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വെറ്റയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും 17 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പൊലിസ് വാഹനത്തിന് സമീപം ബൈക്കിൽ ഘടിപ്പിച്ചിരുന്ന ഐ.ഇ.ഡി സ്ഫോടനം വഴിയായിരുന്നു ആക്രമണം.

ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ബലൂച് ലിബറേഷൻ ആർമി (BLA) ഏറ്റെടുത്തു. സൈന്യത്തെയും ബലൂചികളല്ലാത്തവരെയും ലക്ഷ്യമിട്ട് ഇവർ തുടർച്ചയായി ആക്രമണം നടത്തി വരികയാണ്. നേരത്തെ നൗഷ്കി-ഡൽബന്ദിൻ ദേശീയ പാതയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ 90 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബി‌എൽ‌എ) അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച പാകിസ്ഥാൻ, നൗഷ്കിയിലെ ആക്രമണത്തിൽ അഞ്ച് പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിരുന്നു.

Twin terror attacks in Pakistan's restive Balochistan province have left at least eight dead and multiple others injured, with fears of a rising death toll. The assaults specifically targeted non-Baloch civilians and police personnel. In the first attack, militants stopped a passenger bus in Pasni, a coastal area of Gwadar district, and opened fire, killing six. Many of the wounded remain in critical condition. Authorities warn that the situation remains tense as investigations continue.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  3 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  3 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  3 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  3 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  3 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

ശക്തമായ മഴ തുടരും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ആറിടത്ത്

Kerala
  •  3 days ago
No Image

സി.ബി.എസ്.ഇ വിവാദം: ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

മുന്‍ മന്ത്രി വീണാ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് 'ഹാപ്പിലാന്‍ഡ്' അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നുവീണ് അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  3 days ago