
പാക്ക് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ, മൂന്നിടത്ത് ആക്രമണം; 32 വിമാനത്താവളങ്ങള്‍ ഇന്ത്യ അടച്ചു | Operation Sindoor Live Updates

ന്യൂഡല്‍ഹി: ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി വൈകി വരെ ഇന്ത്യയിലെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പാകിസ്ഥാന്‍ നടത്തിയ തുടര്‍ച്ചയായ ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി. രാത്രി പാക്കിസ്ഥാന്റെ പ്രധാന മൂന്ന് വ്യോമതാവളങ്ങളെ ഇന്ത്യ ലക്ഷ്യമിട്ടു. റാവല്‍പിണ്ടിയിലെയും ലാഹോറിലെയും തലസ്ഥാനമായ ഇസ്ലാമാബാദിലെയും വ്യോമതാവളങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. ഇന്ത്യയുടെ പ്രഹരം കനത്തതോടെ ഇസ്ലാമാബാദിലെ വ്യോമതാവളം പാക്കിസ്ഥാന്‍ തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടി. പുതിയ ആക്രമണങ്ങളും ഇന്ത്യയുടെ പ്രതിരോധവും സംബന്ധിച്ച് വിശദീകരിക്കാന്‍ രാവിലെ പത്ത് മണിക്ക് കേന്ദ്രസര്‍ക്കാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഇതോടൊപ്പം മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി രാജ്യത്തെ 32 വിമാനതാവളങ്ങള്‍ ഇന്ത്യ അടച്ചു.
താഴെപ്പറയുന്ന വിമാനത്താവളങ്ങളാണ് അടച്ചത്.
1. അധംപൂര്‍
2. അംബാല
3. അമൃത്സര്‍
4. അവന്തിപൂര്‍
5. ബതിന്‍ഡ
6. ഭുജ്
7. ബിക്കാനീര്‍
8. ചണ്ഡീഗഡ്
9. ഹല്‍വാര
10. ഹിന്‍ഡന്‍
11. ജയ്‌സാല്‍മീര്‍
12. ജമ്മു
13. ജാംനഗര്‍
14. ജോധ്പൂര്‍
15. കാണ്ട്‌ല
16. കാന്‍ഗ്ര (ഗഗ്ഗല്‍)
17. കേശോദ്
18. കിഷന്‍ഗഡ്
19. കുളു മണാലി (ഭുണ്ടാര്‍)
20. ലേ
21. ലുധിയാന
22. മുന്ദ്ര
23. നലിയ
24. പത്താന്‍കോട്ട്
25. പട്യാല
26. പോര്‍ബന്തര്‍
27. രാജ്‌കോട്ട് (ഹിരാസര്‍)
28. സര്‍സവ
29. ഷിംല
30. ശ്രീനഗര്‍
31. തോയ്‌സ്
32. ഉത്തരലൈ
ഈ കാലയളവില്‍ ഈ വിമാനത്താവളങ്ങളിലെ എല്ലാ സിവില്‍ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കും.
ഇന്നലെ അതിര്‍ത്തിയിലെ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ കനത്ത ഷെല്‍വര്‍ഷമാണ് പാകിസ്താന്‍ നടത്തിയത്. ലേഹ് മുതല്‍ സര്‍ ക്രീക്ക് വരെയുള്ള 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണ നീക്കം നടത്തിയതായും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം എല്ലാ ആക്രമങ്ങളെയും ശക്തമായി ചെറുത്തു തോല്‍പ്പിച്ചതായും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി, കേണല്‍ സോഫിയാ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമികാ സിങ് എന്നിവര്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാക് സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തി. സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. ഇന്ത്യന്‍ സൈന്യം കൈനറ്റിക്, നോണ്‍ കൈനറ്റിക് സംവിധാനങ്ങളിലൂടെ ഈ ഡ്രോണുകളില്‍ ഭൂരിഭാഗവും തകര്‍ത്തു. ഭട്ടിന്‍ഡ സൈനിക കേന്ദ്രത്തെ ലക്ഷ്യമാക്കിയും ഡ്രോണ്‍ അയച്ചു. അതും സൈന്യം പരാജയപ്പെടുത്തി. യാത്രാ വിമാനങ്ങളെ കവചമാക്കിയായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടായി.
ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് കരുതുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് തുര്‍ക്കി നിര്‍മിത ഡ്രോണുകളും ഉപയോഗിച്ചു.
ഇന്ത്യയിലെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടത് നിഷേധിക്കുന്നത് പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിന്റെ മറ്റൊരു ഉദാഹരണമാണ്. ഇന്ത്യന്‍ സായുധ സേന ആനുപാതികമായും മതിയായ രീതിയിലും പ്രതികരിച്ചു. പാക്കിസ്ഥാനിലെ നാല് വ്യോമ പ്രതിരോധ കേന്ദ്രങ്ങളില്‍ ഇന്ത്യ സായുധ ഡ്രോണുകള്‍ വിക്ഷേപിച്ചു. ഒരു ഡ്രോണ്‍ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചു. പൂഞ്ചിലെ ഗുരുദ്വാര പാകിസ്ഥാന്‍ ആക്രമിച്ചു. ഈ സംഭവത്തില്‍ സിഖ് സമുദായാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ശ്രീനഗര്‍ മുതല്‍ ചണ്ഡീഗഡ് മുതല്‍ ഭുജ് വരെയുള്ള 15 ലധികം നഗരങ്ങളില്‍ ബ്ലാക്ക്ഔട്ട് ഏര്‍പ്പെടുത്തി. ആളപായമോ നാശനഷ്ടമോ രാജ്യത്തുണ്ടായില്ലെന്നും മിസ്രി പറഞ്ഞു. കര്‍താര്‍പുര്‍ ഇടനാഴി വഴിയുള്ള സേവനങ്ങള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് കുട്ടികളും സ്ത്രീയും കൊല്ലപ്പെട്ടു. ജമ്മു കശ്മിരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്‌കൂളിലിനു സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്. സ്‌കൂള്‍ അടച്ചിട്ടിരുന്നതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്.
ഉറി, പൂഞ്ച്, രജൗരി എന്നിവിടങ്ങളില്‍ കനത്ത ഷെല്ലാക്രമണമാണ് പാക് സേന നടത്തിയത്. ഷെല്ലാക്രമണത്തില്‍ ഉറി സ്വദേശിനിയായ സ്ത്രീ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. റസര്‍വാണി സ്വദേശി ബഷീര്‍ ഖാന്റെ ഭാര്യ നര്‍ഗീസ് ബീഗമാണ് മരിച്ചത്. ഹഫീസ എന് സ്ത്രീക്കാണ് പരുക്കേറ്റത്. രാത്രി വൈകിയും ഉറിയില്‍ പാക് ഷെല്ലാക്രമണം റിപ്പോര്‍ട്ട്‌ചെയ്തു.
