HOME
DETAILS

2008ലെ ജയ്പൂര്‍ സ്‌ഫോടന പരമ്പര: നാലു പ്രതികള്‍ക്ക് ജീവപര്യന്തം; ശിക്ഷിക്കപ്പെട്ടത് പൊട്ടാത്ത നിലയില്‍ ബോംബ് കണ്ടെത്തിയ കേസില്‍

  
Muqthar
April 09 2025 | 00:04 AM

4 sentenced to life imprisonment in 2008 Jaipur blast case

ജയ്പൂര്‍: 2008ലെ ജയ്പൂര്‍ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുഹമ്മദ് സര്‍വര്‍ ആസ്മി, ഷഹബാസ് അഹമ്മദ്, സൈഫുര്‍റഹ്മാന്‍, മുഹമ്മദ് സെയ്ഫ് എന്നീ നാല് പ്രതികയാണ് ജയ്പൂരിലെ പ്രഥ്യേക കോടതി ശിക്ഷിച്ചത്.ഐ.പി.സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും യു.എ.പി.എ പ്രകാരവും ഇവര്‍ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 

2008 മെയ് 13നാണ് ജയ്പൂര്‍ നഗരത്തെ നടുക്കി സ്‌ഫോടനങ്ങളുണ്ടായത്. ജയ്പൂരിലെ എട്ട് സ്ഥലങ്ങളിലായി 25 മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഒമ്പത് ബോംബുകള്‍ പൊട്ടിത്തെറിച്ച് 71 പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചാന്ദ്‌പോള്‍ ബസാറിലെ ക്ഷേത്രത്തിന് സമീപം പൊട്ടാത്ത ബോംബ് കണ്ടെത്തുകയുംചെയ്തു. ഈ പൊട്ടാത്ത ബോംബുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ ശിക്ഷിച്ചത്. സ്‌ഫോടനം നടന്ന കേസില്‍ മുഹമ്മദ് സര്‍വര്‍ ആസ്മി, സൈഫുര്‍റഹ്മാന്‍ എന്നിവരെയും മുഹമ്മദ് സല്‍മാന്‍ എന്നയാളെയും 2019ല്‍ കീഴ്‌ക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. 
വധശിക്ഷയ്ക്ക് വിധിച്ചവരെ 2023ല്‍ രാജസ്ഥാന്‍ ഹൈക്കോടതി കുറ്റവിമുക്തരാക്കി. കേസില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് പങ്കജ് ഭണ്ഡാരി, ജസ്റ്റിസ് സമീര്‍ ജെയിന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെതായിരുന്നു നടപടി. അന്വേഷണ സംഘത്തിനെതിരെ കോടതി അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ഹൈക്കോടതി അന്വേഷണം മതിയായ തെളിവുകളില്ലാതെയാണെന്നും കൃത്രിമമെന്നും ചൂണ്ടിക്കാട്ടുകയുംചെയ്തിരുന്നു.

അതേസമയം, ഇന്നലെ കീഴ്‌ക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷയ്‌ക്കെതിരേ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് നാലുപേരുടെയും അഭിഭാഷകന്‍ മിന്‍ഹാജുല്‍ ഹഖ് അറിയിച്ചു. ബോംബ് വഹിച്ച സൈക്കിള്‍ ആരാണ് ക്ഷേത്രത്തിന് മുന്നില്‍ വച്ചതെന്ന് പ്രോസിക്യൂഷന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രോസിക്യൂഷന്‍ സാക്ഷി മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. 

പൗരാവകാശ സംഘടനയായ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആണ് കേസില്‍ പ്രതികള്‍ക്ക് വേണ്ടി നിയമസഹായം ചെയ്യുന്നത്. പ്രതികളെ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയെന്നാണ് സംഘടന ചൂണ്ടിക്കാട്ടിയത്.

4 sentenced to life imprisonment in 2008 Jaipur blast case

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണ്ണിടിഞ്ഞ് ട്രാക്ക് തകർന്നു: ഷൊർണൂർ-തൃശൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വൈകിയോടുന്ന ട്രെയിനുകളെ അറിയാം

Kerala
  •  3 days ago
No Image

നെല്ലിയാമ്പതിയിൽ കരടിയാക്രമണം: അനാവശ്യമായി പുറത്തിറങ്ങരുത്; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Kerala
  •  3 days ago
No Image

അവരെ ഞാൻ വളരെയധികം വിശ്വസിക്കുന്നു; ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  4 days ago
No Image

രഥയാത്രയ്ക്കിടെ മസ്ജിദിന് നേരെ ചെരിപ്പെറിഞ്ഞു: കർശന നടപടിയെടുക്കണമെന്ന് ആവശ്യവുമായി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം; നഗരത്തിൽ സംഘർഷാവസ്ഥ

National
  •  4 days ago
No Image

ഒരു ശസ്ത്രക്രിയ മാത്രമാണ് മുടങ്ങിയത്; ഡോ.ഹാരിസിന്റെ ആരോപണങ്ങളിൽ സമ​ഗ്ര അന്വേഷണം നടത്തും; വീണാ ജോർജ് 

Kerala
  •  4 days ago
No Image

കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം: കേസ് അന്വേഷണം പ്രത്യേക അഞ്ചംഗ സംഘത്തിന്, മൂന്ന് പ്രതികൾ കസ്റ്റഡിയിൽ

National
  •  4 days ago
No Image

ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ് മാറ്റിയിരുത്തിയത് ചട്ടവിരുദ്ധമെന്ന് പാലക്കാട് ഡിഡിഇയുടെ അന്വേഷണം

Kerala
  •  4 days ago
No Image

ചരിത്രനേട്ടവുമായി ക്യാപ്റ്റൻ: ബഹിരാകാശ നിലയത്തിൽ നിന്ന് ശുഭാംശു ശുക്ല, മോദിയുമായി ആശയവിനിമയം നടത്തി

National
  •  4 days ago
No Image

മെസിയും റൊണാൾഡോയുമല്ല, ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ആൻസലോട്ടി

Football
  •  4 days ago
No Image

വിഎസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

Kerala
  •  4 days ago