ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ
തൃശൂർ: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ബസിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന കണ്ടക്ടറായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. തൃശൂർ വലപ്പാട് മുത്തങ്ങാടി എടച്ചാൽ സ്വദേശിയായ പ്രഭുവാണ് വാടാനപ്പള്ളി എക്സൈസ് പരിശോധനയിൽ അറസ്റ്റിലായത്. ജോലിയ്ക്കൊപ്പം ലഹരി വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.
ഇയാളിൽ നിന്നു 200 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. വിദ്യാർത്ഥികളെയും മറ്റു യുവാക്കളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 500 രൂപയ്ക്ക് ചെറിയ പൊതികളിലാക്കിയ കഞ്ചാവ് ഇയാൾ സ്കൂളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കിടയിലായിരുന്നു വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രഭുവിന്റെ വീടിന് സമീപം വെച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
പരിശോധനയ്ക്ക് നേതൃത്വം നൽകിയത് എക്സൈസ് ഇൻസ്പെക്ടർ റീജി സുനിൽകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഹരിദാസ്, പ്രിവന്റീവ് ഓഫീസർ കെ.കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. മധു, പി.കെ. അബ്ദുൽ നിയാസ്, ഇ.ജി. സുമി, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ്.
ഇതിനുപുറമെ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ മറ്റ് പരിശോധനകളിലും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടിക എ.കെ.ജി കോളനിയിൽ ചെരുവിള സൂരജിന്റെ വീടിന്റെ വളപ്പിൽ നിന്നു 11 കഞ്ചാവ് ചെടികളും എക്സൈസ് സംഘം കണ്ടെത്തിയിരുന്നു.
A youth working as a bus conductor was arrested by the Excise department for selling ganja, targeting school students. The accused, Prabhu from Edachaal, was caught near his house with 200g of ganja. He allegedly sold small packets for ₹500 to students. The arrest followed a tip-off and a search led by the Wadakkanchery Excise team.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."