HOME
DETAILS

ഓര്‍മകളില്‍ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍; വിട പറഞ്ഞിട്ട് മൂന്നു വര്‍ഷം 

  
May 13 2025 | 15:05 PM


ദുബൈ: രാജ്യത്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഓര്‍മകളിലാണ് ഇന്ന് യുഎഇ. 2004 മുതല്‍ 2022 മെയ് 13ന് മരിക്കുന്നതുവരെ അദ്ദേഹം യുഎഇയുടെ പ്രസിഡന്റായിരുന്നു. ഇതിനുപുറമേ അബൂദബി എമിറേറ്റിന്റെ ഭരണാധികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 

അല്‍ ഐനില്‍ ജനിച്ച ഷെയ്ഖ് ഖലീഫ ബാനി യാസ് ഗോത്രത്തില്‍ പെട്ടയാളാണ്. പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ നിര്‍മ്മിച്ച നഗരത്തിലെ ആദ്യത്തെ സ്‌കൂളില്‍ നിന്നാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം നേടിയത്.

1948ല്‍ അല്‍ ഐനിലെ അല്‍ മുവൈജിയിലാണ് ഷെയ്ഖ് ഖലീഫ ജനിച്ചത്. ഷെയ്ഖ് സായിദിന്റെ മൂത്ത മകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതാവ് ഷെയ്ഖ ഹെസ്സ ബിന്‍ത് മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ആയിരുന്നു. ബാനി യാസ് ഗോത്ര കോണ്‍ഫെഡറേഷന്റെ അല്‍ ബു ഫലാഹ് ഉപവിഭാഗത്തിന്റെയും അല്‍ നഹ്യാന്‍ ഭരണകുടുംബത്തിന്റെയും സ്വാധീന കേന്ദ്രമായിരുന്നു അല്‍ മുവൈജി ഗ്രാമം.

അക്കാലത്ത് അല്‍ ഐന്‍ മേഖല ഭരിച്ചിരുന്ന പിതാവിനൊപ്പം അല്‍ ഐനിലെയും അല്‍ ബുറൈമിയിലെയും മരുപ്പച്ചകളിലാണ് ഷെയ്ഖ് ഖലീഫ തന്റെ ബാല്യത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്.

1966 ഓഗസ്റ്റില്‍ എമിറേറ്റിന്റെ ഭരണാധികാരിയാകാന്‍ ഷെയ്ഖ് സായിദ് അബൂദബി നഗരത്തിലേക്ക് താമസം മാറിയപ്പോള്‍, അന്ന് 18 വയസ്സുള്ള ഷെയ്ഖ് ഖലീഫയെ കിഴക്കന്‍ പ്രവിശ്യയിലെ തന്റെ പ്രതിനിധിയായും അവിടുത്തെ നിയമവ്യവസ്ഥയുടെ പ്രസിഡന്റായും നിയമിച്ചു. തുടര്‍ന്നുള്ള ജീവിതത്തില്‍ ഷെയ്ഖ് ഖലീഫ നിരവധി പ്രധാന പദവികള്‍ വഹിച്ചു. തന്റെ പരേതനായ പിതാവിന്റെ സര്‍ക്കാരിന്റെ പ്രധാന എക്‌സിക്യൂട്ടീവ് നേതാവായി അദ്ദേഹം മാറി. എല്ലാ പ്രധാന പദ്ധതികളുടെയും പ്രാദേശിക, ഫെഡറല്‍ തലങ്ങളില്‍ മേല്‍നോട്ടം വഹിച്ചു.

1969 ഫെബ്രുവരി 1നാണ് ഷെയ്ഖ് ഖലീഫ അബൂദബി കിരീടാവകാശിയായത്. അടുത്ത ദിവസം, അബൂദബിയിലെ പ്രതിരോധ വകുപ്പിന്റെ തലവനായി അദ്ദേഹത്തെ നിയമിച്ചു. പിന്നീട് യുഎഇ സായുധ സേനയുടെ കേന്ദ്രമായി മാറിയ അബൂദബി പ്രതിരോധ സേനയുടെ (എഡിഡിഎഫ്) രൂപീകരണത്തിന് അദ്ദേഹമാണ് മേല്‍നോട്ടം വഹിച്ചത്.

1971 ജൂലൈ 1ന്, എമിറേറ്റ് ഗവണ്‍മെന്റിന്റെ പുനഃസംഘടനയുടെ ഭാഗമായി അദ്ദേഹത്തെ അബൂദബി ഭരണാധികാരിയായും പ്രതിരോധധനകാര്യ മന്ത്രിയായും നിയമിച്ചു. 1973 ഡിസംബര്‍ 23ന്, രണ്ടാം മന്ത്രിസഭയില്‍ ഷെയ്ഖ് ഖലീഫ ഉപപ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. ഷെയ്ഖ് സായിദിന്റെ മരണശേഷം 2004 നവംബര്‍ 3നാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴകിയ ഭക്ഷണ വിതരണം: വന്ദേഭാരതിന്റെ കാറ്ററിങ് സ്ഥാപനത്തിന് ലക്ഷം രൂപ പിഴ ചുമത്തി റെയിൽവേ

Kerala
  •  15 hours ago
No Image

സിന്ധു നദീജല കരാർ; പാകിസ്ഥാൻ ഇന്ത്യക്ക് കത്തെഴുതി; കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് ആവശ്യം

National
  •  15 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും

National
  •  16 hours ago
No Image

ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു

National
  •  16 hours ago
No Image

തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ

Kerala
  •  16 hours ago
No Image

വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി

Kerala
  •  17 hours ago
No Image

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  17 hours ago
No Image

അമേരിക്കൻ പ്രസിഡന്റ്‌ ഖത്തറിൽ, സ്വീകരിച്ച് അമീർ 

qatar
  •  18 hours ago
No Image

കേണൽ സോഫിയ ഖുറേഷിക്കെതിരെ വർഗീയ-ലൈംഗിക പരാമർശം: ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  18 hours ago
No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  18 hours ago