HOME
DETAILS

ലഹരി മാഫിയക്ക് പൂട്ടിടാൻ പൊലിസ്: കൊറിയർ സർവിസുകൾക്ക് കർശന നിരീക്ഷണം

  
April 14, 2025 | 2:29 AM

Police Crack Down on Drug Mafia Strict Surveillance on Courier Services

 

കോഴിക്കോട്: രാസലഹരിക്ക് കടിഞ്ഞാൺ ഇടാൻ സംസ്ഥാന പൊലിസ് 'ജനമൈത്രി' മാതൃകയിൽ നൂതന ബീറ്റ് സംവിധാനവുമായി രംഗത്ത്. സ്റ്റേഷൻ പരിധിയിലെ വീടുകളെ അടിസ്ഥാനമാക്കി പ്രദേശങ്ങളെ ബീറ്റുകളായി വിഭജിച്ച് പൊലിസുകാർക്ക് ചുമതല നൽകിയാണ് ലഹരി വ്യാപനം തടയാനുള്ള പദ്ധതി. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദേശപ്രകാര വിധമാണ് എല്ലാ പൊലിസ് സ്റ്റേഷനുകളിലും പുതിയ ബീറ്റ് സംവിധാനം ഏർപ്പെടുത്തിയത്.

സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണവും പ്രദേശത്തിന്റെ വിസ്തൃതിയും പരിഗണിച്ചാണ് ബീറ്റുകൾ രൂപീകരിക്കുന്നത്. ഓരോ ബീറ്റിലെയും പൊലിസുകാർക്ക് തങ്ങളുടെ പരിധിയിലെ വീടുകളെയും താമസക്കാരെയും കുറിച്ച് പൂർണ വിവരം ശേഖരിക്കണം. പ്രദേശവാസികളുമായും റെസിഡൻസ് അസോസിയേഷനുകളുമായും അടുത്ത ബന്ധം നിലനിർത്തണം. ബീറ്റ് ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ നാട്ടുകാർക്ക് നൽകി ആശയവിനിമയം എളുപ്പമാക്കും. രഹസ്യവിവരങ്ങൾ ലഭിച്ചാൽ ഉടൻ നടപടിയെടുക്കുന്ന വിധത്തിലാണ് സംവിധാനം.

സംസ്ഥാനത്തിന് പുറത്തുനിന്ന് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസലഹരികൾ കടത്തുന്നത് പൊലിസും എക്സൈസും തുടർച്ചയായി പിടികൂടിയതിനെ തുടർന്ന്, മയക്കുമരുന്ന് മാഫിയ കൊറിയർ സർവിസ് വഴി വിൽപന നടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. വിദേശത്ത് നിന്നുപോലും കൊറിയർ മുഖേന ലഹരിവസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊറിയർ സ്ഥാപനങ്ങൾ, പാർസൽ സർവിസുകൾ, ഓൺലൈൻ ഷോപ്പിങ് കമ്പനികൾ എന്നിവയിൽ നിരീക്ഷണം ശക്തമാക്കാൻ എ.ഡി.ജി.പി നിർദേശിച്ചു.

കൊറിയർ സർവിസ് ഉടമകൾ, വിതരണക്കാർ, പ്രാദേശിക പോസ്റ്റ്മാൻമാർ എന്നിവരുടെ യോഗം വിളിച്ചുചേർക്കും. ലഹരി വിൽപനയും ഉപയോഗവും കൂടുതലുള്ള 'ബ്ലാക്ക് സ്പോട്ടുക'ളിലേക്കുള്ള കൊറിയറുകളും പാർസലുകളും പ്രത്യേകം നിരീക്ഷിക്കാനും നിർദേശമുണ്ട്. ജനമൈത്രി മാതൃകയിൽ പ്രദേശങ്ങളെ ബീറ്റുകളാക്കി വിഭജിച്ച് ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കുകയാണ് പൊലിസിന്റെ ലക്ഷ്യം.

 

Police have intensified action against drug networks, placing courier services under strict surveillance to prevent narcotics smuggling.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് ഒരു ക്രിമിനൽ, ഇറാനെ വിഴുങ്ങാൻ ഗൂഢാലോചന; യുഎസിനെതിരെ ആഞ്ഞടിച്ച് ആയത്തുള്ള അലി ഖാംനഈ

International
  •  4 days ago
No Image

ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി പോയ വിമാനം കാണാതായി; തിരച്ചിൽ ആരംഭിച്ചു

International
  •  4 days ago
No Image

കുണ്ടുവിനും,സൂര്യവൻഷിക്കും ഫിഫ്റ്റി; ബംഗ്ലാദേശിന് മുന്നിൽ 239 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ

Cricket
  •  4 days ago
No Image

ഒമാനില്‍ അനധികൃതമായി രാജ്യത്ത് പ്രവേശിക്കാന്‍ ശ്രമിച്ച 32 പേര്‍ അറസ്റ്റില്‍

oman
  •  4 days ago
No Image

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന കൊലപാതക വീഡിയോ വ്യാജം; കര്‍ശന നടപടിയുമായി സഊദി അധികൃതര്‍

Saudi-arabia
  •  4 days ago
No Image

പച്ചമീനിന്റെ പിത്താശയം വിഴുങ്ങി; മൈഗ്രെയ്ൻ മാറ്റാൻ പോയ വീട്ടമ്മ ഐസിയുവിൽ

International
  •  4 days ago
No Image

ആൺസുഹൃത്തിന്റെ 'നിയന്ത്രണം' അതിരുകടന്നു; സോഷ്യൽ മീഡിയ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ

crime
  •  4 days ago
No Image

മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് ആശ്വാസം: പുനരധിവാസം പൂർത്തിയാകും വരെ പ്രതിമാസ ധനസഹായം തുടരാൻ സർക്കാർ തീരുമാനം

Kerala
  •  4 days ago
No Image

പണം നൽകിയില്ല, മാല പൊട്ടിച്ചു; തിരികെ നൽകാൻ 7000 രൂപ വാങ്ങിയ ഗുണ്ടകൾ പിടിയിൽ

crime
  •  4 days ago
No Image

യുഎഇയിൽ ആദ്യമായി സിവിൽ ഏവിയേഷൻ കരിയർ മേള; പ്രവാസികൾക്കും സ്വദേശികൾക്കും കൈനിറയെ തൊഴിലവസരങ്ങൾ

uae
  •  4 days ago