HOME
DETAILS

ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം

  
April 14, 2025 | 2:29 AM

Police Crack Down on Drug Mafia Strict Surveillance on Courier Services

 

കോഴിക്കോട്: രാസലഹരിക്ക് കടിഞ്ഞാൺ ഇടാൻ സംസ്ഥാന പൊലിസ് 'ജനമൈത്രി' മാതൃകയിൽ നൂതന ബീറ്റ് സംവിധാനവുമായി രംഗത്ത്. സ്റ്റേഷൻ പരിധിയിലെ വീടുകളെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ ബീറ്റുകളായി വിഭജിച്ച് പൊലിസുകാർക്ക് ചുമതല നൽകിയാണ് ലഹരി വ്യാപനം തടയാനുള്ള പദ്ധതി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാര വിധമാണ് എല്ലാ പൊലിസ് സ്റ്റേഷനുകളിലും പുതിയ ബീറ്റ് സംവിധാനം ഏർപ്പെടുത്തിയത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും പ്രദേശത്തിന്റെ വിസ്തൃതിയും പരിഗണിച്ചാണ് ബീറ്റുകൾ രൂപീകരിക്കുന്നത്. ഓരോ ബീറ്റിലെയും പൊലിസുകാർക്ക് തങ്ങളുടെ പരിധിയിലെ വീടുകളെയും താമസക്കാരെയും കുറിച്ച് പൂർണ വിവരം ശേഖരിക്കണം. പ്രദേശവാസികളുമായും റെസിഡൻസ് അസോസിയേഷനുകളുമായും അടുത്ത ബന്ധം നിലനിർത്തണം. ബീറ്റ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ നാട്ടുകാർക്ക് നൽകി ആശയവിനിമയം എളുപ്പമാക്കും. രഹസ്യവിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കുന്ന വിധത്തിലാണ് സംവിധാനം.

സംസ്ഥാനത്തിന് പുറത്തുനിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ കടത്തുന്നത് പൊലിസും എക്സൈസും തുടർച്ചയായി പിടികൂടിയതിനെ തുടർന്ന്, മയക്കുമരുന്ന് മാഫിയ കൊറിയർ സർവിസ് വഴി വിൽപന നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്നുപോലും കൊറിയർ മുഖേന ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊറിയർ സ്ഥാപനങ്ങൾ, പാർസൽ സർവിസുകൾ, ഓൺലൈൻ ഷോപ്പിങ് കമ്പനികൾ എന്നിവയിൽ നിരീക്ഷണം ശക്തമാക്കാൻ എ.ഡി.ജി.പി നിർദേശിച്ചു.

കൊറിയർ സർവിസ് ഉടമകൾ, വിതരണക്കാർ, പ്രാദേശിക പോസ്റ്റ്മാൻമാർ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. ലഹരി വിൽപനയും ഉപയോഗവും കൂടുതലുള്ള 'ബ്ലാക്ക് സ്പോട്ടുക'ളിലേക്കുള്ള കൊറിയറുകളും പാർസലുകളും പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്. ജനമൈത്രി മാതൃകയിൽ പ്രദേശങ്ങളെ ബീറ്റുകളാക്കി വിഭജിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് പൊലിസിന്റെ ലക്ഷ്യം.

 

Police have intensified action against drug networks, placing courier services under strict surveillance to prevent narcotics smuggling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ 'ജബ്ർ' സംവിധാനം; ഇനി മരണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലളിതവും ഡിജിറ്റലും

uae
  •  a day ago
No Image

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; സ്കോട്ട്ലൻഡിൽ മലയാളി നഴ്സിന് ഏഴുവർഷത്തിലേറെ തടവ് ശിക്ഷ

International
  •  a day ago
No Image

ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a day ago
No Image

സംസ്ഥാനത്തെ ദേശീയ പാതകളുടെ തകർച്ച: എല്ലാ റീച്ചുകളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് എൻ.എച്ച്.എ.ഐ

Kerala
  •  a day ago
No Image

വിവാഹ വാർഷികാഘോഷത്തിനെത്തിയ യുവതി കെഎസ്ആർടിസി ബസ് കയറി മരിച്ചു; ഭർത്താവിന് ഗുരുതര പരുക്ക്

Kerala
  •  a day ago
No Image

ഷാർജയിൽ എമിറേറ്റ്സ് റോഡിൽ ഗതാഗത നിയന്ത്രണം; ബദൽ റൂട്ടുകൾ പ്രഖ്യാപിച്ചു

uae
  •  a day ago
No Image

പാലക്കാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ സ്പെഷ്യൽ പൊലിസ് ടീമിന്റെ വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരുക്ക്

Kerala
  •  a day ago
No Image

സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Kerala
  •  a day ago
No Image

ജനിതക മാറ്റം സംഭവിച്ച ബീജം വിതരണം ചെയ്തത് 14 യൂറോപ്യൻ രാജ്യങ്ങളിൽ; 197 കുട്ടികൾക്ക് അർബുദം സ്ഥിരീകരിച്ചു; ഡെൻമാർക്ക് സ്പേം ബാങ്കിനെതിരെ അന്വേഷണം

International
  •  a day ago
No Image

ലേലത്തിൽ ഞെട്ടിക്കാൻ പഞ്ചാബ്‌; ഇതിഹാസമില്ലാതെ വമ്പൻ നീക്കത്തിനൊരുങ്ങി അയ്യർപട

Cricket
  •  a day ago