HOME
DETAILS

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

  
May 14 2025 | 13:05 PM

Junior Lawyer Assaulted Bar Council Suspends Adv Bailin Das and Issues Show Cause Notice

തിരുവനന്തപുരം:വഞ്ചിയൂരിൽ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ അഡ്വ. ബെയ്ലിൻ ദാസിനെതിരെ ശക്തമായ നടപടി. കേസിന്റെ പശ്ചാത്തലത്തിൽ ബെയ്ലിന് ദാസിന് ഇന്ന് മുതൽ പ്രാക്റ്റീസ് ചെയ്യുന്നത് താൽക്കാലികമായി ബാർ കൗൺസിൽ വിലക്കി. അച്ചടക്ക നടപടി പൂർത്തിയാകുന്നത് വരെ വിലക്ക് തുടരും. കൂടാതെ, ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസും നൽകുമെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി.

ബാർ കൗൺസിൽ ചെയർമാൻ ടി. എസ്. അജിത്ത് പ്രശ്‌നത്തിൽ ബാർ കൗൺസിൽ ഭാരവാഹികൾക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും, സംഭവം അസാധാരണമായ സംഭവമാണെന്നും വ്യക്തമാക്കി. ബെയ്ലിൻ ദാസിനെതിരെ നടപടിയെടുതതിന് ശേഷമേ അച്ചടക്ക സമിതിയുടെ റിപ്പോർട്ട് ലഭിക്കൂ, തുടർന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്നുമാണ് കൗൺസിലിന്റെ നിലപാട്.

കേസിൽ പൊലീസിന് നൽകിയ പരാതിയിൽ, അഭിഭാഷകയായ ശാമിലി അതിക്രൂരമായി ആക്രമിക്കപ്പെട്ടതായും, മുഖത്തിന് പരിക്കുകൾ ഉൾപ്പെടെ കവിളെല്ലിനും കണ്ണിനും ഗുരുതര പരുക്കുകൾ സംഭവിച്ചതായും പറയുന്നു. ഇപ്പോൾ ശാമിലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ബെയ്ലിൻ ദാസ് കേസിൽ തുടർന്നും ഒളിവിലാണെന്ന് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കി. തെളിവ് ശേഖരണത്തിനായി പോലീസ് ശാമിലിയുമായി ബെയ്ലിൻ ദാസിന്റെ ഓഫീസിലെത്തുകയും അന്വേഷണപ്രവർത്തനങ്ങൾ തുടരുകയും ചെയ്തു. ഒളിവിൽ കഴിയുന്ന ദാസ് പൂന്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും റിപ്പോർട്ടുകളുണ്ട്. ഈയിടെ നടന്ന ആക്രമണത്തിന് പുറമേ, മുൻകാലത്ത് ഗർഭിണിയായിരിക്കെ തന്നെ ബെയ്ലിൻ ദാസ് മർദിച്ചതായും ശാമിലി കുറ്റപ്പെടുത്തുന്നു.

ഇക്കാര്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടിയുള്ള പരാതി ശാമിലി ഇന്ന് നേരിട്ട് ബാർ കൗൺസിലിനും ബാർ അസോസിയേഷനും നൽകുകയായിരുന്നു. അതേസമയം, കേസിൽ മുൻകൂർ ജാമ്യത്തിന് ബെയ്ലിൻ ദാസ് നിയമനടപടികൾ ആരംഭിച്ചുകഴിഞ്ഞു.

Senior advocate Bailin Das has been suspended from legal practice by the Bar Council after allegedly assaulting junior lawyer Shamili in Thiruvananthapuram. The Council also issued a show cause notice, with disciplinary action pending. Despite 24 hours passing since the incident, the accused remains absconding. Shamili sustained serious facial injuries and is under treatment. Allegations also claim prior abuse and interference by Bar Association officials. Police investigation is ongoing, while Das seeks anticipatory bail.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ഇന്ത്യയുടെ വലിയ താരം, ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം നടത്തും: മൈക്കൽ ക്ലർക്ക്

Cricket
  •  8 days ago
No Image

വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു; സംസ്‌ക്കാര ചടങ്ങുകള്‍ ഗുജറാത്തിലെ രാജ്‌കോട്ടില്‍, ഇതുവരെ തിരിച്ചറിഞ്ഞത് 32 മൃതദേഹങ്ങള്‍

National
  •  8 days ago
No Image

ഫുട്ബോൾ കളിക്കാൻ എന്നെ പ്രചോദിപ്പിച്ചത് അദ്ദേഹമാണ്: ഇതിഹാസത്തെക്കുറിച്ച് ഡെമ്പലെ

Football
  •  8 days ago
No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  8 days ago
No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  8 days ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  8 days ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  8 days ago
No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  8 days ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  8 days ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  8 days ago