HOME
DETAILS

അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി

  
Web Desk
April 19, 2025 | 7:27 AM

Fujairah Court Orders Customer to Repay Dh338000 After Unintentional Loan Overpayment

ദുബൈ: വായ്പകളിലും ക്രെഡിറ്റ് സൗകര്യങ്ങളിലും യഥാര്‍ത്ഥത്തില്‍ നല്‍കാനുള്ളതിനേക്കാള്‍ വളരെ വലിയ തുക ഉപഭോക്താവില്‍ നിന്നും ഈടാക്കിയ ബാങ്കിന് തിരിച്ചടി. ഫുജൈറയിലെ ഫെഡറല്‍ കോടതിയാണ് ഉപഭോക്താവിന് 338,641 ദിര്‍ഹം തിരികെ നല്‍കാന്‍ ബാങ്കിനോട് ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ മരവിച്ചിപ്പിരുന്ന അദ്ദേഹത്തിന്റെ ശമ്പളം നല്‍കാനും കോടതി ബാങ്കിനോട് നിര്‍ദ്ദേശിച്ചു. കൂടാതെ അദ്ദേഹം അനുഭവിച്ച വൈകാരികവും സാമ്പത്തികവുമായ സമ്മര്‍ദ്ദത്തിന് നഷ്ടപരിഹാരമായി 10,000 ദിര്‍ഹം അധികം നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമേ അദ്ദേഹത്തിന് കുടിശ്ശികയില്ലെന്ന് സ്ഥിരീകരിക്കുന്ന ഒരു ക്ലിയറന്‍സ് ലെറ്റര്‍ ബാങ്ക് നല്‍കുകയും അതുമായി ബന്ധപ്പെട്ട എല്ലാ കോടതി ഫീസുകളും ചെലവുകളും വഹിക്കുകയും വേണം.

ഇയാളുടെ അക്കൗണ്ടില്‍ പതിവായി നിക്ഷേപിക്കപ്പെടുന്ന പ്രതിമാസ ശമ്പളം പെട്ടെന്ന് ബാങ്ക് മരവിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേസ് ആരംഭിച്ചത്. 

മറ്റൊരു സ്ഥാപനവുമായി ലയിക്കുന്നതിന് മുമ്പ് താന്‍ ബാങ്കിന്റെ ദീര്‍ഘകാല ഉപഭോക്താവായിരുന്നുവെന്ന് വാദി പറയുന്നു. ആ സമയത്ത്, അയാള്‍ക്ക് വിവിധ സാമ്പത്തിക സൗകര്യങ്ങള്‍ ലഭിച്ചു, അവ ശ്രദ്ധാപൂര്‍വ്വം അടച്ചു, ശമ്പളത്തില്‍ നിന്ന് തവണകള്‍ സ്വയമേവ കുറയ്ക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ എല്ലാ കുടിശ്ശികകളും അടച്ചുതീര്‍ത്ത ശേഷം, വ്യക്തമായ വിശദീകരണമില്ലാതെ ബാങ്ക് അദ്ദേഹത്തിന്റെ ശമ്പളം മരവിപ്പിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍, അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോഴും പണം കുടിശ്ശികയുണ്ടെന്ന് അവകാശപ്പെടുന്ന പുതിയ രേഖകളില്‍ ഒപ്പിടാന്‍ ബാങ്ക് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ഇത് നിരസിച്ചു.

വ്യക്തത ആഗ്രഹിച്ചുകൊണ്ട്, സ്ഥാപനവുമായുള്ള ഇടപാടിന്റെ തുടക്കം മുതല്‍ കേസ് ഫയല്‍ ചെയ്ത ദിവസം വരെയുള്ള തന്റെ ബാങ്കിംഗ് ചരിത്രം അവലോകനം ചെയ്യാന്‍ ഒരു സാമ്പത്തിക വിദഗ്ദ്ധനെ നിയോഗിക്കണമെന്ന് ഉപഭോക്താവ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.

നിയമപരമായി കടപ്പെട്ടിട്ടില്ലാത്ത പണം ആരെങ്കിലും നല്‍കിയാല്‍, അത് തിരികെ ലഭിക്കാന്‍ അവര്‍ക്ക് എല്ലാ അവകാശവുമുണ്ട് എന്ന് കോടതി വ്യക്തമാക്കി. അര്‍ഹതയില്ലാത്ത പണം മറ്റൊരാള്‍ക്ക് ലഭിച്ചാല്‍, അത് തിരികെ നല്‍കാന്‍ അവരും ബാധ്യസ്ഥരാണ്. ഈ സാഹചര്യത്തില്‍, ബാങ്കിന്റെ നടപടികള്‍, പ്രത്യേകിച്ച് ഇയാളുടെ ശമ്പളം മരവിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ ന്യായീകരിക്കാനാവാത്തതും നഷ്ടപരിഹാരം നല്‍കേണ്ട ഒരു തെറ്റിന് തുല്യവുമാണെന്ന് കോടതി നിരീക്ഷിച്ചു. ഇയാളുടെ വരുമാനം നിഷേധിച്ചതിലൂടെ, ബാങ്ക് അനാവശ്യമായ സമ്മര്‍ദ്ദവും ബുദ്ധിമുട്ടും സൃഷ്ടിച്ചെന്ന് കോടതി പറഞ്ഞു.

A Fujairah court has ruled that a customer must repay Dh338,000 after unknowingly overpaying on a loan. The decision underscores the importance of reviewing loan payments and adhering to contractual terms.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  13 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  13 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  13 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  13 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 days ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  13 days ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 days ago
No Image

ആലപ്പുഴ ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  13 days ago