HOME
DETAILS

2008ലെ ജയ്പൂര്‍ സ്‌ഫോടന പരമ്പര: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിക്കപ്പെട്ടത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെത്തിയ കേസില്‍

  
April 09, 2025 | 12:56 AM

4 sentenced to life imprisonment in 2008 Jaipur blast case

ജയ്പൂര്‍: 2008ലെ ജയ്പൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് സര്‍വര്‍ ആസ്മി, ഷഹബാസ് അഹമ്മദ്, സൈഫുര്‍റഹ്മാന്‍, മുഹമ്മദ് സെയ്ഫ് എന്നീ നാല് പ്രതികയാണ് ജയ്പൂരിലെ പ്രഥ്യേക കോടതി ശിക്ഷിച്ചത്.ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും യു.എ.പി.എ പ്രകാരവും ഇവര്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 

2008 മെയ് 13നാണ് ജയ്പൂര്‍ നഗരത്തെ നടുക്കി സ്‌ഫോടനങ്ങളുണ്ടായത്. ജയ്പൂരിലെ എട്ട് സ്ഥലങ്ങളിലായി 25 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒമ്പത് ബോംബുകള്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാന്ദ്‌പോള്‍ ബസാറിലെ ക്ഷേത്രത്തിന് സമീപം പൊട്ടാത്ത ബോംബ് കണ്ടെത്തുകയുംചെയ്തു. ഈ പൊട്ടാത്ത ബോംബുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ ശിക്ഷിച്ചത്. സ്‌ഫോടനം നടന്ന കേസില്‍ മുഹമ്മദ് സര്‍വര്‍ ആസ്മി, സൈഫുര്‍റഹ്മാന്‍ എന്നിവരെയും മുഹമ്മദ് സല്‍മാന്‍ എന്നയാളെയും 2019ല്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 
വധശിക്ഷയ്ക്ക് വിധിച്ചവരെ 2023ല്‍ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീര്‍ ജെയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു നടപടി. അന്വേഷണ സംഘത്തിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടുകയുംചെയ്തിരുന്നു.

അതേസമയം, ഇന്നലെ കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരേ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നാലുപേരുടെയും അഭിഭാഷകന്‍ മിന്‍ഹാജുല്‍ ഹഖ് അറിയിച്ചു. ബോംബ് വഹിച്ച സൈക്കിള്‍ ആരാണ് ക്ഷേത്രത്തിന് മുന്നില്‍ വച്ചതെന്ന് പ്രോസിക്യൂഷന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. 

പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നത്. പ്രതികളെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയത്.

4 sentenced to life imprisonment in 2008 Jaipur blast case

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിൽ ഐജി ഓഫീസിന് മുന്നിൽ നിർത്തിയിട്ട പൊലിസ് ജീപ്പ് മോഷ്ടിച്ചു; പെട്രോളടിച്ച് തട്ടുകടയിൽ ചായ കുടിച്ചിരിക്കെ കള്ളനെ പൊലിസ് പിടികൂടി

Kerala
  •  13 days ago
No Image

നെല്ല് നൽകി, പക്ഷേ പണമില്ല; സപ്ലൈകോ കുടിശ്ശിക 785 കോടി: കടക്കെണിയിൽ കർഷകർ, ഇനി പ്രതീക്ഷ പുതിയ സർക്കാരിൽ

Kerala
  •  13 days ago
No Image

ജോലിസ്ഥലത്ത് കുഴഞ്ഞുവീണു; ദുബൈയിൽ മലയാളി യുവാവ് അന്തരിച്ചു

uae
  •  13 days ago
No Image

'ട്രൂത്ത്' സോഷ്യലിലൂടെ ട്രംപിന്റെ വമ്പൻ പ്രഖ്യാപനം: എന്റെ അഭ്യർത്ഥന അവർ സ്വീകരിച്ചു; റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ താൽക്കാലിക വെടിനിർത്തൽ

Kerala
  •  13 days ago
No Image

സിമൻ്റിന് 30 രൂപ കൂടി, കമ്പിക്ക് 10 രൂപ; പശ്ചിമേഷ്യൻ പോരിൽ തളർന്ന് കേരളത്തിലെ നിർമ്മാണ മേഖല

Kerala
  •  13 days ago
No Image

വിവാഹ സല്‍ക്കാരത്തിനിടെ സംഘര്‍ഷം; കേറ്ററിങുകാരും വരന്റെ ബന്ധുക്കളും ഏറ്റുമുട്ടി, പത്തോളം പേര്‍ക്ക് പരുക്ക്

Kerala
  •  13 days ago
No Image

ബംഗളൂരുവില്‍ നടുക്കുന്ന കൊലപാതകശ്രമം; റോഡിലിട്ട് ഭാര്യയുടെ കഴുത്തറുക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ തല്ലിച്ചതച്ച് നാട്ടുകാര്‍

National
  •  13 days ago
No Image

ബംഗാളിലെ ആദ്യ ബി.ജെ.പി മുഖ്യമന്ത്രി; സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

National
  •  13 days ago
No Image

മമത ഔട്ട്, മോദി ഇൻ; അധികാര മാറ്റത്തിന് പിന്നാലെ ഡിജിറ്റൽ 'കൂറുമാറ്റം'; മമതയെ അൺഫോളോ ചെയ്ത് കൊൽക്കത്ത പൊലിസ് എക്സ് ഹാൻഡിൽ

Kerala
  •  13 days ago
No Image

മുഖ്യമന്ത്രി ആര്? ചർച്ചകൾ നിർണ്ണായക ഘട്ടത്തിൽ; എഐസിസി തീരുമാനം ഇന്ന് വൈകിട്ടോടെയെന്ന് സൂചന

Kerala
  •  13 days ago