HOME
DETAILS

വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ട് ഒരുവർഷം; തുടർനടപടിയില്ല

  
Web Desk
April 22, 2025 | 1:53 AM

One Year Since Wildlife Attacks Declared Disaster No Action Taken Yet

തൊടുപുഴ: വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് ഒരുവർഷം പിന്നിട്ടിട്ടും തുടർനടപടിയില്ല. മാനദണ്ഡങ്ങൾ, മാർഗനിർദേശങ്ങൾ, എസ്.ഒ.പി (സ്റ്റാന്റേർഡ് ഓപറേറ്റിങ് പ്രൊസീജ്യർ) എന്നിവ ഇതുവരെ പുറത്തിറക്കിയില്ല. 2024 മാർച്ച് 6ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വന്യമൃഗ ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചത്. തുടർന്ന് മാർച്ച് 7ന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കി. കഴിഞ്ഞ ഫെബ്രുവരി 7ന് ചേർന്ന  ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമെടുത്തെങ്കിലും ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. ദുരന്തനിവാരണ ഫണ്ട് കൂടി ഉൾപ്പെടുത്തി നഷ്ടപരിഹാരം ഉയർത്താൻ ശുപാർശ ചെയ്തുകൊണ്ടുള്ള റിപ്പോർട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ സർക്കാരിന് കൈമാറിയെന്നാണ് സൂചന.  ഇത് മന്ത്രിസഭ അംഗീകരിച്ച് തുടർനടപടികൾ കൈക്കൊള്ളണം.

2018 ഏപ്രിൽ 5നാണ് സംസ്ഥാനത്ത് വന്യജീവി ആക്രമണ നഷ്ടപരിഹാരം വർധിപ്പിച്ച് ഏറ്റവും അവസാനം ഉത്തരവിട്ടത്. 1980ലെ കേരളാ റൂൾസ് ഫോർ പെയ്‌മെന്റ് ഓഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഓഫ് ആറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് എന്ന നിയമത്തിലെ ആറ് ചട്ടങ്ങളിലെ വ്യവസ്ഥകൾ ഭേദഗതിവരുത്തിയാണ് നഷ്ടപരിഹാരത്തുക വർധിപ്പിച്ചത്. ഭേദഗതിയിൽ വന്യജീവി എന്ന നിർവചനത്തിൽ നാട്ടാന എന്നുകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവർക്കും കന്നുകാലികൾക്കും മറ്റു വസ്തുവകകൾക്കും കൃഷിക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരമാവധി 75,000 രൂപയാണ് നൽകിവന്നിരുന്നത്.
2018 ലെ ഉത്തരവുപ്രകാരം വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. ദേശീയ വന്യജീവി ബോർഡിന്റെ നിർദേശമുള്ളതിനാൽ ഇതിൽ അഞ്ചു ലക്ഷം രൂപ സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കൈമാറണം. നിലവിലെ നഷ്ടപരിഹാരത്തിലേക്ക് ദുരന്തനിവാരണ ഫണ്ടിലെ നാല് ലക്ഷം രൂപ കൂടി ചേർത്ത് പതിനാലു ലക്ഷം രൂപ ലഭിക്കണം.
കൂടാതെ വനത്തിനുപുറത്ത് പാമ്പ്, കടന്നൽ, തേനീച്ച എന്നിവയുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് ഇപ്പോൾ രണ്ട് ലക്ഷം രൂപയാണ് നൽകുന്നത്. ദുരന്തനിവാരണ ഫണ്ടിൽ നിന്ന് നാല് ലക്ഷം രൂപ കൂടി ചേർത്താൽ ആറു ലക്ഷമായി ഉയരും.

കൂടാതെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, വസ്തുനാശം, വളർത്തു മൃഗങ്ങൾക്കുണ്ടാകുന്ന നാശം എന്നിവയ്‌ക്കൊക്കെ ദുരന്തനിവാരണ നിയമപ്രകാരമുള്ള ആനുപാതിക വർധനവുണ്ടാകും. കൂടാതെ കാട്ടുപന്നിയെ  വെടിവച്ചുകൊല്ലുന്നതിനും മറവുചെയ്യുന്നതിനുമുള്ള തുകയും കൂട്ടാൻ ശുപാർശയുണ്ട്.

