HOME
DETAILS

2008ലെ ജയ്പൂര്‍ സ്‌ഫോടന പരമ്പര: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിക്കപ്പെട്ടത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെത്തിയ കേസില്‍

  
April 09, 2025 | 12:56 AM

4 sentenced to life imprisonment in 2008 Jaipur blast case

ജയ്പൂര്‍: 2008ലെ ജയ്പൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് സര്‍വര്‍ ആസ്മി, ഷഹബാസ് അഹമ്മദ്, സൈഫുര്‍റഹ്മാന്‍, മുഹമ്മദ് സെയ്ഫ് എന്നീ നാല് പ്രതികയാണ് ജയ്പൂരിലെ പ്രഥ്യേക കോടതി ശിക്ഷിച്ചത്.ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും യു.എ.പി.എ പ്രകാരവും ഇവര്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 

2008 മെയ് 13നാണ് ജയ്പൂര്‍ നഗരത്തെ നടുക്കി സ്‌ഫോടനങ്ങളുണ്ടായത്. ജയ്പൂരിലെ എട്ട് സ്ഥലങ്ങളിലായി 25 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒമ്പത് ബോംബുകള്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാന്ദ്‌പോള്‍ ബസാറിലെ ക്ഷേത്രത്തിന് സമീപം പൊട്ടാത്ത ബോംബ് കണ്ടെത്തുകയുംചെയ്തു. ഈ പൊട്ടാത്ത ബോംബുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ ശിക്ഷിച്ചത്. സ്‌ഫോടനം നടന്ന കേസില്‍ മുഹമ്മദ് സര്‍വര്‍ ആസ്മി, സൈഫുര്‍റഹ്മാന്‍ എന്നിവരെയും മുഹമ്മദ് സല്‍മാന്‍ എന്നയാളെയും 2019ല്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 
വധശിക്ഷയ്ക്ക് വിധിച്ചവരെ 2023ല്‍ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീര്‍ ജെയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു നടപടി. അന്വേഷണ സംഘത്തിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടുകയുംചെയ്തിരുന്നു.

അതേസമയം, ഇന്നലെ കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരേ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നാലുപേരുടെയും അഭിഭാഷകന്‍ മിന്‍ഹാജുല്‍ ഹഖ് അറിയിച്ചു. ബോംബ് വഹിച്ച സൈക്കിള്‍ ആരാണ് ക്ഷേത്രത്തിന് മുന്നില്‍ വച്ചതെന്ന് പ്രോസിക്യൂഷന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. 

പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നത്. പ്രതികളെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയത്.

4 sentenced to life imprisonment in 2008 Jaipur blast case

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് കനത്ത പ്രഹരം; 16 സൈനിക താവളങ്ങൾ തകർത്തു, കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്

International
  •  6 days ago
No Image

3 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി: മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് വൻ പ്രതിഷേധം, ഗതാഗതം 4 മണിക്കൂർ സ്തംഭിച്ചു

crime
  •  6 days ago
No Image

എത്യോപ്യയിലെ കുരുന്നുകൾക്ക് കൈത്താങ്ങായി യുഎഇ; ഹൃദ്രോഗ ചികിത്സയ്ക്കായി 3 ലക്ഷം ഡോളർ ധനസഹായം പ്രഖ്യാപിച്ച് എമിറേറ്റ്‌സ് റെഡ് ക്രസന്റ്

uae
  •  6 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി: ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം മാര്‍ച്ചില്‍ ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ട്

National
  •  6 days ago
No Image

'ഹാർദിക് ഒറ്റപ്പെട്ടു, കൂടെ നിൽക്കാൻ ആരുമില്ല'; മുംബൈ ക്യാപ്റ്റനെതിരെ ആഞ്ഞടിച്ച് മുൻ താരം

Cricket
  •  6 days ago
No Image

അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം മകൻ മരിച്ച നിലയിൽ; കണ്ണൂർ ചെറുപുഴയിൽ ദാരുണ സംഭവം

Kerala
  •  6 days ago
No Image

ഇതിനെ ഇനി 'എൽ ക്ലാസിക്കോ' എന്ന് വിളിക്കരുത്; മുംബൈ-ചെന്നൈ പോരാട്ടത്തെ പരിഹസിച്ച് മുൻ താരം

Cricket
  •  6 days ago
No Image

വിനോദയാത്രാ സംഘം അപകടത്തില്‍ പെട്ടു; മൂന്നര വയസ്സുകാരന്‍ ഉള്‍പെടെ മൂന്ന് മലയാളികള്‍ മരിച്ചു, അപകടം നടന്നത് ഗുണ്ടല്‍പേട്ടില്‍

Kerala
  •  6 days ago
No Image

അവൻ തിരിച്ചു വരും,​ഗോളുകളല്ല ഒരു താരത്തിനെ അളക്കാനുള്ള അളവുകോൽ; യുണൈറ്റഡ് മുന്നേറ്റ താരത്തെ ചേർത്ത് പിടിച്ച് മൈക്കൽ കാരിക്ക്

latest
  •  6 days ago
No Image

യുപിയില്‍ നാല് കുട്ടികളെ വീടിനുള്ളില്‍ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍; മാതാവിനെ കാണാനില്ല

National
  •  6 days ago