HOME
DETAILS

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം 11-ാം വർഷവും ദുബായിലേത്; രണ്ടാമത് ലണ്ടൻ; ആദ്യ പത്തിൽ ഗൾഫിലെ രണ്ട് എയർപോർട്ടുകൾ; ആഭ്യന്തര സർവീസിൽ ഡൽഹി ആദ്യ പത്തിൽ

  
April 14, 2025 | 2:06 PM

Dubai Airport named worlds busiest international airport

ദുബായ്: തുടർച്ചയായി 11-ാം വർഷവും ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ന് (ഏപ്രിൽ 14) എയർപോർട്ട്സ് കൗൺസിൽ ഇന്റർനാഷണൽ (ACI) വേൾഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞവർഷം ദുബൈ വിമാനത്താവളം 92.3 ദശലക്ഷം യാത്രക്കാരെ ആണ് സ്വാഗതം ചെയ്തത്. 2023-നെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെയും 2019-ലെ കൊവിഡ് മഹാമാരിക്ക് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 7 ശതമാനത്തിന്റെയും വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ 170 രാജ്യങ്ങളിലായി 2,181 വിമാനത്താവളങ്ങളെ ആണ് ACI പ്രതിനിധീകരിക്കുന്നത്.

ലണ്ടനിലെ ഹീത്രോ അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും സിയോൾ ഇഞ്ചിയോൺ (സൗത്ത് കൊറിയ) എയർപോർട്ട് മൂന്നാം സ്ഥാനത്തും ആണ്. സിംഗപ്പൂർ ചാംഗി, ആംസ്റ്റർഡാം ഷിഫോൾ എന്നിവ ആണ് 4, 5 സ്ഥാനങ്ങളിൽ.  

ആഭ്യന്തര യാത്ര കൂടി ഉൾപ്പെടുത്തിയാൽ ഡെൽറ്റ എയർ ലൈനിന്റെ ആസ്ഥാനമായ അമേരിക്കയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ വിമാനത്താവളം 108.1 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. ആഭ്യന്തര വിഭാഗത്തിലും ദുബായ് എയർപോർട്ട് രണ്ടാം സ്ഥാനത്ത് ആണ്. 2024-ൽ 77.8 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തുകൊണ്ട് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ആഗോളതലത്തിൽ 9-ാം സ്ഥാനം നേടി. ഏറ്റവും ശ്രദ്ധേയമായ നേട്ടങ്ങളിലൊന്ന് ചൈനയിലെ ഷാങ്ഹായ് പുഡോങ് അന്താരാഷ്ട്ര വിമാനത്താവളമാണ്. 2023-ൽ 21-ാം സ്ഥാനത്ത് ഉണ്ടായിരുന്ന വിമാനത്താവളം കഴിഞ്ഞവർഷം 10-ാം സ്ഥാനത്തേക്ക് ഉയർന്നു. 

2024 ൽ ആഗോള വിമാന യാത്രക്കാരുടെ എണ്ണം ഏകദേശം 9.5 ബില്യണിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് 2023 നെ അപേക്ഷിച്ച് 9 ശതമാനം വർധനയും 2019 നെ അപേക്ഷിച്ച് 3.8 ശതമാനം വർധനവും ആണ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങൾ മാത്രം 855 ദശലക്ഷം യാത്രക്കാരെ ആണ് സ്വാഗതം ചെയ്തത്. ആഗോള ഗതാഗതത്തിന്റെ 9 ശതമാനം വരും ഇത്.

 

2024 ൽ യാത്രക്കാരുടെ എണ്ണത്തിൽ ഏറ്റവും തിരക്കേറിയ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ. (ബ്രാക്കറ്റിൽ യാത്രക്കാരുടെ എണ്ണം)

 

 1: ദുബായ് (DXB) UAE (92,331,506)

 

 2: ലണ്ടൻ ഹീത്രോ ( 79,194,330).

 

 3: ഇഞ്ചിയോൺ (ICN) ദക്ഷിണ കൊറിയ (70,669,246)

 

  4; സിംഗപ്പൂർ ചാംഗി (SIN) (67,063,000).

 

 5: ആംസ്റ്റർഡാം ഷിപോൾ (AMS) നെതർലാൻഡ്‌സ് (66,822,849).

 

  6: പാരീസ് ചാൾസ് ഡി ഗല്ലെ (CDG) ഫ്രാൻസ് (64,469,356)

 

  7: ഇസ്താംബുൾ (തുർക്കി) (62,975,429).

 

 8: ഫ്രാങ്ക്ഫർട്ട് (FRA) ജർമ്മനി (56,185,219).

 

  9: ഹോങ്കോംഗ് (HKG) SAR (52,949,047)

 

 10: ദോഹ (DOH) ഖത്തർ (52,714,9)

 

Dubai Airport named world’s busiest international airport 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറോസാബാദില്‍ 20കാരന് നേരെ വെടിയുതിര്‍ത്ത സംഭവം; ഉപയോഗിച്ച തോക്ക് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റേതെന്ന് പൊലിസ്

National
  •  3 days ago
No Image

ഇനി റോഡ് ഷോയില്ല; പാര്‍ട്ടി പ്രചരണത്തിന് ഇനി വിജയ് എത്തുക ഹെലികോപ്റ്ററില്‍

National
  •  3 days ago
No Image

ഫ്രഷ് കട്ട് സമരം: സിപിഎം ജില്ലാ നേതൃത്വത്തിൻ്റെ വാദം തള്ളി സിപിഎം പ്രാദേശിക നേതാവ്

Kerala
  •  3 days ago
No Image

പി.എം ശ്രീ പദ്ധതിയിൽ വിദ്യാർഥി സമൂഹത്തിന് ആശങ്കയെന്ന് എസ്എഫ്ഐ; വർ​ഗീയതയുടെ പാഠം ഇല്ലെന്ന് ഉറപ്പാക്കണം

Kerala
  •  3 days ago
No Image

'കാലം കാത്തിരിക്കയാണ്, കമ്യൂണിസത്തിന് ഹിന്ദുത്വയിലുണ്ടാവുന്ന പി.എം ശ്രീ കുട്ടികള്‍ക്കായി' രൂക്ഷ വിമര്‍ശനവുമായി സാറ ജോസഫ്

Kerala
  •  3 days ago
No Image

മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് റദ്ദാക്കി ഹൈക്കോടതി; ആനക്കൊമ്പ് കേസിൽ സർക്കാരിനും തിരിച്ചടി

Kerala
  •  3 days ago
No Image

പി.എം ശ്രീ; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ നേരില്‍കണ്ട് അഭിനന്ദനം അറിയിച്ച് എബിവിപി നേതാക്കള്‍

Kerala
  •  3 days ago
No Image

പി.എം ശ്രീ പദ്ധതിയിൽ സിപിഎം - സിപിഐ ഭിന്നത, യോഗത്തിൽ നിർണായക തീരുമാനമെടുക്കാൻ സിപിഐ; നടന്നത് വഞ്ചനയെന്ന് നേതാക്കൾ

Kerala
  •  3 days ago
No Image

കിതപ്പടങ്ങി; കുതിപ്പ് തുടങ്ങി; ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന/gold rate

Business
  •  3 days ago
No Image

കൊക്കകോളയില്‍ ഹാനികരമായ ലോഹഘടകങ്ങള്‍; തിരിച്ചു വിളിക്കാന്‍ നിര്‍ദ്ദേശിച്ച് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 

Kerala
  •  3 days ago