
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'

വത്തിക്കാന്‍സിറ്റി: ലോകം മുഴുവനും എത്തിയിരുന്നു. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ തണല്‍ പൊഴിച്ച ആ വന്മരത്തിന് യാത്രയപ്പ് നല്കാന്. എന്നാല്‍ മനുഷ്യത്വത്തിന്റെ സകല അതിര്‍വരമ്പുകളും ലംഘിച്ച് ഫലസ്തീനില്‍ ഇന്നും നരവേട്ട തുടര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്റാഈല്‍ പ്രതിനിധികള്‍ മാത്രം ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
ആഗോള കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ നിന്ന് ഇസ്റാഈലിന്റെ 'ഉന്നത നേതൃത്വം' വിട്ടുനിന്നത് എന്തുകൊണ്ടാവും എന്ന് ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഫലസ്തീന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെല്ലാം രാജ്യത്തലവന്മാരാണ് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം, താരതമ്യേന ചെറിയ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥനെയാണ് ഇസ്റാഈല്‍ വത്തിക്കാനിലേക്ക് പറഞ്ഞയച്ചത്.ഇസ്റാഈലിന്റെ വത്തിക്കാന്‍ അംബാസിഡര്‍ ആരോണ്‍ സൈഡ്മാനാണ് രാജ്യത്തെ പ്രതിനിധീകരിച്ച് ചടങ്ങിനെത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ പങ്കെടുക്കുന്നൊരു ചടങ്ങിലേക്കാണിതെന്നോര്‍ക്കണം.
മാര്‍പാപ്പയുടെ മരണത്തില്‍ ഇസ്റാഈല്‍ അനുശോചനം രേഖപ്പെടുത്തിയ രീതിയും ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മാര്‍പാപ്പ മരിച്ച് നാലു ദിവസത്തിന് ശേഷമാണ് ഇസ്റാഈല്‍ പ്രതികരിക്കുന്നത്. അതും വെറും രണ്ട് വാക്യത്തില്‍.
'ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ ഇസ്റാഈല്‍ രാഷ്ട്രം കത്തോലിക്കാ സഭക്കും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തിനും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു' ഇതായിരുന്നു ഇസ്റാഈലിന്റെ അനുശോചനക്കുറിപ്പ്.
ലോകമെമ്പാടുമുള്ള ആദരാഞ്ജലികളുടെയും അനുശോചനങ്ങളുടെയും പ്രവാഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ മങ്ങിയ പ്രതികരണം. ഇതിന് പുറമേ ഇസ്റാഈലിന്റെ ഔദ്യോഗിക സ്റ്റേറ്റ് അക്കൗണ്ട് എക്സില്‍ നേരത്തെ പോസ്റ്റ് ചെയ്ത ഒരു സന്ദേശം യാതൊരു വിശദീകരണവും നല്‍കാതെ ഒഴിവാക്കുകയും ചെയ്തിരുന്നു. സാങ്കേതിക തകരാര്‍ എന്നാണ് ഇതിനെ ഇസ്റാഈല്‍ വിശേഷിപ്പിച്ചത്.
മാര്‍ുപാപ്പയോട് കാണിച്ച അനാദരവിന് കൃത്യമായൊരു കാരണം ഇസ്റാഈല്‍ നല്കുന്നില്ലെങ്കിലും മാര്‍പാപ്പയുടെ ഗസ്സ അനുകൂല നിലപാടാണ് ഇസ്റാഈലിനെ പിന്തിരിപ്പിച്ചതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇസ്റാഈലിന്റെ പ്രവൃത്തികളെ കുറ്റപ്പെടുത്തുകയും ഗസ്സയോടൊപ്പമാണ് താനെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിന്നു മാര്‍പാപ്പ. ഇസ്റാഈലിനെതിരെ പലപ്പോഴും രൂക്ഷമായ രീതിയിലാണ് മാര്‍പാപ്പ പ്രതികരിച്ചിരുന്നു. ഇസ്റാഈലിന് മുന്നില്‍ അപേക്ഷകളായും താക്കീതുകളായും അദ്ദേഹം പലപ്പോഴും ഗസ്സക്കൊപ്പം നിന്നു. മാനുഷിക സാഹചര്യം അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ആ ജനതയോട്എന്നും സഹതാപം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശുവുമായി അദ്ദേഹം ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇസ്റാഈലിന്റെ നടപടികളെ വംശഹത്യയെന്നാണ് മാര്‍പാപ്പ വിളിച്ചത്. ഇതില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തന്റെ അവസാന വാക്കുകള്‍ പോലും ഗസ്സക്ക് വേണ്ടിയായിരുന്നു. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നായിരുന്നു മാര്‍പാപ്പയുടെ ലോക രാജ്യങ്ങളോടുള്ള അവസാന ആവശ്യം. ഇക്കഴിഞ്ഞ ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തത്. ഫലസ്തീനിലും ഇസ്റാഈലിലും ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പട്ടിണി കിടക്കുന്ന ജനതയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇതെല്ലാം മാര്‍പാപ്പയോട് ഇസ്റാഈല്‍ കാണിക്കുന്ന അനാദരവിന് കാരണമായി നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫയാണ് ഫലസ്തീനെ പ്രതിനിധീകരിച്ച് സംസ്ക്കാര ചടങ്ങിനെത്തിയത്.
