
വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

തൊടുപുഴ: വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് ഒരുവർഷം പിന്നിട്ടിട്ടും തുടർനടപടിയില്ല. മാനദണ്ഡങ്ങൾ, മാർഗനിർദേശങ്ങൾ, എസ്.ഒ.പി (സ്റ്റാന്റേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ) എന്നിവ ഇതുവരെ പുറത്തിറക്കിയില്ല. 2024 മാർച്ച് 6ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വന്യമൃഗ ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്. തുടർന്ന് മാർച്ച് 7ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കി. കഴിഞ്ഞ ഫെബ്രുവരി 7ന് ചേർന്ന ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ദുരന്തനിവാരണ ഫണ്ട് കൂടി ഉൾപ്പെടുത്തി നഷ്ടപരിഹാരം ഉയർത്താൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിന് കൈമാറിയെന്നാണ് സൂചന. ഇത് മന്ത്രിസഭ അംഗീകരിച്ച് തുടർനടപടികൾ കൈക്കൊള്ളണം.
2018 ഏപ്രിൽ 5നാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണ നഷ്ടപരിഹാരം വർധിപ്പിച്ച് ഏറ്റവും അവസാനം ഉത്തരവിട്ടത്. 1980ലെ കേരളാ റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് ആറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന നിയമത്തിലെ ആറ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതിവരുത്തിയാണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചത്. ഭേദഗതിയിൽ വന്യജീവി എന്ന നിർവചനത്തിൽ നാട്ടാന എന്നുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കും കന്നുകാലികൾക്കും മറ്റു വസ്തുവകകൾക്കും കൃഷിക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരമാവധി 75,000 രൂപയാണ് നൽകിവന്നിരുന്നത്.
2018 ലെ ഉത്തരവുപ്രകാരം വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ദേശീയ വന്യജീവി ബോർഡിന്റെ നിർദേശമുള്ളതിനാൽ ഇതിൽ അഞ്ചു ലക്ഷം രൂപ സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൈമാറണം. നിലവിലെ നഷ്ടപരിഹാരത്തിലേക്ക് ദുരന്തനിവാരണ ഫണ്ടിലെ നാല് ലക്ഷം രൂപ കൂടി ചേർത്ത് പതിനാലു ലക്ഷം രൂപ ലഭിക്കണം.
കൂടാതെ വനത്തിനുപുറത്ത് പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് ഇപ്പോൾ രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ കൂടി ചേർത്താൽ ആറു ലക്ഷമായി ഉയരും.
കൂടാതെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, വസ്തുനാശം, വളർത്തു മൃഗങ്ങൾക്കുണ്ടാകുന്ന നാശം എന്നിവയ്‌ക്കൊക്കെ ദുരന്തനിവാരണ നിയമപ്രകാരമുള്ള ആനുപാതിക വർധനവുണ്ടാകും. കൂടാതെ കാട്ടുപന്നിയെ വെടിവച്ചുകൊല്ലുന്നതിനും മറവുചെയ്യുന്നതിനുമുള്ള തുകയും കൂട്ടാൻ ശുപാർശയുണ്ട്.
