HOME
DETAILS

മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു

  
Web Desk
May 04 2025 | 11:05 AM

recent clash in Murshidabad over the Waqf Bill was not a communal riot Report

കൊല്‍ക്കത്ത: വഖഫ് ബില്ലിനെതിരെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. പ്രദേശത്ത് സമാദാനന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നെന്നും, പൊലിസ് കൂട്ടുനിന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ കല്ലേറ് ഹിന്ദുത്വവാദികള്‍ നടത്തിയതാണെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. 17 അംഗ വസ്തുതാന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ഫെമിനിസ്റ്റ്‌സ് ഇന്‍ റെസിസ്റ്റന്‍സ് (എഫ്‌ഐആര്‍), അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (എപിഡിആര്‍), നാരി ചേത്‌ന, കമ്മിറ്റി ഫോര്‍ ദി റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (സിആര്‍പിപി) എന്നീ സംഘടനകളില്‍ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഘര്‍ഷമുണ്ടായ സ്ഥലം, പരിക്കേറ്റവര്‍, ദൃക്‌സാക്ഷികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാന്‍ രാഷ്ട്രീയ പ്രേരിതമായ ആക്രണം ആസൂത്രണം ചെയ്യുകയും, പൊലിസ് കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ഏപ്രില്‍ 11ന് ധുലിയാനിലെ വഖഫ് നിയമത്തിനെതിരായ റാലിയിലേക്ക് കല്ലേറ് നടന്നിരുന്നു. പിന്നാല പ്രതിഷേധക്കാര്‍ ചിതറിയോടി. തൊട്ടുപിന്നാലെ ഹിന്ദു ഉടമസ്ഥതയിലുള്ള കടകള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടന്നു. അക്രമകാരികള്‍ ടയറുകള്‍ കത്തിച്ച് എറിയുകയും കടകള്‍ തല്ലിപൊളിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയമത്രയും പൊലിസ് നിസംഗത പാലിക്കുകയാരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്ത് എത്താമായിരുന്നിട്ടും പൊലിസ് ഇടപെട്ടില്ല. 

കല്ലേറ് നടത്തിയത് ഹിന്ദുത്വ ഗ്രൂപ്പില്‍ അംഗമായിരുന്ന ഒരാളുടെ നേതൃത്വത്തിലാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനമുണ്ട്. വ്യാജ വാര്‍ത്തകളും, വര്‍ഗീയ സംഘര്‍ഷമായി വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും തടയാന്‍ ഭരണകൂടം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ബിജെപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ സംഘര്‍ഷത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതായും അന്വേഷണം സംഘം കണ്ടെത്തി. 

recent clash in Murshidabad over the Waqf Bill was not a communal riot Report

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്ഥാനോടുള്ള നിലപാടിൽ മാറ്റില്ലെന്ന് തുർക്കി

International
  •  a day ago
No Image

യുഎസ് സെനറ്റിൽ വാദം കേൾക്കലിനിടെ ഗസ്സയിലെ കുട്ടികൾക്കായി ശബ്ദമുയർത്തിയതിന് ബെൻ & ജെറിയുടെ സഹസ്ഥാപകനെ അറസ്റ്റ് ചെയ്തു

International
  •  a day ago
No Image

പൊതുമരാമത്ത് വകുപ്പിൽ സാമ്പത്തിക ക്രമക്കേട്; കൊയിലാണ്ടി ഓഫീസിലെ 2 വനിതാ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  a day ago
No Image

കന്നുകാലികൾ മുതൽ വിമാനങ്ങൾ വരെ: മുൻ പ്രസിഡന്റിന്റെ കോടികളുടെ അഴിമതി കൊള്ളയിൽ ഞെട്ടി ജനങ്ങൾ; ഒടുവിൽ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ചുളു വിലയിൽ വിറ്റ് തീർത്തു

International
  •  a day ago
No Image

പാകിസ്ഥാനെ വിറപ്പിച്ച ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനായി 17 രാജ്യങ്ങൾ രം​ഗത്ത്

National
  •  a day ago
No Image

കൂട്ടക്കൊല ആസൂത്രണം ചെയ്ത 14-കാരന് ആയുധങ്ങൾ വാങ്ങി നൽകിയ മാതാവ് അറസ്റ്റിൽ; ടെക്സാസിൽ ഞെട്ടിക്കുന്ന സംഭവം

International
  •  a day ago
No Image

മലമ്പുഴ ഡാമിൽ മുങ്ങിമരിച്ച സഹോദരങ്ങളുടെ മ‍ൃതദേഹങ്ങൾ ഖബറടക്കി

Kerala
  •  a day ago
No Image

ജൂനിയർ അഭിഭാഷകയെ മർദിച്ച കേസ്: പ്രതി ബെയ്‌ലിൻ ദാസ് അറസ്റ്റിൽ 

Kerala
  •  a day ago
No Image

നിപ; പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല; സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  a day ago
No Image

ഇന്ത്യ - പാകിസ്ഥാൻ പ്രശ്നം പരിഹരിച്ചു എന്ന് അവകാശപ്പെടുന്നില്ലെന്ന് ട്രംപ്; ചർച്ച രണ്ട് രാജ്യങ്ങൾക്കിടയിൽ മാത്രമെന്ന് ഇന്ത്യ

National
  •  a day ago