സിവില്‍ വിമാനങ്ങളെ കവചമാക്കി പാകിസ്താന്‍
ന്യൂഡല്‍ഹി: ഒരേസമയം തുടര്‍ച്ചയായി ഇന്ത്യയിലേക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുകയും ഇന്ത്യയുടെ പ്രത്യാക്രമണങ്ങള്‍ തടയാനായി സിവില്‍ വിമാനങ്ങളെ കവചമായി ഉപയോഗിക്കുകയും ചെയ്ത് പാകിസ്താന്‍. ഇന്ത്യയ്‌ക്കെതിരെ തുടര്‍ച്ചയായി ആക്രമണം നടത്തിയിട്ടും സിവിലിയന്‍ വ്യോമാതിര്‍ത്തി അടയ്ക്കാന്‍ പാകിസ്ഥാന്‍ തയാറായില്ലെന്നും, സാധാരണക്കാരെ കവചമായി ഉപയോഗിക്കുന്ന നീചതന്ത്രമാണ് പാകിസ്ഥാന്‍ പ്രയോഗിക്കുന്നതെന്നും കേണല്‍ സോഫിയാ ഖുറേഷി വ്യക്തമാക്കി. 'ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് ഉടനടി അതിവേഗ വ്യോമ പ്രതിരോധ പ്രതികരണം ഉണ്ടാകുമെന്ന് നന്നായി അറിയാവുന്നതിനാല്‍ പാകിസ്ഥാന്‍ സിവില്‍ വിമാനത്തെ കവചമായി ഉപയോഗിക്കുന്നുവെന്ന്, പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണ സമയത്തെ ഫ്‌ലൈറ്റ്ട്രാക്കിങ് വിശദാംശങ്ങള്‍ പുറത്തുവിട്ട് ഇന്ത്യ ചൂണ്ടിക്കാട്ടി.
24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആക്രമണങ്ങള്‍ നടന്ന പ്രദേശം
1- സാംബ (ജമ്മു കശ്മീര്‍): ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും
2- കുപ്വാര (ജമ്മു കശ്മീര്‍): നിയന്ത്രണ രേഖയില്‍ ശക്തമായ പീരങ്കി ആക്രമണം. രാത്രിയും തുടര്‍ന്നു
3- ഉറി (ജമ്മു കശ്മീര്‍): പലസമയത്തായി ഷെല്ലാക്രമണം. ഒരു സ്ത്രീ മരിച്ചു. ഒരുസ്ത്രീക്ക് പരുക്ക്
4 നൗഗാം- ഹന്ദ്വാര സെക്ടര്‍ (ജമ്മു കശ്മീര്‍): കനത്ത ഷെല്ലാക്രമണം നടന്നു
5- പൂഞ്ച് (ജമ്മു കശ്മീര്‍): പലപ്പോഴായി തീവ്ര ഷെല്ലാക്രമണം. രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
6- ജമ്മു (ജമ്മു കശ്മീര്‍): തകര്‍ന്ന ഡ്രോണുകള്‍ കണ്ടെത്തി. രാത്രി സ്‌ഫോടനം ഉണ്ടായി. ബ്ലാക്ക്ഔട്ട് നടപ്പാക്കി.
7- പത്താന്‍കോട്ട് (പഞ്ചാബ്): തകര്‍ന്ന ഡ്രോണുകള്‍ കണ്ടെത്തി. ബ്ലാക്ക്ഔട്ട് നടപ്പാക്കി.
8- പൊഖ്‌റാന്‍ (രാജസ്ഥാന്‍): സൈനിക മേഖലയ്ക്ക് സമീപം പാക് ഡ്രോണ്‍ തടഞ്ഞു.
9- അമൃത്സര്‍ (പഞ്ചാബ്): ഡ്രോണ്‍ ആക്രമണങ്ങള്‍ സ്ഥിരീകരിച്ചു. രാത്രി നാല് സ്‌ഫോടനങ്ങള്‍ നടന്നു.
