കാട്ടാനക്കലിയില്‍ ഒരു ജീവന്‍ കൂടി; അതിരപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ടു
തൃശ്ശൂര്‍: സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു. അതിരപ്പിള്ളി അടിച്ചില്‍തോട്ടിയില്‍ ഊരിലെ തമ്പാന്റെ മകന്‍ സെബാസ്റ്റ്യന്‍ ആണ് കൊല്ലപ്പെട്ടത്. അടിച്ചില്‍തൊട്ടി വനത്തിനുള്ളില്‍ തേന്‍ ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ഉന്നതിയിൽനിന്ന് അരകിലോമീറ്റർ അകലെയായി ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.
സെബാസ്റ്റ്യനും സംഘവും കാട്ടിൽ തേൻ ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. തുമ്പിക്കൈ കൊണ്ട് അടിയേറ്റ് സെബാസ്റ്റ്യൻ തൽക്ഷണം മരിച്ചു. കാട്ടാനയെ കണ്ട് മറ്റു രണ്ടു പേർ ഓടിമാറിയിരുന്നു.
ഈ മാസം ആറാം തിയ്യതി പാലക്കാട് മുണ്ടൂരില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കയറംക്കോട് സ്വദേശി അലന്‍ ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അമ്മയ്‌ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു ആക്രമണത്തിനിരയായത്. അലനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.ആക്രമണത്തില്‍ അലന്റെ അമ്മ വിജിക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രദേശത്ത് വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."