HOME
DETAILS

മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ മകളെ സാമ്പത്തികമായി ചൂഷണം നടത്തിയെന്ന് പിതാവ്

  
March 29 2025 | 12:03 PM

Meghas incident Father alleges IB officer exploited daughter financially

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയായ മേഖലയുടെ മരണത്തിൽ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണമായി പിതാവ് മധുസൂദനൻ. ഐബി ഉദ്യോഗസ്ഥനായ സുകാന്ത് സുരേഷ് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തു എന്നാണ് പിതാവ് ആരോപിച്ചത്. ഫെബ്രുവരി മാസത്തെ ശമ്പളം ഉൾപ്പെടെ സുകാന്ത് സുരേഷിന്റെ അക്കൗണ്ടിലേക്ക് മേഘ അയച്ചു നൽകിയെന്നും മരണസമയത്ത് തന്റെ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പിതാവ് ചൂണ്ടിക്കാട്ടി. മേഖയുടെ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 

മേഘയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പലസ്ഥലങ്ങളിലായി എടിഎം കാർഡ് ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഫെബ്രുവരി 28ന് ലഭിച്ച ശമ്പളം വരെ മേഘ ഇയാൾക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. എല്ലാ മാസവും ഇത്തരത്തിൽ പണം ഇടപാട് നടന്നിട്ടുണ്ട്. ഓരോ മാസത്തെയും ചിലവിനു വേണ്ടി മേഘയ്ക്ക് സുകാന്ത്‌ കുറച്ചു പണം അയച്ചു നൽകിയതായി ബാങ്ക് സ്റ്റേറ്റ്മെന്റിൽ നിന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. 

ജോലിയുടെ പരിശീലന സമയത്ത് ആയിരുന്നു മേഖ സുകാന്തുമായി പരിചയത്തിൽ ആവുന്നത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് സുകാന്ത്‌. മലപ്പുറം സ്വദേശിയുമായി പ്രണയത്തിലായിരുന്നു എന്ന് മേഖ വീട്ടിൽ പറഞ്ഞിരുന്നു. മേഘയുടെ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണോ എന്ന് കരുതി മാതാപിതാക്കൾ മേഖലയെ വിളിച്ചപ്പോഴാണ് സുകാന്തിനൊപ്പം മേഖ എറണാകുളത്താണ് എന്നുള്ള വിവരം ഇവർക്ക് ലഭിച്ചിരുന്നത്. 

മാർച്ച് 24നായിരുന്നു മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. പത്തനംതിട്ട ജില്ല സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞു മടങ്ങുക മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ലഭിച്ചിരുന്നത്. പ്രണയ നൈരാശ്യമാണ്‌ മരണത്തിന് കാരണമായതെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. സുകാന്ത്‌ മേഖയുമായുള്ള ബന്ധത്തിൽ നിന്നും പിൻമാറിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് മേഘ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

Meghas incident Father alleges IB officer exploited daughter financially



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  6 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  6 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  7 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  8 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  8 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  8 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  9 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  9 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  9 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  9 hours ago