2018 ൽ സംസ്ഥാനം ഉത്തരവിറക്കുമ്പോൾ കേന്ദ്ര സർക്കാർ ഉത്തരവുപ്രകാരം മരിക്കുന്നവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ, 2023 ഡിസംബറിൽ ഈ തുക കേന്ദ്രം പത്തു ലക്ഷം രൂപയാക്കി വർധിപ്പിച്ച് ഉത്തരവിട്ടിരുന്നു. ഇപ്പോൾ കാർഷിക വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരവും തുച്ഛമാണ്. ഈ തുകയിലും വർധനവ് ഉണ്ടാകേണ്ടതുണ്ട്. വർധിപ്പിക്കുന്ന തുക ഉത്തരവിറങ്ങിയ 2024 മാർച്ച് 7 മുതൽ മുൻകാല പ്രാബല്യത്തോടുകൂടി നൽകണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുസ്‌ലിങ്ങളെയോ കശ്മീരികളെയോ ലക്ഷ്യം വയ്ക്കരുത്’: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഹിമാൻഷി നർവാളിന്റെ അഭ്യർത്ഥന
National
• 11 hours ago
യുഎഇ സർക്കാരിൻറെ വിവിധ മന്ത്രാലയങ്ങളിലെ ഡിജിറ്റൽ സംഭരണ സംവിധാനങ്ങൾക്കായി പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ലുലു
uae
• 12 hours ago
സഹചാരി ഖത്തർ കോഴിക്കോട് ജില്ലാ സർഗ്ഗലയം ; എടച്ചേരി മേഖല ജേതാക്കൾ
Kerala
• 12 hours ago
വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കാൻ പ്രധാനമന്ത്രി; തിരുവനന്തപുരത്ത് കനത്ത സുരക്ഷ
Kerala
• 12 hours ago
സിനിമാ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; ഡിഗ്രി വിദ്യാര്‍ഥി അറസ്റ്റില്‍
Kerala
• 12 hours ago
മരിച്ചവരുടെ പേര് ഇനി വോട്ടർ പട്ടികയിൽ വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറ്റ് സുപ്രധാന മാറ്റങ്ങൾ
National
• 12 hours ago
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത് ചീഞ്ഞ പാമ്പ്, ഭക്ഷ്യ വിഷബാധയേറ്റത് 100 ലധികം കുട്ടികൾക്ക്, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
National
• 13 hours ago
എണ്ണ ഇതര വ്യാപാരത്തില്‍ കുതിച്ച് സഊദി അറേബ്യ; 2024ല്‍ രേഖപ്പെടുത്തിയത് 13% വര്‍ധനവ്
latest
• 13 hours ago
വഴിക്കടവിൽ കാട്ടാനയുടെ ആക്രമണം: ഒരാൾക്ക് ഗുരുതര പരിക്ക്
Kerala
• 14 hours ago
എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്നല്ലേ...
uae
• 14 hours ago
മുസ്ലിം ജോലിക്കാര്‍ വേണ്ട; എസി നന്നാക്കാനെത്തിയ ടെക്നീഷ്യന്മാരെ പുറത്താക്കി ബിജെപി നേതാവ്
National
• 14 hours ago
പൊലീസ് ഉദ്യോഗസ്ഥരുടെ ആർഎസ്എസ് യോഗം: നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കി, എന്തെല്ലാം ചർച്ച ചെയ്തുവെന്ന് അവ്യക്തം, സർക്കാർ വിശദമായ അന്വേഷണം നടത്തുമോ ?
Kerala
• 14 hours ago
കുവൈത്തില്‍ ഗാര്‍ഹികപീഡന കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ട്ടു ചെയ്തത് 9,100 കേസുകള്‍
Kuwait
• 15 hours ago
അജ്മീറില്‍ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ തീപിടുത്തം; ഒരു കുട്ടിയുള്‍പ്പെടെ നാല് മരണം
National
• 16 hours ago
മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 18 hours ago
'സേനകളുടെ മനോവീര്യം തകര്‍ക്കരുത്'; പഹല്‍ഗാം ആക്രമണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി
National
• 18 hours ago
ആര്‍എസ്എസ് അനുകൂലികളായ ജയിൽ ഉദ്യോഗസ്ഥരുടെ രഹസ്യയോഗം; 'ഒരേ മനസുള്ള ഞങ്ങളുടെ കൂട്ടായ്മ. കോട്ടയത്ത് തുടക്കമായെന്ന്' പോസ്റ്റിന് അടിക്കുറിപ്പ്
Kerala
• 19 hours ago
ജറൂസലേമിൽ കാട്ടുതീ, ദേശീയ അടിയന്തരാവസ്ഥ; യമനി മിസൈൽ അവശിഷ്ടങ്ങൾ അഗ്നിക്ക് കാരണമായെന്നും റിപ്പോർട്ടുകൾ
International
• 19 hours ago
ബെംഗളുരുവില്‍ വിദേശ വനിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
National
• 16 hours ago
യുഎഇയിലെ സ്കൂള്‍ സമയം പുനഃക്രമീകരിച്ചു; മാറ്റത്തിനു പിന്നിലെ കാരണമിത്
uae
• 16 hours ago
കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി
Kuwait
• 17 hours ago