World leaders gathered at the Vatican to bid farewell to Pope Francis, a global symbol of compassion and humanity. However, Israel's top leadership notably skipped the ceremony, sending only a lower-level official, stirring widespread criticism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയില്‍ നിന്നും 3 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുമായി ഇന്‍ഡിഗോ; പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം
uae
• 5 hours ago
ഇപ്പോൾ വിരമിക്കുന്നില്ല, അത്ര വർഷം വരെ ഇനിയും ഞാൻ കളിക്കും: റൊണാൾഡോ
Football
• 5 hours ago
കണ്ണിൽ മരക്കൊമ്പ് തുളച്ചു കയറിയ വിദ്യാർഥിക്ക് കാഴ്ച തിരിച്ച് കിട്ടി
Kerala
• 5 hours ago
ദുബൈ: വഴിയില്‍ കണ്ട പുരുഷനോട് സ്വവര്‍ഗാനുരാഗ താത്പര്യം പ്രകടിപ്പിച്ചു; തര്‍ക്കം കലാശിച്ചത് കൊലപാതകത്തില്‍
uae
• 6 hours ago
മൈസൂര്‍ 'പാക്' ഇനി മൈസൂര്‍ 'ശ്രീ'; ഇന്ത്യ പാക് സംഘര്‍ഷത്തിന് പിന്നാലെ പേര് മാറ്റി ജയ്പൂരിലെ കടയുടമകള്‍
National
• 6 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് മലയാളിയും, ഒപ്പം ഗില്ലിന്റെ പടയാളിയും; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 6 hours ago
ഫോട്ടോഗ്രാഫര്‍ രാധാകൃഷ്ണന് ചക്യാട്ട് അന്തരിച്ചു
Kerala
• 6 hours ago
വരുന്നു പെരുമഴക്കാലം: രണ്ട് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തും
Kerala
• 7 hours ago
രാഹുല്‍ ഗാന്ധി പൂഞ്ചിലേക്ക്; പാക് ഷെല്ലാക്രമണത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ കാണും
National
• 8 hours ago
സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്, ആറിടത്ത് ഇന്ന് ഓറഞ്ച് അലര്‍ട്ട്
Kerala
• 8 hours ago
'കപടദേശവാദി...വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി' വേടന് പാട്ടിലൂടെ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന്; എന്‍.ഐ.എക്ക് പരാതി നല്കി ബി.ജെപി
Kerala
• 9 hours ago
ഗസ്സക്കായി ഒരിക്കല്‍ കൂടി മൈക്രോസോഫ്റ്റിനെതിരെ പ്രതിഷേധത്തീക്കാറ്റായി ഇന്ത്യന്‍ എഞ്ചിനീയര്‍ വാനിയ അഗര്‍വാള്‍
International
• 10 hours ago.png?w=200&q=75)
നീതിന്യായ വ്യവസ്ഥ പ്രവർത്തിക്കുന്നത് ശരിയായല്ല എന്ന് പ്രതി; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടയാളെ മാരകമായ മരുന്ന് കുത്തിവെച്ച് ശിക്ഷ നടപ്പാക്കി
International
• 10 hours ago
ലഹരിക്കടത്ത്; രണ്ട് പൊലിസ് ഉദ്യോഗസ്ഥർക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി
Kuwait
• 11 hours ago
യുഎഇ: പ്രവാസികളുടെ ശ്രദ്ധക്ക് ; വാടക വീടുകളില്‍ അനുവദിച്ചതിലും കൂടുതല്‍ ആളുകളെ താമസിപ്പിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും
uae
• 12 hours ago
ആകാശച്ചുഴിയില്‍ പെട്ട് ഇന്ത്യന്‍ വിമാനം; വ്യോമപാത ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാകിസ്താന്
National
• 12 hours ago
യുഎഇ യാത്ര: ഈ സമ്മർ സീസണിൽ കുടുംബങ്ങൾക്ക് ഒരു വിമാന ടിക്കറ്റിന് 250 ദിർഹം വരെ ലാഭിക്കാം; എങ്ങനെയെന്ന് അറിയാം
uae
• 13 hours ago
ഹജ്ജ് തീർത്ഥാടകർക്കായി മദീനയിൽ ഡയാലിസിസ് ഹാൾ തുറന്നു
Saudi-arabia
• 13 hours ago
സഊദി അറേബ്യ: അന്താരാഷ്ട്ര ഹജ്ജ് തീർഥാടകർക്ക് ടെലികോം ദാതാക്കളുടെ മൊബൈൽ ആപ്പുകൾ വഴി ഇ- സിം കാർഡുകൾ ആക്ടിവേറ്റ് ചെയ്യാം
Saudi-arabia
• 14 hours ago
മകൾ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞില്ല , ഭർതൃവീട്ടിൽ തന്നെ എല്ലാവരും ഒറ്റപ്പെടുത്തി, മക്കളും ഒഴിവാക്കാൻ ശ്രമിച്ചു; കൊലപാതകം ഇതിനുള്ള പ്രതികാരമെന്നും കൊല്ലപ്പെട്ട മൂന്നരവയസ്സുകാരിയുടെ അമ്മയുടെ മൊഴി
Kerala
• 15 hours ago
ഭാഷാ തർക്കം രൂക്ഷം; ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടി പൂനെയിലേക്ക് മാറ്റാൻ തീരുമാനിച്ച് ടെക് സ്ഥാപകൻ
National
• 11 hours ago
മുന്നിലെത്തിയ 'ആരെന്നറിയാത്ത' മൃതദേഹം പൊന്നുമോന്റേത്; ബോധമറ്റ് വീണ് അത്യാഹിത വിഭാഗത്തില്‍ നഴ്സായ ഉമ്മ
Kerala
• 11 hours ago
സുഡാൻ ആഭ്യന്തര യുദ്ധത്തിൽ രാസായുധം ഉപയോഗിച്ചെന്ന് ആരോപണം: കടുത്ത ഉപരോധമേർപ്പെടുത്താനുള്ള നീക്കവുമായി യുഎസ്
International
• 11 hours ago