HOME
DETAILS

അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?

  
amjadh ali
May 09 2025 | 13:05 PM

Even though the blow fell on Pakistan it hit China in the chest China is afraid will investments worth crores be lost

 

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം പുതിയ തലങ്ങളിലേക്ക് നീങ്ങുന്ന ഓരോ ഘട്ടവും ലോകരാജ്യങ്ങൾ അതീവ ആശങ്കയോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ, പാകിസ്താനിലെ തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യംവച്ചുള്ള ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് ഏറ്റവും കൂടുതൽ ആശങ്കയുള്ള ഒരു രാജ്യം ചൈനയായിരിക്കും. ഇരു രാജ്യങ്ങൾക്കിടയിലെ പ്രശ്നം വഷളാകുന്നതിലുള്ള നയതന്ത്രപരമായ വിഷമത്തേക്കാൾ, പാകിസ്താന്റെ മണ്ണിൽ ചൈനീസ് സർക്കാർ നടത്തിയ ശതകോടികളുടെ നിക്ഷേപം അപകടത്തിലാകുമോയെന്ന ഭയമാണ് ചൈനയുടെ 'ചങ്കിടിപ്പിന്' പിന്നിൽ.

ചൈനയുടെ വൻ നിക്ഷേപം പാകിസ്താനിൽ
പാകിസ്താനിലെ പ്രധാന തുറമുഖങ്ങളിലും തന്ത്രപ്രധാന മേഖലകളിലും അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലുമായി ചൈന വലിയ തോതിലുള്ള നിക്ഷേപം നടത്തിയിട്ടുണ്ട്. റോഡ്, റെയിൽ, ഊർജ്ജം, തുറമുഖങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ചൈനയുടെ സാമ്പത്തിക സഹായവും സാങ്കേതിക വിദഗ്ധരും സജീവമായി പ്രവർത്തിക്കുന്നുണ്ട്. തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ച് നിൽക്കുന്ന ഒരു സർക്കാരും ശക്തമായ സൈനിക ഭരണകൂടവും പാകിസ്താനിൽ ഉള്ളതാണ് ഇത്രയധികം നിക്ഷേപം നടത്താൻ ചൈനയെ പ്രേരിപ്പിച്ച പ്രധാന ഘടകം. കേവലം സാമ്പത്തിക ലാഭത്തിനപ്പുറം, ഇന്ത്യയ്‌ക്കെതിരേ ഒരു തന്ത്രപരമായ പങ്കാളിയായും പ്രാദേശിക ശക്തിയായും ചൈന പാകിസ്താനെ കാണുന്നു.

ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുടെ ഭാഗമായ CPEC
ചൈനയുടെ ആഗോള അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൻ്റെ (BRI) പ്രധാന ഭാഗമാണ് ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (China–Pakistan Economic Corridor - CPEC). ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം മെച്ചപ്പെടുത്തുന്നതിനും പാകിസ്താനിൽ തന്ത്രപരമായ സ്വാധീനം ഉറപ്പിക്കുന്നതിനുമായി 2015ൽ ചൈന മുൻകൈയെടുത്താണ് ഇത് ആരംഭിച്ചത്. ഈ പദ്ധതി പ്രകാരം, പാകിസ്താനിലെ പ്രധാന തുറമുഖങ്ങളായ ഗ്വാദർ, കറാച്ചി തുറമുഖങ്ങളുടെ നവീകരണത്തിനും, റോഡ്, റെയിൽ ശൃംഖലകളുടെ വികസനത്തിനുമായി ചൈന വലിയ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ദക്ഷിണേഷ്യൻ വ്യാപാരം സുഗമമാക്കുകയാണ് ഔദ്യോഗിക ലക്ഷ്യമെന്ന് പറയുമ്പോഴും, ഈ പദ്ധതി കൊണ്ട് ചൈന പ്രധാനമായും ലക്ഷ്യംവെച്ചത് ഇന്ത്യയെ തന്ത്രപരമായി ഒറ്റപ്പെടുത്താനും അയൽരാജ്യങ്ങളെ തങ്ങളുടെ സ്വാധീന വലയത്തിൽ കൊണ്ടുവരാനുമായിരുന്നു എന്ന് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നു.

പദ്ധതി നേരിടുന്ന വെല്ലുവിളികൾ
ചൈന വലിയ പ്രതീക്ഷയോടെ ആരംഭിച്ച CPEC പദ്ധതിക്ക് പക്ഷേ, ചൈന വിചാരിച്ച പോലുള്ള വേഗത്തിൽ മുന്നോട്ടുപോകാനായില്ല. പാകിസ്താനിൽ വർധിച്ചുവന്ന പ്രാദേശിക പ്രതിഷേധങ്ങളും തീവ്രവാദി ആക്രമണങ്ങളും പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വലിയ തടസ്സങ്ങളുണ്ടാക്കി. പാകിസ്താനിലെ സാധാരണ ജനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തുള്ള ചൈനീസ് സാന്നിധ്യത്തെയും അവരുടെ വർധിച്ചുവരുന്ന സ്വാധീനത്തിലും താല്പര്യമില്ല. എന്നാൽ, പാക് സൈന്യത്തിൻ്റെ ശക്തമായ പിന്തുണയുള്ളതിനാൽ പ്രത്യക്ഷത്തിലുള്ള വലിയ പ്രതിഷേധങ്ങൾ പലപ്പോഴും അടിച്ചമർത്തപ്പെടുന്നു.

