HOME
DETAILS

ട്രംപിന്റെ പകരച്ചുങ്കം ഇന്നുമുതല്‍

  
Web Desk
April 02, 2025 | 3:36 AM

Trumps New Tariff Policy US Imposes 20-50 Import Taxes on Trade Partners

വൈറ്റ്ഹൗസ്: യു.എസിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ചുമത്തിയ ഇറക്കുമതി തീരുവ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുകയോ എടുത്തുകളയുകയോ ചെയ്യുന്നില്ലെങ്കില്‍ അവരുടെ ഉല്‍പന്നങ്ങള്‍ക്ക് 20 മുതല്‍ 50 ശതമാനം വരെ പകരം നികുതി ഏര്‍പ്പെടുത്തുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ തീരുവ നയം നടപ്പാവുക ഇന്നുമുതല്‍. ആഗോള ഓഹരി വിപണിയെയും വിവിധ രാജ്യങ്ങളിലെ വ്യവസായങ്ങളെയും വലിയ തോതില്‍ ബാധിക്കുന്ന നികുതിയെ ആശങ്കയോടെയാണ് വാണിജ്യലോകം നോക്കിക്കാണുന്നത്. 

ചൈന, ഇന്ത്യ, മെക്സിക്കോ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളെയും ഗുരുതരമായി ബാധിക്കുന്ന തീരുവയുദ്ധത്തില്‍ നിന്ന് ട്രംപ് പിന്നോട്ടുപോകാത്തപക്ഷം കടുത്ത സാമ്പത്തിക യുദ്ധത്തിന് ഇത് തുടക്കമിടും. 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്തുന്നതോടെ ലക്ഷക്കണക്കിനു കോടി ഡോളര്‍ അമേരിക്കയുടെ ഖജനാവിലേക്ക് എത്തുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. പുതിയ നികുതി നിലവില്‍വരുന്ന ദിനമായ ഏപ്രില്‍ രണ്ട് അമേരിക്കയുടെ വിമോചന ദിനമായിരിക്കുമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 

ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് ട്രംപിന്റെ പകരച്ചുങ്കം നിലവില്‍വരുക. ഇന്ത്യ ഗണ്യമായ രീതിയില്‍ യു.എസ് ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ കുറയ്ക്കുമെന്ന് കേട്ടതായും മറ്റു പല രാജ്യങ്ങളും കുറയ്ക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യ ഇതിന് സന്നദ്ധമായാല്‍ രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തില്‍ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഓഹരി വിപണിയെയും ഇത് സാരമായി ബാധിക്കും. 

തീരുവ യുദ്ധത്തിനെതിരേ ഒന്നിച്ചുനീങ്ങാന്‍ ചൈനയും ജപ്പാനും 
ബെയ്ജിങ്: വിദേശ ഉല്‍പന്നങ്ങള്‍ക്ക് പകരം നികുതി ഏര്‍പ്പെടുത്തുന്ന യു.എസ് നയത്തിനെതിരേ യോജിച്ച മുന്നേറ്റത്തിന് ലോകരാജ്യങ്ങള്‍. ചൈനയുമായി ഇക്കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇത്രകാലവും യു.എസ് ചേരിയിലുണ്ടായിരുന്ന ജപ്പാനും ദക്ഷിണ കൊറിയയും തയാറായിക്കഴിഞ്ഞു. ഈ രാജ്യങ്ങള്‍ക്കിടയില്‍ ഇനി തുറന്ന വ്യാപാരമായിരിക്കും ഉണ്ടാവുക. ധാരണ പ്രകാരം ചൈനയില്‍ നിന്ന് സെമി കണ്ടക്ടര്‍ അസംസ്‌കൃത വസ്തുക്കള്‍ ജപ്പാനും ദ. കൊറിയയും ഇറക്കുമതി ചെയ്യും. പകരം ഈ രാജ്യങ്ങളില്‍ നിന്ന് ചിപ്പുകള്‍ ചൈന ഇറക്കുമതി ചെയ്യും. 

ചൈനയുമായി സംഘര്‍ഷാവസ്ഥയിലായിരുന്ന രാജ്യമാണ് ജപ്പാന്‍. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവയാണ് ഇന്നു മുതല്‍ യു.എസ് ഈടാക്കുക. ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 20 ശതമാനം നികുതിയും ചുമത്തും. ജപ്പാനില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ വരും. ജപ്പാന്റെ ഈയിനത്തിലെ കയറ്റുമതിയുടെ 28 ശതമാനവും നിലവില്‍ യു.എസിലേക്കാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാന്‍സ്‌ഫോര്‍മറിന് തീ പിടിച്ചു; വഴിയാത്രക്കാരുടെ തക്കസമയത്തെ ഇടപെടലില്‍ വന്‍ അപകടം ഒഴിവായി

Kerala
  •  3 days ago
No Image

എസ്.ഐ ആയി വഴിവിട്ടു നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, പരിശീലനം നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Kerala
  •  3 days ago
No Image

'ഓരോ തെരുവുകളില്‍ നിന്നുമുയരുന്ന വിദ്യാര്‍ഥികളുടെ ശബ്ദത്തെ ഒരു ഗര്‍ജ്ജനമാക്കാന്‍ ഒത്തു ചേരാം' രാഹുല്‍ ഗാന്ധിയുടെ കോട്ട റാലി ഇന്ന്, തടയാന്‍ ബി.ജെ.പി സര്‍ക്കാര്‍

National
  •  3 days ago
No Image

ലഹരിമരുന്ന് കടത്ത് സംഘത്തെ തകര്‍ത്തു: യു.എ.ഇയില്‍ 23 പേര്‍ അറസ്റ്റില്‍

uae
  •  3 days ago
No Image

ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയില്‍ നിറവ്യത്യാസം; തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന

Kerala
  •  3 days ago
No Image

പശ്ചിമ ബംഗാളിലെ എസ്.ഐ.ആറും ബി.ജെ.പിയുടെ വിജയവും തമ്മില്‍ ബന്ധമെന്ന് അന്വേഷണ റിപ്പോർട്ട്

National
  •  3 days ago
No Image

മുൻ മന്ത്രി രാജീവിന്റെ തുറന്നുപറച്ചിൽ: ലക്ഷ്യമിടുന്നത് സി.പി.എമ്മിലെ പൊളിച്ചെഴുത്തോ?

Kerala
  •  3 days ago
No Image

ഏരിയ കമ്മിറ്റി അംഗത്തിന് അശ്ലീല സന്ദേശം; ഒടുവില്‍ എസ്.എഫ്.ഐ ജില്ല നേതാവിനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം

Kerala
  •  3 days ago
No Image

തെരഞ്ഞെടുപ്പു തോൽവി: ഗോവിന്ദനെതിരേ സി.പിഎമ്മിൽ പടയൊരുക്കം, പരോക്ഷ വിമർശനവുമായി എം.എ ബേബി

Kerala
  •  3 days ago
No Image

അമാല പദ്ധതി: സഊദിയില്‍ ആദ്യത്തെ ആഡംബര റിസോര്‍ട്ട് തുറന്നു; പ്രവര്‍ത്തിക്കുന്നത് പൂര്‍ണ്ണമായും പുനരുപയോഗ ഊര്‍ജ്ജത്താല്‍ 

Saudi-arabia
  •  3 days ago