HOME
DETAILS

ജോലി ബസ് കണ്ടക്ടർ, ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; കഞ്ചാവ് വിൽപ്പനയിൽ യുവാവ് എക്സൈസ് പിടിയിൽ

  
Web Desk
April 24, 2025 | 1:56 PM

Bus Conductor Arrested in Thrissur for Selling Ganja to School Students

തൃശൂർ: സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് ബസിൽ കഞ്ചാവ് വിൽപന നടത്തിയിരുന്ന കണ്ടക്ടറായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. തൃശൂർ വലപ്പാട് മുത്തങ്ങാടി എടച്ചാൽ സ്വദേശിയായ പ്രഭുവാണ് വാടാനപ്പള്ളി എക്സൈസ് പരിശോധനയിൽ അറസ്റ്റിലായത്. ജോലിയ്ക്കൊപ്പം ലഹരി വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.

ഇയാളിൽ നിന്നു 200 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. വിദ്യാർത്ഥികളെയും മറ്റു യുവാക്കളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടു കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 500 രൂപയ്ക്ക് ചെറിയ പൊതികളിലാക്കിയ കഞ്ചാവ് ഇയാൾ സ്കൂളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കിടയിലായിരുന്നു വിൽപന നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രഭുവിന്റെ വീടിന് സമീപം വെച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ നിന്നാണ് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.

പരിശോധനയ്ക്ക് നേതൃത്വം നൽകിയത് എക്സൈസ് ഇൻസ്പെക്ടർ റീജി സുനിൽകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർ ഹരിദാസ്, പ്രിവന്റീവ് ഓഫീസർ കെ.കെ. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.ആർ. മധു, പി.കെ. അബ്ദുൽ നിയാസ്, ഇ.ജി. സുമി, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ്.

ഇതിനുപുറമെ, ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് നടത്തിയ മറ്റ് പരിശോധനകളിലും വിലപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടിക എ.കെ.ജി കോളനിയിൽ ചെരുവിള സൂരജിന്റെ വീടിന്റെ വളപ്പിൽ നിന്നു 11 കഞ്ചാവ് ചെടികളും എക്സൈസ് സംഘം കണ്ടെത്തിയിരുന്നു.

A youth working as a bus conductor was arrested by the Excise department for selling ganja, targeting school students. The accused, Prabhu from Edachaal, was caught near his house with 200g of ganja. He allegedly sold small packets for ₹500 to students. The arrest followed a tip-off and a search led by the Wadakkanchery Excise team.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; സ്വകാര്യഭാഗങ്ങളിൽ നിന്ന് വെടിയുണ്ടയും കല്ലും കണ്ടെടുത്തു

National
  •  8 days ago
No Image

ഹോർമുസ് കടലിടുക്കിൽ മൈൻ ഭീഷണി; 500-ലേറെ ചരക്കുകപ്പലുകളും പതിനൊന്നായിരം നാവികരും കുടുങ്ങിക്കിടക്കുന്നു

International
  •  8 days ago
No Image

'ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മോശം മത്സരം'? സൂപ്പർ താരം ഇസ്മായെൽ കോനെയ്ക്ക് ഗുരുതര പരുക്ക്, ഖത്തറിന് നാണക്കേട്

International
  •  8 days ago
No Image

വാൻകൂവറിൽ ഗോൾമഴയും ചുവപ്പ് കാർഡുകളും; 9 പേരുമായി ചുരുങ്ങി ഖത്തർ, കാനഡയ്ക്ക് വമ്പൻ ജയം

International
  •  8 days ago
No Image

ഇന്ദിരാ ഗ്യാരന്റിയും പെൻഷൻ വർധനയും വരുമോ? ധനപ്രതിസന്ധിക്കിടെ സതീശൻ സർക്കാരിന്റെ ബജറ്റ് ഇന്ന്

Kerala
  •  8 days ago
No Image

ചെക്ക് റിപ്പബ്ലിക്കിന് പെനാൽറ്റി ഷോക്ക് ; ദക്ഷിണാഫ്രിക്കയോട് സമനില

Football
  •  8 days ago
No Image

ഹിന്ദുഭൂരിപക്ഷ മേഖലയിൽ ഇറച്ചി വലിച്ചെറിഞ്ഞ സംഭവം: ബുർഖ ധരിച്ചെത്തിയത് ഹിന്ദു യുവതിയെന്ന് പൊലിസ്; പിന്നിൽ വൻ ഗൂഢാലോചനയെന്ന് സൂചന

National
  •  8 days ago
No Image

ഹാട്രിക്കിന് പിന്നാലെ മെസ്സിക്ക് ആശംസകളുമായി ലോക ടെന്നിസ് ഇതിഹാസം

Football
  •  8 days ago
No Image

പള്ളികൾക്കും മദ്രസകൾക്കും ഒരു ദിവസത്തെ ഒഴിപ്പിക്കൽ നോട്ടീസ്; രാജസ്ഥാൻ സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

National
  •  8 days ago
No Image

'ഭാവിയിൽ ആവർത്തിക്കരുത്'; ഉദ്യോഗസ്ഥ യോഗം വിളിച്ചതിൽ ഗവർണറോട് കടുത്ത അതൃപ്തി അറിയിച്ച് സംസ്ഥാന സർക്കാർ

Kerala
  •  8 days ago