എന്നാൽ, പാകിസ്താനിൽ നിന്ന് സ്വതന്ത്രമാകാൻ പോരാടുന്ന ബലൂചിസ്ഥാനിലെ സ്ഥിതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ചൈനീസ് എഞ്ചിനീയർമാരെയും പദ്ധതിയുമായി ബന്ധപ്പെട്ട പൗരന്മാരെയും തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുണ്ട്. ബലൂചിസ്ഥാൻ മേഖലയിലെ അളവില്ലാത്ത ധാതുവിഭവങ്ങളിൽ ചൈനയ്ക്ക് കണ്ണുണ്ട് എന്നതും, പാകിസ്താനെപ്പോലെ ചൈനയെയും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ശത്രുപക്ഷത്ത് നിർത്തിയാണ് പോരാടുന്നതെന്നതും ഈ ആക്രമണങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളാണ്.

സംഘർഷവും ചൈനയുടെ ആശങ്കയും
ഇന്ത്യ പാകിസ്താനിൽ നടത്തുന്ന സൈനിക നടപടികൾ, പ്രത്യേകിച്ച് തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ, പാകിസ്താനിലെ ആഭ്യന്തര സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ വഷളാക്കും. ഇത് CPEC പോലുള്ള പദ്ധതികൾക്ക് ആവശ്യമായ സുരക്ഷയും സ്ഥിരതയും ഇല്ലാതാക്കും. ചൈനീസ് പൗരന്മാർക്കും നിക്ഷേപങ്ങൾക്കും നേരെ ആക്രമണങ്ങൾ വർധിക്കാനും ഇത് ഇടയാക്കും. ഇതാണ് ചൈനയുടെ ശതകോടികളുടെ നിക്ഷേപങ്ങൾക്ക് ഭീഷണിയാകുന്നത്. തങ്ങളുടെ പണം 'ആവിയായി പോകുമോ' എന്ന് ചൈന ഭയക്കുന്നത് അതുകൊണ്ടാണ്.

ചൈനയുടെ മൃദുസമീപനത്തിന് പിന്നിൽ
ഇന്ത്യയുടെ സമീപകാല ആക്രമണങ്ങളോട് ചൈന പരസ്യമായി വലിയ എതിർപ്പ് പ്രകടിപ്പിക്കാതെ ഒരു മൃദുസമീപനം സ്വീകരിച്ച് മാറിനിന്നതും ശ്രദ്ധേയമാണ്. ഇതിന് പിന്നിൽ സാമ്പത്തികവും നയതന്ത്രപരവുമായ പല കാരണങ്ങളുമുണ്ട്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ കാലത്ത് ആരംഭിച്ച വ്യാപാര യുദ്ധം ചൈനീസ് സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേൽപ്പിച്ചിരുന്നു. ഫാക്ടറികളിൽ പണിമുടക്കുകളും തൊഴിൽ നഷ്ടവും വർധിച്ചു, കയറ്റുമതി ഇടിഞ്ഞു. ഈ സാമ്പത്തിക ക്ഷീണം നിലനിൽക്കെ, ഇന്ത്യയുമായി പുതിയൊരു സംഘർഷത്തിന് ചൈന തയ്യാറല്ല.

കൂടാതെ, പരസ്യമായി പാകിസ്താൻ അനുകൂല നിലപാട് എടുത്താൽ അമേരിക്ക ഉൾപ്പെടെയുള്ള മറ്റ് ലോകരാജ്യങ്ങൾ ഏത് നിലപാടെടുക്കുമെന്ന ആശയക്കുഴപ്പവും, ഇന്ത്യയുമായുള്ള വലിയ വ്യാപാര ബന്ധം നിലയ്ക്കുന്നതിലുള്ള ഭയവും ചൈനയെ പിന്നോട്ടടിപ്പിച്ചു. തങ്ങൾക്കൊപ്പം എല്ലാ കാര്യത്തിലും ഉറച്ചുനിൽക്കുമെന്ന് പാകിസ്താൻ വിശ്വസിച്ചിരുന്ന ഒരു രാജ്യമായിരുന്നു ചൈന. അവരുടെ ഈ മൃദുനിലപാട് പാക് സർക്കാരിനെ പോലും ഞെട്ടിച്ചുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ചുരുക്കത്തിൽ, പാകിസ്താനിലെ ആഭ്യന്തര സംഘർഷങ്ങളും തീവ്രവാദ പ്രശ്നങ്ങളും പ്രാദേശികമായ എതിർപ്പുകളും ഒരുവശത്ത്, ഇന്ത്യയുമായുള്ള സംഘർഷം മറുവശത്ത് - ഈ സാഹചര്യങ്ങൾ ചൈനയുടെ ശതകോടികളുടെ നിക്ഷേപങ്ങൾക്ക് വലിയ ഭീഷണിയാകുന്നു. സാമ്പത്തികമായി ദുർബലമായ ഒരു ഘട്ടത്തിൽ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ചൈന മടിക്കുന്നതിൻ്റെ സൂചനയായാണ് അവരുടെ സമീപകാല നിലപാടുകൾ വിലയിരുത്തപ്പെടുന്നത്. പാകിസ്താനിലെ സ്ഥിതി കൂടുതൽ വഷളാകുന്നത് ചൈനയുടെ പ്രാദേശിക താല്പര്യങ്ങൾക്കും നിക്ഷേപങ്ങൾക്കും ഗുരുതരമായ ഭീഷണിയാകും എന്ന കാര്യത്തിൽ തർക്കമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം

National
  •  5 hours ago
No Image

ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ

Cricket
  •  5 hours ago
No Image

ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി

National
  •  6 hours ago
No Image

ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്‌: ഹർഭജൻ

Cricket
  •  6 hours ago
No Image

ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം

International
  •  7 hours ago
No Image

ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി

National
  •  7 hours ago
No Image

യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു 

Universities
  •  7 hours ago
No Image

കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ

Kerala
  •  8 hours ago
No Image

സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി

National
  •  8 hours ago
No Image

നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്

Kerala
  •  8 hours ago