
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'

വത്തിക്കാന്‍സിറ്റി: ലോകം മുഴുവനും എത്തിയിരുന്നു. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ തണല്‍ പൊഴിച്ച ആ വന്മരത്തിന് യാത്രയപ്പ് നല്കാന്. എന്നാല്‍ മനുഷ്യത്വത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ച് ഫലസ്തീനില്‍ ഇന്നും നരവേട്ട തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്റാഈല്‍ പ്രതിനിധികള്‍ മാത്രം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ നിന്ന് ഇസ്റാഈലിന്റെ 'ഉന്നത നേതൃത്വം' വിട്ടുനിന്നത് എന്തുകൊണ്ടാവും എന്ന് ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഫലസ്തീന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെല്ലാം രാജ്യത്തലവന്മാരാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം, താരതമ്യേന ചെറിയ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഇസ്റാഈല്‍ വത്തിക്കാനിലേക്ക് പറഞ്ഞയച്ചത്.ഇസ്റാഈലിന്റെ വത്തിക്കാന്‍ അംബാസിഡര്‍ ആരോണ്‍ സൈഡ്മാനാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ പങ്കെടുക്കുന്നൊരു ചടങ്ങിലേക്കാണിതെന്നോര്‍ക്കണം.
മാര്‍പാപ്പയുടെ മരണത്തില്‍ ഇസ്റാഈല്‍ അനുശോചനം രേഖപ്പെടുത്തിയ രീതിയും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മാര്‍പാപ്പ മരിച്ച് നാലു ദിവസത്തിന് ശേഷമാണ് ഇസ്റാഈല്‍ പ്രതികരിക്കുന്നത്. അതും വെറും രണ്ട് വാക്യത്തില്‍.
'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ഇസ്റാഈല്‍ രാഷ്ട്രം കത്തോലിക്കാ സഭക്കും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തിനും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു' ഇതായിരുന്നു ഇസ്റാഈലിന്റെ അനുശോചനക്കുറിപ്പ്.
ലോകമെമ്പാടുമുള്ള ആദരാഞ്ജലികളുടെയും അനുശോചനങ്ങളുടെയും പ്രവാഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ മങ്ങിയ പ്രതികരണം. ഇതിന് പുറമേ ഇസ്റാഈലിന്റെ ഔദ്യോഗിക സ്റ്റേറ്റ് അക്കൗണ്ട് എക്സില്‍ നേരത്തെ പോസ്റ്റ് ചെയ്ത ഒരു സന്ദേശം യാതൊരു വിശദീകരണവും നല്‍കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. സാങ്കേതിക തകരാര്‍ എന്നാണ് ഇതിനെ ഇസ്റാഈല്‍ വിശേഷിപ്പിച്ചത്.
മാര്‍ുപാപ്പയോട് കാണിച്ച അനാദരവിന് കൃത്യമായൊരു കാരണം ഇസ്റാഈല്‍ നല്കുന്നില്ലെങ്കിലും മാര്‍പാപ്പയുടെ ഗസ്സ അനുകൂല നിലപാടാണ് ഇസ്റാഈലിനെ പിന്തിരിപ്പിച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇസ്റാഈലിന്റെ പ്രവൃത്തികളെ കുറ്റപ്പെടുത്തുകയും ഗസ്സയോടൊപ്പമാണ് താനെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിന്നു മാര്‍പാപ്പ. ഇസ്റാഈലിനെതിരെ പലപ്പോഴും രൂക്ഷമായ രീതിയിലാണ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. ഇസ്റാഈലിന് മുന്നില്‍ അപേക്ഷകളായും താക്കീതുകളായും അദ്ദേഹം പലപ്പോഴും ഗസ്സക്കൊപ്പം നിന്നു. മാനുഷിക സാഹചര്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ആ ജനതയോട്എന്നും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശുവുമായി അദ്ദേഹം ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇസ്റാഈലിന്റെ നടപടികളെ വംശഹത്യയെന്നാണ് മാര്‍പാപ്പ വിളിച്ചത്. ഇതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തന്റെ അവസാന വാക്കുകള്‍ പോലും ഗസ്സക്ക് വേണ്ടിയായിരുന്നു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ ലോക രാജ്യങ്ങളോടുള്ള അവസാന ആവശ്യം. ഇക്കഴിഞ്ഞ ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ഫലസ്തീനിലും ഇസ്റാഈലിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇതെല്ലാം മാര്‍പാപ്പയോട് ഇസ്റാഈല്‍ കാണിക്കുന്ന അനാദരവിന് കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയാണ് ഫലസ്തീനെ പ്രതിനിധീകരിച്ച് സംസ്ക്കാര ചടങ്ങിനെത്തിയത്.