10- രജൗരി (ജമ്മു കശ്മീര്‍): ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. ഒപ്പം പ്രതിരോധ നടപടികളും പുരോഗമിക്കുന്നു
Operation Sindoor Live Updates: India hits 3 Pak airbases
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്താന്റെ പ്രകോപനം തുടരുന്നു; വിമാനങ്ങൾ മറയാക്കി ഡ്രോൺ ആക്രമണം; പഞ്ചാബിൽ തീപിടിത്തം, പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തര യോഗം
National
• 12 hours ago
ക്രിക്കറ്റിലും പാകിസ്താന് തിരിച്ചടി, യുഎഇയും കൈവിട്ടു; പിഎസ്എൽ പ്രതിസന്ധിയിൽ
Cricket
• 13 hours ago
ട്രെയിനിലെ അമിതവില ചോദ്യം ചെയ്ത വ്ലോഗറെ പാൻട്രി ജീവനക്കാർ കൂട്ടമായി മർദിച്ചു; വീഡിയോ വൈറൽ, റെയിൽവേ അന്വേഷണം തുടങ്ങി
National
• 13 hours ago
ഐപിഎല്ലിൽ നിന്നും കൊൽക്കത്ത പുറത്താവാൻ കാരണം അവനാണ്: ഹർഭജൻ
Cricket
• 14 hours ago
ഇന്ത്യ–പാകിസ്ഥാൻ സംഘർഷം; ചൈനീസ് പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം
International
• 14 hours ago
ഇന്ത്യക്കെതിരെ വീണ്ടും പാകിസ്താന്റെ ആക്രമണം; ഉറി, സാമ്പാ മേഖലകളിൽ ഡ്രോണുകൾ എത്തി
National
• 14 hours ago
യനോപോയ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ആരംഭിച്ചു
Universities
• 15 hours ago
കോഴിക്കോട്; ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പോരിൽ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് അശ്ലീല സന്ദേശങ്ങളും,ചിത്രങ്ങളും അയച്ച കേസ്; മുൻ സുഹൃത്ത് അറസ്റ്റിൽ
Kerala
• 15 hours ago
സംഘർഷ സാധ്യത; ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കി
National
• 15 hours ago
നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 13 പേരുടെ ഫലം നെഗറ്റീവ്
Kerala
• 16 hours ago
പാകിസ്താൻ ഷെല്ലാക്രമണം; 2 കുട്ടികൾ കൊല്ലപ്പെട്ടു, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി
National
• 16 hours ago
ഐപിഎൽ വീണ്ടും തുടങ്ങുമ്പോൾ ചെന്നൈയുടെ ക്യാപ്റ്റനായി ധോണിയുണ്ടാകില്ല? കാരണമിത്
Cricket
• 16 hours ago
മുംബൈ ടാറ്റ മെമ്മോറിയൽ ആശുപത്രിയിൽ വ്യാജ ബോംബ് ഭീഷണി; പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല
National
• 16 hours ago
അടി വീണത് പാകിസ്ഥാനിലാണെങ്കിലും കൊള്ളുന്നത് ചൈനയുടെ നെഞ്ചിൽ; ചൈന ഭയക്കുന്നു, കോടികളുടെ നിക്ഷേപം പൊടിയുമോ?
International
• 17 hours ago
താമരശ്ശേരി ഷഹബാസ് വധക്കേസ്; കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല
Kerala
• 17 hours ago
ഓൺലൈൻ മാധ്യമമായ 'ദ വയറി'ന് കേന്ദ്രസർക്കാരിന്റെ വിലക്ക്; ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് 'ദ വയർ'
National
• 17 hours ago
അദീബ് അഹമ്മദ് വീണ്ടും ഫിക്കി അറബ് കൗൺസിൽ ചെയർമാൻ
uae
• 18 hours ago
ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്സ് ഹാൻഡിൽ മരവിപ്പിച്ചു; കാരണം വ്യക്തമാക്കിയിട്ടില്ല
Kerala
• 18 hours ago
ഫുട്ബോളിൽ അവൻ മെസിയെ പോലെയാണ്: മുൻ റയൽ മാഡ്രിഡ് താരം
Football
• 17 hours ago
പത്ത് പൈസയില്ല; ഐ.എം.എഫിൽ ലോണിനായി പരക്കം പാഞ്ഞ് പാകിസ്ഥാൻ, തിരിച്ചടിയാകാൻ ഇന്ത്യ
Economy
• 17 hours ago
ബാക്കിയുള്ള ഐപിഎൽ മത്സരങ്ങൾ ഇനി ഞങ്ങളുടെ രാജ്യത്ത് നടത്താം: നിർദേശവുമായി മുൻ താരം
Cricket
• 17 hours ago