HOME
DETAILS

സഊദിയില്‍ നിന്നെത്തിയ ഭര്‍ത്താവിനെ ഭാര്യയും, കാമുകനും ചേര്‍ന്ന് കൊന്നു; മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചു

  
Web Desk
April 21 2025 | 13:04 PM

wife and lover took life of husband in uttar pradesh who returned from saudi

നാട്ടിലെത്തിയ പ്രവാസിയെ ഭാര്യയും കാമുകനും കൊന്ന് സ്യൂട്ട്‌കേസിലാക്കി. ഉത്തര്‍പ്രദേശിലെ ഡിയോറിയ സ്വദേശിയായ നൗഷാദ് അഹമ്മദാണ് കൊല്ലപ്പെട്ടത്. സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. സംഭവത്തില്‍ ഭാര്യ റസിയയെ പൊലിസ് അറസ്റ്റ് ചെയ്തു. 

സംഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ. റസിയ തന്റെ അനന്തരവനുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം നൗഷാദ് വിലക്കിയിരുന്നു. ഗ്രാമത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കാമുകനുമായുള്ള ബന്ധം പിരിയാന്‍ റസിയ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ നൗഷാദ് തിരികെ വിദേശത്തേക്ക് പോയതോടെ ഇരുവരും വീണ്ടും അടുത്തു. നൗഷാദ് തിരിച്ച് നാട്ടിലെത്തിയപ്പോള്‍ മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച പ്രതികള്‍ കൊലനടത്തി മൃതദേഹം രണ്ടുകഷണങ്ങളാക്കി സ്യൂട്ട് കേസില്‍ ഒളിപ്പിക്കുകയായിരുന്നു. 

തര്‍കുല്‍വ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പക്ഡി ഛാപര്‍ പട്ഖൗലിയിലെ ഗോതമ്പ് പാടത്ത് നിന്ന് ഞായറാഴ്ച്ചയാണ് നൗഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. വിളവെടുപ്പ് ജോലിക്കെത്തിയ ജിതേന്ദ്ര ഗിരിയെന്ന കര്‍ഷകനാണ് പാടത്തെ ഒഴിഞ്ഞ സ്ഥലത്ത് സ്യൂട്ട്‌കേസ് കണ്ടത്. ഇയാള്‍ പൊലിസിനെ വിവരമറിയിക്കുകയും, തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. 

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് നൗഷാദിനെ കൊന്നത്. ബാഗിലുണ്ടായിരുന്ന വിദേശ സിം കാര്‍ഡ്, രേഖകളുടെ ഫോട്ടോകോപ്പി, എയര്‍പോര്‍ട്ട് ടാഗ് പതിച്ച യാത്രാ കാര്‍ഡ് എന്നിവ പരിശോധിച്ചാണ് മരിച്ചയാളെ കണ്ടെത്തിയത്. നാട്ടിലേക്ക് കൊണ്ടുവന്ന ട്രോളികളിലൊന്നാണ് മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ചത്. 

സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പൊലിസ് റസിയയെ ചോദ്യം ചെയ്യുകയും, ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് കൂട്ടുനിന്ന കാമുകന്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് പറഞ്ഞു.

 

wife and lover took life of husband in uttar pradesh who returned from saudi 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ സര്‍ക്കാരിന് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചു നല്‍കി ഇന്ത്യന്‍ പ്രതിനിധി സംഘം

uae
  •  a day ago
No Image

ഹയര്‍സെക്കന്‍ഡറിയില്‍ 77.81 വിജയശതമാനം; മുഴുവന്‍ എ പ്ലസ് നേടിയവര്‍ 30,145 , ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറത്ത് 

Kerala
  •  a day ago
No Image

1000 കോടിയുടെ മദ്യ അഴിമതി; 'ടാസ്മാക് ഗേറ്റ്' ഡിഎംകെയ്ക്ക് തിരഞ്ഞെടുപ്പിന് മുമ്പ് തിരിച്ചടിയാകുമോ ?

National
  •  a day ago
No Image

അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്തമായ മഴക്ക് സാധ്യത; ശനിയാഴ്ച മുതൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  a day ago
No Image

ഷാര്‍ജയില്‍ ചരിത്രം പിറന്നു; ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കി യുഎഇ, ഇത് ചോദിച്ചു വാങ്ങിയ റെക്കോര്‍ഡ് തോല്‍വി

uae
  •  a day ago
No Image

ദേശീയപാത തകര്‍ച്ച; കെ.എന്‍.ആര്‍ കണ്‍സ്ട്രക്ഷന്‍സ് കമ്പനിയെ ഡീബാര്‍ ചെയ്ത് കേന്ദ്രം, കണ്‍സള്‍ട്ടന്റായ ഹൈവേ എഞ്ചിനീയറിങ്ങിനും വിലക്ക് 

National
  •  a day ago
No Image

യുഎഇയിലെ പകുതിയോളം ഉപഭോക്താക്കാളും ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളെ, പിന്നിലെ കാരണമിത്

uae
  •  a day ago
No Image

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഏറ്റുമുട്ടലിന് പിന്നാലെ ഐഇഡി സ്ഫോടനം: ഡിആർജി ജവാന് വീരമൃത്യു

National
  •  a day ago
No Image

'ഷെയ്ഖ് ഹംദാന് നന്ദി'; ദുബൈയില്‍ ഗോള്‍ഡന്‍ വിസ ലഭിച്ച നഴ്‌സുമാര്‍, പലരും പതിറ്റാണ്ടുകളോളം ദുബൈയെ സേവിച്ചവര്‍

uae
  •  a day ago
No Image

'പട്ടിക ജാതിക്കാരന്‍ അവന്റെ പണിചെയ്താ മതിയെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുള്ള സംസാരമാണത്;  ഞാന്‍ റാപ്പു പാടും പറ്റിയാല്‍ ഗസലും ക്ലാസിക്കും പാടും' ശശികല ടീച്ചറുടെ വിദ്വേഷത്തിന് വേടന്റെ മറുപടി 

Kerala
  •  a day ago