HOME
DETAILS

ഉക്രൈനിലെ സുമി ന​ഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി

  
Web Desk
April 13, 2025 | 1:07 PM

Russian Missile Attack on Ukraines Sumy City Zelensky Condemns the Strike

 

കീവ്: വടക്കൻ ഉക്രേനിയൻ നഗരമായ സുമിയിൽ ഞായറാഴ്ച റഷ്യ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. 84 പേർക്ക് പരിക്കേറ്റതായും ഉക്രൈയ്ൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ അറിയിച്ചു. നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായ ആക്രമണം ഈ വർഷത്തെ ഉക്രെയ്‌നിലെ ഏറ്റവും മാരകമായ സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ആക്രമണത്തെ രൂക്ഷമായി അപലപിച്ച പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി മോസ്കോയ്‌ക്കെതിരെ കടുത്ത അന്താരാഷ്ട്ര പ്രതികരണം ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവനെ അപഹരിക്കുന്ന തെമ്മാടിത്തപരമായ പ്പെരുമാറ്റമാണ് ഇത്," സെലെൻസ്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയോടൊപ്പം കുറിച്ചു.  ഓശാന ഞായറാഴ്ച പള്ളിയിൽ പോകുന്ന ദിവസമായിരുന്നു ആക്രമണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റഷ്യൻ അധികൃതരുടെ പ്രതികരണത്തിനായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ്  ബന്ധപ്പെട്ടതായും റിപ്പോർട്ടുണ്ട്.  ആക്രമണം യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്റെ മോസ്കോ സന്ദർശനത്തിന് പിന്നാലെയാണ് നടന്നതെന്ന് ഉക്രൈനിലെ സെന്റർ ഫോർ കൗണ്ടറിംഗ് ഡിസെൻഫോർമേഷൻ ഉദ്യോഗസ്ഥൻ ആൻഡ്രി കൊവാലെങ്കോ പറഞ്ഞു. റഷ്യയുടെ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചതനുസരിച്ച്, ഉക്രൈൻ റഷ്യയുടെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി അവകാശപ്പെട്ടു. ഇത് യുഎസ് മധ്യസ്ഥതയിൽ ഏർപ്പെടുത്തിയ താൽക്കാലിക മൊറട്ടോറിയത്തിന്റെ ലംഘനമാണെന്ന് റഷ്യ വിശദീകരിച്ചു.

2022 ഫെബ്രുവരിയിൽ റഷ്യ ഉക്രൈനിൽ അധിനിവേശം ആരംഭിച്ചതിന് ശേഷം, രാജ്യത്തിന്റെ കിഴക്കും തെക്കുമുള്ള 20% പ്രദേശം റഷ്യൻ നിയന്ത്രണത്തിലാണ്. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ യുദ്ധത്തിൽ നിർണായക പങ്ക് വഹിക്കുമ്പോഴും, റഷ്യൻ സൈന്യം കിഴക്കൻ മേഖലയിൽ ഇപ്പോഴും പതുക്കെ മുന്നേറ്റം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എക്‌സിറ്റ് പോളുകൾ എല്ലാം ശരിയല്ല; 2021ലെ പ്രവചനവും യാഥാർഥ്യവും

Kerala
  •  2 days ago
No Image

മുന്നറിയിപ്പില്ലാതെ മണിക്കൂറുകള്‍ വൈദ്യുതി മുടങ്ങി; പരാതിക്കാരന് നഷ്ടപരിഹാരമായി 50 രൂപ നല്‍കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവ്

National
  •  2 days ago
No Image

സോളാർ പദ്ധതികളിൽ ഗുരുതര അനാസ്ഥ; കെ.എസ്.ഇ.ബിക്ക് കനത്ത നഷ്ടം; രേഖകൾ പുറത്ത്

Kerala
  •  2 days ago
No Image

തെരുവുനായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു; 10 വയസ്സുകാരന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

'നിലപാടുകളുടെ രാജകുമാരന്‍, വി.ഡി  സതീശന്‍ മലയാളക്കരയെ നയിക്കട്ടെ' സതീശനെ പിന്തുണച്ച് കോഴിക്കോടും ഫ്‌ളക്‌സ്

Kerala
  •  2 days ago
No Image

മണിയാർ പദ്ധതി ഇനി വൈദ്യുതി ബോർഡിന് സ്വന്തം; കരാർ കാലാവധി കഴിഞ്ഞ് 16 മാസം; നഷ്ടം കോടികൾ 

Kerala
  •  2 days ago
No Image

മുന്നണി സ്വതന്ത്രരിൽ ആരെല്ലാം തിളങ്ങും? 18 സ്വതന്ത്രരിൽ ആരെല്ലാം വിജയിക്കുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി സ്ഥാനം: കോൺഗ്രസിൽ അണിയറനീക്കങ്ങൾ തകൃതി; സതീശനുവേണ്ടി ഫ്‌ളക്‌സ് ബോർഡ്, കെ.സിക്കുവേണ്ടി തുലാഭാരം

Kerala
  •  2 days ago
No Image

വേനൽ കടുത്തു: വയറിളക്ക രോഗങ്ങൾ കൂടി

Kerala
  •  2 days ago
No Image

നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് തുടക്കമായി; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ഇന്ന് പുറപ്പെടും

Kerala
  •  2 days ago