HOME
DETAILS

വെടിനിർത്തൽ ആശ്വാസകരം, ജനങ്ങൾ പുറത്തിറങ്ങുന്നതിൽ തീരുമാനം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം; ഒമർ അബ്ദുള്ള

  
May 10 2025 | 15:05 PM

Ceasefire Brings Relief Public Movement to Be Allowed After Review Omar Abdullah

ഡൽഹി:ഇന്ത്യ-പാകിസ്ഥാൻ സംഘർഷം അവസാനിച്ച് വെടിനിർത്തൽ യാഥാസ്ഥിതികമായി പാലിക്കാൻ ഇരുരാജ്യങ്ങളും തയ്യാറായതിൽ ആശ്വാസം ഉണ്ടെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ജില്ലാകളക്ടർമാർ ജനങ്ങൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകുമെന്നും, ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തങ്ങളുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സഹായധനം വിതരണം ചെയ്യുന്നത് വേഗത്തിൽ പൂർത്തിയാക്കുമെന്നും, അടച്ചിട്ടിരുന്ന വിമാനത്താവളങ്ങൾ ഉടൻ തുറക്കും എന്ന പ്രതീക്ഷയുണ്ടെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കി. ഹജ്ജ് തീർത്ഥാടകർ ഉൾപ്പെടെ നിരവധി പേർ വിമാന സർവീസുകളുടെ പുനരാരംഭത്തിനായി കാത്തിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെടിനിർത്തലിന് പാകിസ്ഥാനാണ് അഭ്യർത്ഥനയുമായി എത്തിയതെന്ന് കേന്ദ്ര സർക്കാർ

പെഹൽഗാം ഭീകരാക്രമണത്തിനു ഇന്ത്യ നൽകിയത് ശക്തമായ തിരിച്ചടിയാണ്. ഈ നടപടി തുടർന്നാണ് അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. മൂന്നു ദിവസത്തെ സംഘർഷത്തിനു ശേഷമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.

പാകിസ്ഥാൻ വെടിനിർത്തലിന് ആവശ്യപ്പെട്ടതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. മറ്റ് രാജ്യങ്ങൾ, അമേരിക്ക ഉൾപ്പെടെ, ഈ സാഹചര്യത്തിൽ ഇടപെട്ടിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഡിജിഎംഒ ലെവലിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് വെടിനിർത്തൽ തീരുമാനിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇനി സ്ഥിതി പതുക്കെ സാദാരണ നിലയിലേക്ക് മടങ്ങാൻ സാധ്യതയുള്ളതോടെ ജനങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സർക്കാർ പദ്ധതിയിടുന്നത്.

Jammu and Kashmir CM Omar Abdullah welcomed the ceasefire between India and Pakistan as a relief, stating that decisions on allowing people to leave relief camps will be made after assessing the ground situation.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി

National
  •  20 minutes ago
No Image

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ

National
  •  an hour ago
No Image

ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

Kerala
  •  an hour ago
No Image

പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി 

National
  •  an hour ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?

International
  •  2 hours ago
No Image

കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം

National
  •  2 hours ago
No Image

ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ് 

National
  •  3 hours ago
No Image

കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  3 hours ago
No Image

ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ

International
  •  3 hours ago
No Image

ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ  

International
  •  3 hours ago