HOME
DETAILS

2008ലെ ജയ്പൂര്‍ സ്‌ഫോടന പരമ്പര: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിക്കപ്പെട്ടത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെത്തിയ കേസില്‍

  
April 09, 2025 | 12:56 AM

4 sentenced to life imprisonment in 2008 Jaipur blast case

ജയ്പൂര്‍: 2008ലെ ജയ്പൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് സര്‍വര്‍ ആസ്മി, ഷഹബാസ് അഹമ്മദ്, സൈഫുര്‍റഹ്മാന്‍, മുഹമ്മദ് സെയ്ഫ് എന്നീ നാല് പ്രതികയാണ് ജയ്പൂരിലെ പ്രഥ്യേക കോടതി ശിക്ഷിച്ചത്.ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും യു.എ.പി.എ പ്രകാരവും ഇവര്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 

2008 മെയ് 13നാണ് ജയ്പൂര്‍ നഗരത്തെ നടുക്കി സ്‌ഫോടനങ്ങളുണ്ടായത്. ജയ്പൂരിലെ എട്ട് സ്ഥലങ്ങളിലായി 25 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒമ്പത് ബോംബുകള്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാന്ദ്‌പോള്‍ ബസാറിലെ ക്ഷേത്രത്തിന് സമീപം പൊട്ടാത്ത ബോംബ് കണ്ടെത്തുകയുംചെയ്തു. ഈ പൊട്ടാത്ത ബോംബുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ ശിക്ഷിച്ചത്. സ്‌ഫോടനം നടന്ന കേസില്‍ മുഹമ്മദ് സര്‍വര്‍ ആസ്മി, സൈഫുര്‍റഹ്മാന്‍ എന്നിവരെയും മുഹമ്മദ് സല്‍മാന്‍ എന്നയാളെയും 2019ല്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 
വധശിക്ഷയ്ക്ക് വിധിച്ചവരെ 2023ല്‍ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീര്‍ ജെയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു നടപടി. അന്വേഷണ സംഘത്തിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടുകയുംചെയ്തിരുന്നു.

അതേസമയം, ഇന്നലെ കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരേ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നാലുപേരുടെയും അഭിഭാഷകന്‍ മിന്‍ഹാജുല്‍ ഹഖ് അറിയിച്ചു. ബോംബ് വഹിച്ച സൈക്കിള്‍ ആരാണ് ക്ഷേത്രത്തിന് മുന്നില്‍ വച്ചതെന്ന് പ്രോസിക്യൂഷന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. 

പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നത്. പ്രതികളെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയത്.

4 sentenced to life imprisonment in 2008 Jaipur blast case

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  14 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  14 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  14 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  14 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  14 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  14 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  14 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  14 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  14 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  14 days ago