World leaders gathered at the Vatican to bid farewell to Pope Francis, a global symbol of compassion and humanity. However, Israel's top leadership notably skipped the ceremony, sending only a lower-level official, stirring widespread criticism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈ ഗ്ലോബൽ വില്ലേജ്: ഉദ്ഘാടന തീയതി, ടിക്കറ്റ് പാക്കേജുകൾ, ടിക്കറ്റ് എപ്പോൾ ലഭ്യമാകും; നിങ്ങൾ അറിയേണ്ടതെല്ലാം
uae
• a day ago
കുവൈത്തിലെത്തുമ്പോഴോ, രാജ്യം വിടുമ്പോഴോ വിലപിടിപ്പുള്ള വസ്തുക്കൾ രേഖപ്പെടുത്തണം; വീണ്ടും നിർദേശവുമായി ആഭ്യന്തര മന്ത്രാലയം
Kuwait
• a day ago
യുഎഇക്കാരെ നിങ്ങളറിഞ്ഞോ? ഇവയെല്ലാമാണ് ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന പ്രധാന സംഭവങ്ങളും അപ്ഡേറ്റുകളും
uae
• 2 days ago
'നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ, വേലായുധന് ചേട്ടന്മാരെ ഇനിയും അങ്ങോട്ട് അയക്കും'; വിശദീകരണവുമായി സുരേഷ്ഗോപി
Kerala
• 2 days ago
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; കുതിക്കാനുള്ള കിതപ്പോ..,അറിയാം
Business
• 2 days ago
അഭയം തേടി ആയിരങ്ങള്‍ വീണ്ടും തെരുവില്‍; ഗസ്സയില്‍ നിലക്കാത്ത മരണമഴ, പുലര്‍ച്ചെ മുതല്‍ കൊല്ലപ്പെട്ടത് നൂറിലേറെ മനുഷ്യര്‍
International
• 2 days ago
വീഴ്ചകളില്ലാതെ പൊന്ന്; 22 കാരറ്റിന് 412.25 ദിർഹം, 24 കാരറ്റിന് 445.25 ദിർഹം
uae
• 2 days ago
യുഎഇ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യക്ഷേമത്തിന് ആസ്റ്റര്‍ - ജെംസ് പങ്കാളിത്ത കരാര്‍
uae
• 2 days ago
'ഉറപ്പൊന്നും പറയാനാവില്ല' ഖത്തറിന് നേരെ ഇനി ഇസ്റാഈല്‍ ആക്രമണം ഉണ്ടാവില്ലെന്ന ട്രംപിന്റെ 'ഉറപ്പ്' തള്ളി നെതന്യാഹു; ഹമാസ് നേതാക്കള്‍ എവിടെ ആയിരുന്നാലും അവരെ വെറുതെ വിടില്ലെന്ന്
International
• 2 days ago
രാജ്യാന്തര അവയവ മാഫിയ കേരളത്തിലും: സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി
Kerala
• 2 days ago
ജയിലിൽ ക്രൂരമർദനമെന്ന് പരാതി; റിമാൻഡ് തടവുകാരൻ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ
Kerala
• 2 days ago
ട്രെയിനിലെ വിദ്വേഷക്കൊല: ചേതൻ സിൻഹിനെതിരേ ഗുരുതര വെളിപ്പെടുത്തൽ; തോക്ക് ചൂണ്ടി 'ജയ് മാതാ ദി' വിളിപ്പിച്ചെന്ന് യുവതിയുടെ പരാതി
National
• 2 days ago
10 മാസത്തിനിടെ കേരളത്തിൽ നായ കടിച്ചത് ഒരുലക്ഷത്തോളം മനുഷ്യരെ; 23 മരണം
Kerala
• 2 days ago
ഖത്തറിലെ ഇസ്റാഈല്‍ ആക്രമണം: സംയുക്ത പ്രതിരോധ സംവിധാനം ശക്തമാക്കാന്‍ തീരുമാനിച്ച് ജിസിസി രാഷ്ട്രങ്ങള്‍; നടപടികള്‍ വേഗത്തിലാക്കും
Saudi-arabia
• 2 days ago
ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ
International
• 2 days ago
ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം
uae
• 2 days ago
ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ
International
• 2 days ago
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍
crime
• 2 days ago
കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു
crime
• 2 days ago
ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ
National
• 2 days ago
കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം
uae
• 2 days ago