HOME
DETAILS

ഭാര്യയെ കൊന്ന കുറ്റത്തിന് യുവാവ് ജയിലിൽ കിടന്നത് ഒന്നര വർഷം,ഒടുവിൽ ജീവനോടെ തിരിച്ചെത്തി ഭാര്യ; ഞെട്ടി കോടതി

  
April 05 2025 | 12:04 PM

Man Jailed for 15 Years for Wifes Murder Court Stunned as She Returns Alive

 

മൈസൂരു: ഭാര്യയെ കൊന്നതിന് ഭർത്താവ് വിചാരണ നേരിടുന്നതിനിടെ ഭാര്യ തിരിച്ചെത്തി. കൊലയാളിയെന്ന ആക്ഷേപത്തിൽ ഒന്നര വർഷത്തോളം ജയിൽ വാസം അനുഭവിച്ച ആദിവാസി യുവാവിന്റെ നിരപരാധിത്വം ഭാര്യ ജീവനോടെ തിരിച്ചെത്തിയതോടെ തെളിയിക്കപ്പെട്ടു. കര്‍ണാടകയിലെ  കുടക് ജില്ലയിലെ കുശാല്‍നഗറിലാണ് ഈ അമ്പരപ്പിക്കുന്ന സംഭവം.

2020 ഡിസംബറിലാണ് കേസ് തുടങ്ങിയത്. ഭാര്യ മല്ലിഗയെ കാണാനില്ലെന്ന് ഭര്‍ത്താവ് സുരേഷ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ ബെട്ടഗരപുരയിലായുള്ള വനപ്രദേശത്ത് നിന്ന് ഒരു സ്ത്രീയുടെ അസ്ഥിക്കൂടം ലഭിച്ചോടെ, അതു മല്ലിഗയുടേതാണെന്ന് വിശ്വസിച്ച പോലിസ്, സുരേഷിനെതന്നെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. മല്ലിഗയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി ആരോപിച്ചും അതിനാലാണ് സുരേഷ് കൊല നടത്തിയത് എന്നാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്.

ഒന്നര വര്‍ഷത്തോളം ജയില്‍വാസം കഴിഞ്ഞ് സുരേഷിന് ജാമ്യം ലഭിച്ചു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് സത്യം പുറത്തുവരുന്നത്. മടിക്കേരിയിലെ ഒരു ഹോട്ടലില്‍ മല്ലിഗയെ കണ്ട വിവരം സുരേഷിന്റെ സുഹൃത്ത് പോലീസിനെ അറിയിക്കുകയും തുടര്‍ന്ന് മല്ലിഗയെ കസ്റ്റഡിയിൽ എടുത്ത് സെഷന്‍സ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

മല്ലിഗ, താന്‍ മരിച്ചിട്ടില്ലെന്നും കാമുകനോടൊപ്പം പോയതാണെന്നും ഇപ്പോള്‍ ഷെട്ടിഹള്ളി ഗ്രാമത്തില്‍ താമസിക്കുന്നതാണെന്നും കോടതിയില്‍ പറഞ്ഞു. സുരേഷ് കൊലക്കേസില്‍ പ്രതിയായിരുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മല്ലിഗയുടെ അസ്ഥിക്കൂടമെന്നു കരുതിയതിൽ നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളും, മല്ലിഗയുടെ അമ്മയില്‍ നിന്നുള്ള സാമ്പിളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന കണ്ടെത്തല്‍ വരുന്നതിന് മുമ്പുതന്നെ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചതാണ് ഈ ദുരന്തത്തിന് കാരണമായത് എന്ന്  ജില്ലാ എസ്പി പാണ്ഡു പൂജാരി വ്യക്തമാക്കി. കോടതി, ഡിഎന്‍എ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് സാക്ഷികളുടെ വിസ്താരം ഒഴിവാക്കി. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനെയും പട്ടികജാതി-പട്ടികവർഗ കമ്മീഷനെയും സമീപിക്കുമെന്ന് സുരേഷിന്റെ അഭിഭാഷകൻ അറിയിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ പട്ടിണിയും മരണവും: ഇസ്റഈലിന്റെ ക്രൂര ആക്രമണത്തിൽ 48 മണിക്കൂറിനുള്ളിൽ 250-ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു 

International
  •  12 hours ago
No Image

മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ തൊട്ടാല്‍ നിങ്ങള്‍ക്ക് കറണ്ടടിക്കുമോ?... കെഎസ്ഇബി പറയുന്നതിങ്ങനെ 

Kerala
  •  12 hours ago
No Image

ഉക്രെയ്‌നിൽ സിവിലിയൻ ബസിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം: 9 പേർ കൊല്ലപ്പെട്ടു

International
  •  13 hours ago
No Image

തുമാമയിലേക്ക് പുതിയ മെട്രോ ലിങ്ക് ബസ് നാളെ മുതൽ | Doha Metro Updates

latest
  •  13 hours ago
No Image

സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  13 hours ago
No Image

'മെസ്സി കേരളത്തില്‍ എത്തും, തീയതി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പിന്നീട് അറിയിക്കും'; ആന്റോ അഗസ്റ്റിന്‍

Kerala
  •  13 hours ago
No Image

അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

Kerala
  •  14 hours ago
No Image

കെജ്‌രിവാളിനും ആംആദ്മി പാര്‍ട്ടിക്കും കനത്ത തിരിച്ചടി; ഡല്‍ഹിയില്‍ 13 പാര്‍ട്ടി കൗണ്‍സിലര്‍മാര്‍ രാജിവച്ചു

National
  •  15 hours ago
No Image

കാളികാവിലെ കടുവാദൗത്യത്തിനിടെ നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒയ്ക്ക് സ്ഥലംമാറ്റം

Kerala
  •  16 hours ago
No Image

60,000 റിയാലിന് മുകളില്‍ മൂല്യമുള്ള സാധനങ്ങളുമായാണ് യാത്രയെങ്കില്‍ മുന്‍കൂട്ടി അറിയിക്കണം; ഹജ്ജ് തീര്‍ത്ഥാടകരോട് സഊദി ഹജ്ജ് ഉംറ മന്ത്രാലയം

Saudi-arabia
  •  16 hours ago