HOME
DETAILS

ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം

  
April 14 2025 | 02:04 AM

Police Crack Down on Drug Mafia Strict Surveillance on Courier Services

 

കോഴിക്കോട്: രാസലഹരിക്ക് കടിഞ്ഞാൺ ഇടാൻ സംസ്ഥാന പൊലിസ് 'ജനമൈത്രി' മാതൃകയിൽ നൂതന ബീറ്റ് സംവിധാനവുമായി രംഗത്ത്. സ്റ്റേഷൻ പരിധിയിലെ വീടുകളെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ ബീറ്റുകളായി വിഭജിച്ച് പൊലിസുകാർക്ക് ചുമതല നൽകിയാണ് ലഹരി വ്യാപനം തടയാനുള്ള പദ്ധതി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാര വിധമാണ് എല്ലാ പൊലിസ് സ്റ്റേഷനുകളിലും പുതിയ ബീറ്റ് സംവിധാനം ഏർപ്പെടുത്തിയത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും പ്രദേശത്തിന്റെ വിസ്തൃതിയും പരിഗണിച്ചാണ് ബീറ്റുകൾ രൂപീകരിക്കുന്നത്. ഓരോ ബീറ്റിലെയും പൊലിസുകാർക്ക് തങ്ങളുടെ പരിധിയിലെ വീടുകളെയും താമസക്കാരെയും കുറിച്ച് പൂർണ വിവരം ശേഖരിക്കണം. പ്രദേശവാസികളുമായും റെസിഡൻസ് അസോസിയേഷനുകളുമായും അടുത്ത ബന്ധം നിലനിർത്തണം. ബീറ്റ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ നാട്ടുകാർക്ക് നൽകി ആശയവിനിമയം എളുപ്പമാക്കും. രഹസ്യവിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കുന്ന വിധത്തിലാണ് സംവിധാനം.

സംസ്ഥാനത്തിന് പുറത്തുനിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ കടത്തുന്നത് പൊലിസും എക്സൈസും തുടർച്ചയായി പിടികൂടിയതിനെ തുടർന്ന്, മയക്കുമരുന്ന് മാഫിയ കൊറിയർ സർവിസ് വഴി വിൽപന നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്നുപോലും കൊറിയർ മുഖേന ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊറിയർ സ്ഥാപനങ്ങൾ, പാർസൽ സർവിസുകൾ, ഓൺലൈൻ ഷോപ്പിങ് കമ്പനികൾ എന്നിവയിൽ നിരീക്ഷണം ശക്തമാക്കാൻ എ.ഡി.ജി.പി നിർദേശിച്ചു.

കൊറിയർ സർവിസ് ഉടമകൾ, വിതരണക്കാർ, പ്രാദേശിക പോസ്റ്റ്മാൻമാർ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. ലഹരി വിൽപനയും ഉപയോഗവും കൂടുതലുള്ള 'ബ്ലാക്ക് സ്പോട്ടുക'ളിലേക്കുള്ള കൊറിയറുകളും പാർസലുകളും പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്. ജനമൈത്രി മാതൃകയിൽ പ്രദേശങ്ങളെ ബീറ്റുകളാക്കി വിഭജിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് പൊലിസിന്റെ ലക്ഷ്യം.

 

Police have intensified action against drug networks, placing courier services under strict surveillance to prevent narcotics smuggling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  a day ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  a day ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  a day ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  a day ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  a day ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  a day ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  a day ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  a day ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  a day ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  a day ago