മെസി വന്നതോടെ അവർ റയൽ മാഡ്രിഡിനെ പോലെയായി മാറി: വെനസ്വേലൻ താരം
അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ കടന്ന് വരവ് എംഎൽഎസ്സിൽ ഉണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്റർ മയാമി താരമായ ജോസഫ് മാർട്ടിനസ്. മെസിയുടെ വരവോടെ ഇന്റർ മയാമി റയൽ മാഡ്രിഡിനെപ്പോലുള്ള ഒരു ടീമായി മാറിയെന്നാണ് ജോസഫ് മാർട്ടിനസ് പറഞ്ഞത്. ലാ വിനോടിന്റോയിലൂടെയാണ് ജോസഫ് മാർട്ടിനസ് ഇക്കാര്യം പറഞ്ഞത്.
''ഞാൻ ഇന്റർ മയാമിയിൽ ചേർന്നപ്പോൾ അത് എൽ കോംബാറ്റ് എഫ്‌സി ആയിരുന്നു. പിന്നീട് ആ ടീം ഔദ്യോഗികമായി. മെസിയുടെ വരവോടെ ഇന്റർ മയാമി എംഎൽസിലെ ഏറ്റവും മോശം ടീമിൽ നിന്നും എംഎൽഎസ്സിലെ റയൽ മാഡ്രിഡിഡായി മാറി'' ജോസഫ് മാർട്ടിനസ് പറഞ്ഞു.
2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ 2026ലാണ് അവസാനിക്കുന്നത്. ഇതിനു ശേഷം അമേരിക്കൻ ക്ലബ്ബിനൊപ്പം മെസി പുതിയ കരാറിൽ ഒപ്പുവെക്കുമെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്.
ഈ സീസണിൽ കോൺകാഫ് കപ്പിൽ നിന്നും ഇന്റർ മയാമി പുറത്തായിരുന്നു. സെമി ഫൈനലിൽ വാൻകൂവറിനെതിരെ പരാജയപ്പെട്ടതാണ് മെസിയും സംഘവും പുറത്തായത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വാൻകൂവറിന്റെ വിജയം. നിലവിൽ എംഎൽഎസ്സിൽ നാലാം സ്ഥാനത്താണ് ഇന്റർ മയാമി. 10 മത്സരങ്ങളിൽ നിന്നും ആറ് ജയവും മൂന്ന് സമനിലയും ഒരു തോൽവിയും അടക്കം 21 പോയിന്റാണ് മയാമിക്കുള്ളത്.
Former Inter Miami star Joseph Martinez talks about the changes that the arrival of Argentine legend Lionel Messi has brought to MLS
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."