2018 ൽ സംസ്ഥാനം ഉത്തരവിറക്കുമ്പോൾ കേന്ദ്ര സർക്കാർ ഉത്തരവുപ്രകാരം മരിക്കുന്നവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ നൽകിയാൽ മതിയായിരുന്നു. എന്നാൽ, 2023 ഡിസംബറിൽ ഈ തുക കേന്ദ്രം പത്തു ലക്ഷം രൂപയാക്കി വർധിപ്പിച്ച് ഉത്തരവിട്ടിരുന്നു. ഇപ്പോൾ  കാർഷിക വിളകൾക്ക് നൽകുന്ന നഷ്ടപരിഹാരവും തുച്ഛമാണ്. ഈ തുകയിലും വർധനവ് ഉണ്ടാകേണ്ടതുണ്ട്. വർധിപ്പിക്കുന്ന തുക ഉത്തരവിറങ്ങിയ 2024 മാർച്ച് 7 മുതൽ മുൻകാല പ്രാബല്യത്തോടുകൂടി നൽകണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

uae
  •  3 days ago
No Image

വഴിയരികില്‍ ഇട്ട കാര്‍ ആക്രി വിലക്ക് വിറ്റ് 21കാരന്‍; ഉടമയറിഞ്ഞത് കൊണ്ടുപോകാന്‍ ക്രെയിനെത്തിയപ്പോള്‍

Kerala
  •  3 days ago
No Image

ഫ്‌ളാറ്റില്‍ കഞ്ചാവ് കൃഷി; ലക്ഷങ്ങള്‍ ശമ്പളമുള്ള ഐ.ടി കമ്പനി മാനേജര്‍ പിടിയിൽ, ഇലകള്‍ പാലില്‍ ചേര്‍ത്തും ചമ്മന്തിയാക്കിയും ഉപയോഗിച്ചു

Kerala
  •  3 days ago
No Image

ട്രംപിനെ മോദിക്ക് പേടിയെന്ന് പിണറായി വിജയന്‍; ഇ.ഡിയെ പേടിക്കുന്ന പ്രതിപക്ഷ നേതാവിനെപ്പോലെ അല്ലെന്ന് ബി.ജെ.പി എം.എല്‍.എ; സഭയില്‍ വാക്‌പോര്

Kerala
  •  3 days ago
No Image

സൗഹാര്‍ദ്ദപരമായി പിരിയാന്‍ ആഗ്രഹിക്കുന്നു; അണ്ണാമലൈ ദേശീയനേതൃത്വത്തോട് പറഞ്ഞതായി റിപ്പോര്‍ട്ട്

National
  •  3 days ago
No Image

കാലവര്‍ഷം മറ്റന്നാളെത്തും; സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

മുഖ്യമന്ത്രിയുടെ വ്യാജഫോട്ടോ നിര്‍മിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടു, കോഴിക്കോട് സ്വദേശിക്കെതിരെ കേസ്

Kerala
  •  3 days ago
No Image

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്റ്റാഫില്‍ ബന്ധുനിയമനം; സഹോദരീഭര്‍ത്താവിനെ അഡീഷണനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി

Kerala
  •  3 days ago
No Image

കലൂരില്‍ പെണ്‍കുട്ടികളെ ആക്രമിച്ച സംഭവം; മൂന്ന് പേര്‍ പിടിയില്‍

Kerala
  •  3 days ago
No Image

'ധവളപത്രമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട'; നിയമസഭയില്‍ ആദ്യ അടിയന്തരപ്രമേയ നോട്ടിസുമായി പ്രതിപക്ഷം; അനുമതി നിഷേധിച്ചു

Kerala
  •  3 days ago