
സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

തിരുനാവായ: കേരള പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളിൽ ഭിന്നശേഷി വിഭാഗത്തിന്റെ പ്രാതിനിധ്യം ഗണ്യമായി കുറയുന്നു. ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവന്റ് തുടങ്ങിയ പ്രധാന തസ്തികകളുടെ സാധ്യതാ ലിസ്റ്റുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികളെ വലിയ തോതിൽ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
പി.എസ്.സിയുടെ മിക്ക ലിസ്റ്റുകളിലും ഈ പ്രവണത തുടരുകയാണ്. രാജ്യവ്യാപകമായി ഭിന്നശേഷി സംവരണം 3%ൽ നിന്ന് 4% ആയി ഉയർത്തിയിട്ടും, പി.എസ്.സി ഇത് ഗൗരവമായി നടപ്പാക്കുന്നില്ലെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഈയിടെ പ്രസിദ്ധീകരിച്ച ലാസ്റ്റ് ഗ്രേഡ് സെർവന്റ് സാധ്യതാ ലിസ്റ്റിൽ, മുൻ ലിസ്റ്റിലെ 741 ഭിന്നശേഷി ഉദ്യോഗാർഥികളിൽ നിന്ന് 356 പേർ മാത്രമാണ് ഇത്തവണ ഉൾപ്പെട്ടത്. ഇത് 385 പേരുടെ കുറവാണ്.
അതേസമയം, മറ്റു വിഭാഗങ്ങളിൽ ആയിരത്തിലധികം ഉദ്യോഗാർഥികളുടെ വർധന ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, ഭിന്നശേഷി വിഭാഗക്കാർക്ക് ഇത് പ്രതിഫലിക്കാത്തത് ആശങ്കയുണ്ടാക്കുന്നു. ക്ലർക്ക് തസ്തികയുടെ സാധ്യതാ ലിസ്റ്റിലും സ്ഥിതി വ്യത്യസ്തമല്ല. മുൻ ലിസ്റ്റിൽ 1,074 ഭിന്നശേഷി ഉദ്യോഗാർഥികൾ ഉണ്ടായിരുന്നത് പുതിയ ലിസ്റ്റിൽ 416 പേർ മാത്രമായി. ഇത് 60%ത്തിലധികം കുറവാണ്, അതായത് 658 പേർ കുറഞ്ഞു.
2016ലെ ഭിന്നശേഷി അവകാശ നിയമത്തിലെ സെക്ഷൻ 34 പ്രകാരം സംവരണം 4% ആയി ഉയർത്തിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിന് അനുയോജ്യമായ 654 തസ്തികകൾ കണ്ടെത്താൻ വിദഗ്ധ സമിതിയും രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഈ നിയമം ശക്തമായി നടപ്പാക്കാൻ ശ്രമിക്കുമ്പോഴും, പി.എസ്.സി ലിസ്റ്റുകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾ തുടർച്ചയായി അവഗണിക്കപ്പെടുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ നിന്നുള്ള കൂടുതൽ മലയാളി തീർത്ഥാടകർ സഊദിയിൽ; ജിദ്ദയിൽ ഊഷ്‌മള സ്വീകരണം നൽകി വിഖായ
Saudi-arabia
• 8 hours ago
ഇന്ത്യ-പാകിസ്ഥാൻ സേനകൾക്കിടയിൽ വീണ്ടും സംഭാഷണം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മാധ്യമങ്ങളെ കാണും
National
• 9 hours ago
ജമ്മുവിലെ നഗ്രോട്ട സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണമെന്ന് റിപ്പോർട്ട്; ഒരുസൈനികന് പരിക്ക്
National
• 9 hours ago
കറന്റ് അഫയേഴ്സ്-10-05-2025
PSC/UPSC
• 9 hours ago
അദ്ദേഹത്തെ പോലൊരു താരത്തെ ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമുണ്ട്: ബ്രയാൻ ലാറ
Cricket
• 10 hours ago
ധീരജവാനായ മുഹമ്മദ് ഇംതിയാസിന് വിട: ആർഎസ് പുര അതിർത്തിയിൽ പാകിസ്ഥാന്റെ വെടിവെയ്പ്പിൽ ബിഎസ്എഫ് സബ് ഇൻസ്പെക്ടറിന് വീരമൃത്യു
National
• 10 hours ago
അടിമാലിയിൽ വീടിന് തീപിടുത്തം; നാല് ആളുകൾ മരിച്ചെന്ന് സൂചന
Kerala
• 10 hours ago
ആ രണ്ട് വലിയ യൂറോപ്യൻ ക്ലബ്ബുകളുടെ ഹോം ഗ്രൗണ്ടിൽ എനിക്ക് കളിക്കണം: ലാമിൻ യമാൽ
Football
• 10 hours ago
പാകിസ്ഥാൻ വീണ്ടും വെടിനിർത്തൽ ലംഘിച്ചു? വീണ്ടും പ്രകോപനമെന്ന് ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
National
• 11 hours ago
അപകടത്തില്‍ പെട്ടയാള്‍ക്ക് പുതുജീവന്‍; അപൂര്‍വ ശസ്ത്രക്രിയ ചെയ്ത് ഒമാനി ഡോക്ടര്‍
oman
• 11 hours ago
പ്രതിരോധം പാളി, ആഗോളരംഗത്ത് ഒറ്റപ്പെട്ടു; ഗത്യന്തരമില്ലാതെ വെടിനിർത്തലിന് തയാറായി പാകിസ്ഥാൻ
National
• 11 hours ago
വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള
National
• 12 hours ago
നിപ; സമ്പർക്ക പട്ടികയിൽ 37 പേർ കൂടി; 8 റിസൽട്ട് കൂടി നെഗറ്റീവ്, ഹൈറിസ്ക് പട്ടികയിൽ 4 ജില്ലകളിൽ നിന്നുള്ളവർ
Kerala
• 12 hours ago
ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കും; എന്നാൽ പാകിസ്ഥാനെതിരായ കർശന നിലപാട് തുടരും
National
• 12 hours ago
സമാധാനം നിലനിർത്താൻ ഇന്ത്യ തയ്യാറാണ്; സൈന്യം വെടിനിർത്തൽ നടപ്പിലാക്കും,വ്യോമത്താവളങ്ങൾ സുരക്ഷിതം
National
• 13 hours ago
ശക്തമായ ചൂടിൽ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ മരണപ്പെട്ടത് 34,000ത്തിലധികം ആളുകളെന്ന് പഠനം
National
• 13 hours ago
യുദ്ധവിരുദ്ധ റാലിക്കെത്തിയവരെ പൊലീസ് തടഞ്ഞു; ആറ് പേർ കരുതൽ തടങ്കലിൽ
Kerala
• 13 hours ago
പാകിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം: പോലീസ് സ്റ്റേഷനടക്കം പിടിച്ചെടുത്തു
International
• 13 hours ago
ഇന്ത്യന്‍ സേന പാകിസ്താനിലെ ഒരു മുസ്ലിം പള്ളികളും ആക്രമിച്ചില്ല; ഇന്ത്യൻ ആർമി
National
• 12 hours ago
ഹാപ്പി ന്യൂസ്! ഐപിഎൽ വീണ്ടും മടങ്ങിയെത്തുന്നു, വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 12 hours ago
ട്രംപ് ഭരണകൂടം അറസ്റ്റ്ചെയ്ത ഗസ്സ അനുകൂല പ്രവർത്തക റുമൈസ മോചിതയായി
International
• 13 hours ago