HOME
DETAILS

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര പോകുന്നവർക്ക് ഇ-പാസ് നിർബന്ധം; കടകൾ അടച്ചു വ്യാപാരികളുടെ പ്രതിഷേധം

  
April 02 2025 | 09:04 AM

E-Pass Mandatory for Travel to Ooty and Kodaikanal Shops Shut in Traders Protest

 

കോയമ്പത്തൂര്‍:  ഊട്ടി, കൊടൈക്കനാൽ എന്നീ ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്ന സഞ്ചാരികൾക്ക് ഇനി മുതൽ ഇ-പാസ് നിർബന്ധമാക്കി. വേനൽക്കാലത്ത്  മലയോര കേന്ദ്രങ്ങളിലേക്കുള്ള വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് അധികൃതർ നടപടി സ്വീകരിച്ചത്. പ്രവൃത്തി ദിനങ്ങളിൽ ഊട്ടിയിലേക്ക് പ്രതിദിനം 6000 വാഹനങ്ങൾക്കും വാരാന്ത്യങ്ങളിൽ 8000 വാഹനങ്ങൾക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.

ഇ-പാസ് സംവിധാനം കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് https://epass.tnega.org/ എന്ന വെബ്സൈറ്റ് വഴി ഇ-പാസിനായി അപേക്ഷിക്കാം. എന്നാൽ, ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ഊട്ടിയിലെ വ്യാപാരികൾ കടകൾ അടച്ച് സമരം ആരംഭിച്ചു. വ്യാപാരികളുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓട്ടോറിക്ഷകളും ടൂറിസ്റ്റ് ടാക്സികളും സർവീസ് നിർത്തിവെച്ചു. ഹോട്ടലുകൾ അടച്ചതിനാൽ സഞ്ചാരികൾക്ക് താമസസൗകര്യവും ഭക്ഷണവും ലഭിക്കാതെ വലഞ്ഞു.

നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), കോട്ടഗിരി, ഗൂഡലൂർ, പന്തലൂർ എന്നിവിടങ്ങളിലാണ് കടകൾ അടച്ചിട്ടത്. ഇ-പാസ് സംവിധാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട വ്യാപാരികളും ടൂറിസ്റ്റ്-ടാക്സി ഓപ്പറേറ്റർമാരും ഇത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് ആരോപിച്ചു. പുതിയ നിയമപ്രകാരം, സ്വകാര്യ വാഹനങ്ങളിൽ ജില്ല സന്ദർശിക്കുന്നവർ സർക്കാർ പോർട്ടലിൽ മുൻകൂട്ടി അപേക്ഷിച്ച് ഇ-പാസ് നേടണം.

മദ്രാസ് ഹൈക്കോടതി നേരത്തെ, തമിഴ്നാട്ടിലെ ഊട്ടിയിലും ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിലും വർധിച്ചുവരുന്ന വാഹനത്തിരക്ക് നിയന്ത്രിക്കാൻ ഇ-പാസ് നടപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ, മെഡിക്കൽ അടിയന്തരാവശ്യങ്ങൾ, സർക്കാർ ബസുകൾ, ചരക്ക് വാഹനങ്ങൾ, നീലഗിരി ജില്ലയിലെ വാഹനങ്ങൾ എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, പ്രദേശവാസികളുടെ വാഹനങ്ങൾ, കാർഷികോൽപ്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ, തദ്ദേശവാസികൾ ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

 

 

Travelers to Ooty and Kodaikanal must obtain an e-pass as a mandatory requirement. Meanwhile, traders have shut down shops in protest against the restrictions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു 

International
  •  11 hours ago
No Image

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ 

Kerala
  •  12 hours ago
No Image

ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates

latest
  •  13 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  13 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  13 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  14 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  14 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  15 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  16 hours ago