പൊലീസ് വേട്ടയാടുന്നില്ല നിയമപരമായി നേരിടും, പോലീസ് പിടിച്ചെടുത്ത ആയുധങ്ങൾ തനിക്ക് കിട്ടിയ സമ്മാനങ്ങളെന്നും വേടൻ
കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിക്കെതിരെ ആയുധ നിയമപ്രകാരവും പൊലീസ് കേസെടുക്കുന്നു. വേടന്റെ കൈവശം നിന്ന് പ്രത്യേക തരം കത്തി, മഴു തുടങ്ങിയ ആയുധങ്ങൾ പിടിച്ചെടുത്തതായി പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ആയുധ നിരോധന നിയമം ചുമത്തുന്നത് പരിഗണിക്കുകയാണ്. എന്നാൽ, ഇവ ആയുധങ്ങളല്ലെന്നും കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നുമാണ് വേടൻ പൊലീസിനോട് വിശദീകരിച്ചത്.
വൈദ്യ പരിശോധനയ്ക്കായി എത്തിച്ചപ്പോൾ മാധ്യമങ്ങളോട് പ്രതികരിച്ച വേടൻ, പൊലീസ് വേട്ടയാടുന്നില്ലെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി. തന്റെ കൈവശമുണ്ടായിരുന്നവ ആയുധങ്ങളല്ല, കലാപരിപാടികളിൽ ലഭിച്ച സമ്മാനങ്ങളാണെന്നാണ് വേടൻ പോലീസിനോട് പറഞ്ഞു.
കൈവശം കൊണ്ടുനടക്കാൻ പാടില്ലാത്ത ആയുധങ്ങളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി. "ഇപ്പോൾ പ്രതികരിക്കാനില്ല, എല്ലാം പിന്നീട് പറയാം," എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് വേടന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."