HOME
DETAILS

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി

  
Web Desk
May 06 2025 | 16:05 PM

Government Takes Control of Elston Estate Factory and Buildings Seized After Forced Entry

കല്‍പ്പറ്റ: വയനാട് എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. പൂട്ടിയിട്ടിരുന്ന ഫാക്ടറിയിന്റെ താഴ് തകര്‍ത്താണ് ഉദ്യോഗസ്ഥര്‍ അകത്ത് കടന്നത്. ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ പ്രതിഷേധത്തെ തുടര്‍ന്ന് താല്‍ക്കാലികമായി ഒഴിപ്പിക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അവ അങ്ങനെ തന്നെ തുടരുകയാണ്.

ഇത് ടൗണ്‍ഷിപ്പ് നിര്‍മാണ പദ്ധതിയുടെ ഭാഗമായാണ് സർക്കാർ ഏറ്റെടുക്കലിനുള്ള നടപടി ആരംഭിച്ചത്. എസ്റ്റേറ്റിലെ ഏകദേശം 64 ഹെക്ടർ സ്ഥലവും അതിനകത്തെ കെട്ടിടങ്ങളും സർക്കാറിന്റെ ഉടമസ്ഥതയിലായി. ഇവിടെ വീടുകളുടെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അതേസമയം ഫാക്ടറിയും ക്വാര്‍ട്ടേഴ്‌സുകളും ഒഴിയാൻ ഏഴ് ദിവസത്തെ നോട്ടീസ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു.

നിശ്ചിത കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് തഹസില്‍ദാര്‍ അടങ്ങിയ ഉദ്യോഗസ്ഥ സംഘം ഇന്ന് രാവിലെ 11 മണിക്ക് എസ്റ്റേറ്റിലെത്തി നടപടികള്‍ ആരംഭിച്ചു. ജീവനക്കാര്‍ താമസിക്കുന്നതായി കാണുന്ന ഒരു ക്വാര്‍ട്ടേഴ്‌സിനെ ചൊല്ലിയുണ്ടായ വിവാദം പ്രശ്‌നത്തിലേക്ക് വഴിമാറി. സെക്യൂരിറ്റിയായിട്ടാണ് താനിടത്തെ താമസമെന്ന് പറഞ്ഞ ജീവനക്കാരനോട് രണ്ട് ദിവസത്തിനുള്ളില്‍ ജോലി രേഖകള്‍ ഹാജരാക്കാനാണ് തഹസില്‍ദാരുടെ നിര്‍ദ്ദേശം.

ശമ്പളക്കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും തീര്‍പ്പാക്കാതെ ക്വാര്‍ട്ടേഴ്‌സ് ഒഴിയില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. ഫാക്ടറിയും മറ്റു കെട്ടിടങ്ങളും നേരത്തെ നോട്ടീസ് ലഭിച്ചെങ്കിലും പൂട്ടിയ നിലയിലായിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ഇതിനിടെ, എസ്റ്റേറ്റില്‍ നിലവിലുള്ള തേയില ചെടികളും മറ്റു വസ്തുക്കളും സംബന്ധിച്ച കണക്കുകള്‍ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ മാനേജ്മെന്റ് വയനാട് ജില്ലാ കോടതിയെ സമീപിച്ചു. ഇതിന് വേണ്ടി ഒരു കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഉടമസ്ഥര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  31 minutes ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  36 minutes ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  an hour ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 hours ago
No Image

വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി

Football
  •  4 hours ago