HOME
DETAILS

മുര്‍ഷിദാബാദ് സംഘര്‍ഷം; വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്; സമാധാനന്തരീക്ഷം തകര്‍ക്കാന്‍ പൊലിസ് കൂട്ടുനിന്നു

  
Ashraf
May 04 2025 | 11:05 AM

recent clash in Murshidabad over the Waqf Bill was not a communal riot Report

കൊല്‍ക്കത്ത: വഖഫ് ബില്ലിനെതിരെ മുര്‍ഷിദാബാദിലുണ്ടായ സംഘര്‍ഷം വര്‍ഗീയ കലാപമല്ലെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. പ്രദേശത്ത് സമാദാനന്തരീക്ഷം തകര്‍ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നെന്നും, പൊലിസ് കൂട്ടുനിന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ കല്ലേറ് ഹിന്ദുത്വവാദികള്‍ നടത്തിയതാണെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. 17 അംഗ വസ്തുതാന്വേഷണ സംഘമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

ഫെമിനിസ്റ്റ്‌സ് ഇന്‍ റെസിസ്റ്റന്‍സ് (എഫ്‌ഐആര്‍), അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്‌സ് (എപിഡിആര്‍), നാരി ചേത്‌ന, കമ്മിറ്റി ഫോര്‍ ദി റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണേഴ്‌സ് (സിആര്‍പിപി) എന്നീ സംഘടനകളില്‍ നിന്നുള്ള സംഘമാണ് അന്വേഷണം നടത്തിയത്. സംഘര്‍ഷമുണ്ടായ സ്ഥലം, പരിക്കേറ്റവര്‍, ദൃക്‌സാക്ഷികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാന്‍ രാഷ്ട്രീയ പ്രേരിതമായ ആക്രണം ആസൂത്രണം ചെയ്യുകയും, പൊലിസ് കൂട്ടുനില്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ഏപ്രില്‍ 11ന് ധുലിയാനിലെ വഖഫ് നിയമത്തിനെതിരായ റാലിയിലേക്ക് കല്ലേറ് നടന്നിരുന്നു. പിന്നാല പ്രതിഷേധക്കാര്‍ ചിതറിയോടി. തൊട്ടുപിന്നാലെ ഹിന്ദു ഉടമസ്ഥതയിലുള്ള കടകള്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടന്നു. അക്രമകാരികള്‍ ടയറുകള്‍ കത്തിച്ച് എറിയുകയും കടകള്‍ തല്ലിപൊളിക്കുകയും ചെയ്തു. എന്നാല്‍ ഈ സമയമത്രയും പൊലിസ് നിസംഗത പാലിക്കുകയാരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ സ്ഥലത്ത് എത്താമായിരുന്നിട്ടും പൊലിസ് ഇടപെട്ടില്ല. 

കല്ലേറ് നടത്തിയത് ഹിന്ദുത്വ ഗ്രൂപ്പില്‍ അംഗമായിരുന്ന ഒരാളുടെ നേതൃത്വത്തിലാണെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനും വിമര്‍ശനമുണ്ട്. വ്യാജ വാര്‍ത്തകളും, വര്‍ഗീയ സംഘര്‍ഷമായി വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളും തടയാന്‍ ഭരണകൂടം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

ബിജെപി, ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ സംഘര്‍ഷത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചതായും അന്വേഷണം സംഘം കണ്ടെത്തി. 

recent clash in Murshidabad over the Waqf Bill was not a communal riot Report

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  4 days ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  4 days ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  4 days ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  4 days ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  4 days ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  4 days ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  4 days ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  4 days ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  4 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  4 days ago