HOME
DETAILS

ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം

  
April 14, 2025 | 2:29 AM

Police Crack Down on Drug Mafia Strict Surveillance on Courier Services

 

കോഴിക്കോട്: രാസലഹരിക്ക് കടിഞ്ഞാൺ ഇടാൻ സംസ്ഥാന പൊലിസ് 'ജനമൈത്രി' മാതൃകയിൽ നൂതന ബീറ്റ് സംവിധാനവുമായി രംഗത്ത്. സ്റ്റേഷൻ പരിധിയിലെ വീടുകളെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ ബീറ്റുകളായി വിഭജിച്ച് പൊലിസുകാർക്ക് ചുമതല നൽകിയാണ് ലഹരി വ്യാപനം തടയാനുള്ള പദ്ധതി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാര വിധമാണ് എല്ലാ പൊലിസ് സ്റ്റേഷനുകളിലും പുതിയ ബീറ്റ് സംവിധാനം ഏർപ്പെടുത്തിയത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും പ്രദേശത്തിന്റെ വിസ്തൃതിയും പരിഗണിച്ചാണ് ബീറ്റുകൾ രൂപീകരിക്കുന്നത്. ഓരോ ബീറ്റിലെയും പൊലിസുകാർക്ക് തങ്ങളുടെ പരിധിയിലെ വീടുകളെയും താമസക്കാരെയും കുറിച്ച് പൂർണ വിവരം ശേഖരിക്കണം. പ്രദേശവാസികളുമായും റെസിഡൻസ് അസോസിയേഷനുകളുമായും അടുത്ത ബന്ധം നിലനിർത്തണം. ബീറ്റ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ നാട്ടുകാർക്ക് നൽകി ആശയവിനിമയം എളുപ്പമാക്കും. രഹസ്യവിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കുന്ന വിധത്തിലാണ് സംവിധാനം.

സംസ്ഥാനത്തിന് പുറത്തുനിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ കടത്തുന്നത് പൊലിസും എക്സൈസും തുടർച്ചയായി പിടികൂടിയതിനെ തുടർന്ന്, മയക്കുമരുന്ന് മാഫിയ കൊറിയർ സർവിസ് വഴി വിൽപന നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്നുപോലും കൊറിയർ മുഖേന ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊറിയർ സ്ഥാപനങ്ങൾ, പാർസൽ സർവിസുകൾ, ഓൺലൈൻ ഷോപ്പിങ് കമ്പനികൾ എന്നിവയിൽ നിരീക്ഷണം ശക്തമാക്കാൻ എ.ഡി.ജി.പി നിർദേശിച്ചു.

കൊറിയർ സർവിസ് ഉടമകൾ, വിതരണക്കാർ, പ്രാദേശിക പോസ്റ്റ്മാൻമാർ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. ലഹരി വിൽപനയും ഉപയോഗവും കൂടുതലുള്ള 'ബ്ലാക്ക് സ്പോട്ടുക'ളിലേക്കുള്ള കൊറിയറുകളും പാർസലുകളും പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്. ജനമൈത്രി മാതൃകയിൽ പ്രദേശങ്ങളെ ബീറ്റുകളാക്കി വിഭജിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് പൊലിസിന്റെ ലക്ഷ്യം.

 

Police have intensified action against drug networks, placing courier services under strict surveillance to prevent narcotics smuggling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം: ഇനി നെഞ്ചിടിപ്പിന്റെ മണിക്കൂറുകൾ; പ്രതീക്ഷയോടെ മുന്നണികൾ

Kerala
  •  4 days ago
No Image

ബൈറോൺ ശൈത്യ കൊടുങ്കാറ്റ്: ഗസ്സയിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരവിച്ച് മരിച്ചു; ലക്ഷക്കണക്കിന് കുടുംബങ്ങൾ ദുരിതത്തിൽ 

International
  •  4 days ago
No Image

പരിഗണന വി.ഐ.പികൾക്കു മാത്രം: സാധാരണക്കാർ ആർക്കും പ്രധാനമല്ല; സൂരജ് ലാമയുടെ മരണത്തിൽ ഹൈക്കോടതി

Kerala
  •  4 days ago
No Image

നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്; ദിലീപിനെ കുറ്റവിമുക്തനാക്കാനുള്ള കാരണവും ഇന്നറിയാം

Kerala
  •  4 days ago
No Image

കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

crime
  •  4 days ago
No Image

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി: വെള്ളറടയിൽ രോഗികളുടെ പരാതിയിൽ ഡോക്ടറെ പൊലിസ് കസ്റ്റഡിയിലെടുത്തു

Kerala
  •  4 days ago
No Image

പണത്തിനും സ്വർണത്തിനും വേണ്ടി അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; അമ്മ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ

Kerala
  •  4 days ago
No Image

അരുണാചൽ ബസ് അപകടം: മരിച്ചവർക്ക് 2 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; രക്ഷാപ്രവർത്തനം ദുഷ്‌കരം

National
  •  4 days ago
No Image

ഫിഫ അറബ് കപ്പ്; ക്വാർട്ടർ ഫൈനലിലെ ത്രില്ലർ പോരാട്ടത്തിൽ സിറിയക്കെതിരെ മൊറോക്കോയ്ക്ക് വിജയം

qatar
  •  4 days ago
No Image

ബെംഗളൂരുവിലെ കൂട്ടബലാത്സംഗ പരാതിയിൽ ഞെട്ടിക്കുന്ന 'ട്വിസ്റ്റ്'; മലയാളി യുവതിയുടെ മൊഴി കളവ്

National
  •  4 days ago