HOME
DETAILS

ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്‌റാഈൽ, ഇന്ന് കൊന്നൊടുക്കിയത് 70ലേറെ മനുഷ്യരെ; യുഎസ്-ഇസ്‌റാഈൽ സഹായ പദ്ധതി തള്ളി യു.കെയും ചൈനയും റഷ്യയും 

  
Web Desk
May 14 2025 | 11:05 AM

Israel Intensifies Strikes on Gaza as Peace Talks Continue in Saudi Arabia Over 70 Killed Overnight

ഗസ്സ: ഗസ്സയിൽ യുദ്ധമവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സഊദിയിൽ തുടരുന്നതിനിടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്‌റാഈൽ. ഇന്നലെ അർധരാത്രി മുതൽ ഗസ്സയിൽ 70ലേറെ മനുഷ്യരെയാണ് ഇസ്‌റാഈൽ കൊന്നൊടുക്കിയത്. വടക്കൻ ഗസ്സയിൽ മാത്രം 50ലേറെ പേരെ കൊലപ്പെടുത്തിയെന്ന് ഗസ്സയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ, ഗസ്സയിൽ സഹായവിതരണത്തിനുള്ള യു-എസ് ഇസ്‌റാഈൽ സഹായ പദ്ധതി യു.കെയും ചൈനയും റഷ്യയും തള്ളി. രണ്ടാ മാസമായി ഗസ്സയിൽ ഇസ്‌റാഈൽ തുടരുന്ന ഉപരോധം എടുത്തുമാറ്റുന്നതിന് പകരം സഹായ വിതരണം എന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

അതേസമയം, എത്രയും പെട്ടെന്ന് ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജി.സി.സി ഉച്ചകോടിയിൽ ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ യു.എസുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സഊദി കിരീടാവകാശിയും വ്യക്തമാക്കി. ഫലസ്തീനിൽ പൂർണമായ യുദ്ധ വിരാമമാണ് ഉച്ചകോടി ആവശ്യപ്പെട്ടത്. ഫലസ്തീൻ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും സഊദി കിരീടാവകാശി ചൂണ്ടിക്കാട്ടി. ഇതിനായി യു.എസുമായി കൈകോർക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു.  

ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ് ഗൾഫ് രാഷ്ട്രങ്ങളുടെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്നും വ്യക്തമാക്കി. 
ഗസ്സയിലെ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് ബന്ദിയെ വിട്ടയച്ചതിലൂടെ കഴിഞ്ഞത് നല്ലൊരു ദിവസമായിരുന്നുവെന്നും ഉച്ചകോടിയിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. അതേ സമയം ഹമാസ് അധികാരത്തിൽ തുടരുന്നതിനോടുള്ള വിയോജിപ്പും അമേരിക്കൻ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഫലസ്തീനികൾക്ക് അന്തസ്സുള്ള ജീവിതം വേണം, എന്നാൽ ആളുകളെ തട്ടിക്കൊണ്ടുപോകുന്ന ഭരണകൂടമുള്ളപ്പോൾ അത് സാധ്യമല്ല- ട്രംപ് പറഞ്ഞു.  അബ്രഹാം കരാറിലേക്ക് കൂടുതൽ രാജ്യങ്ങളെ എത്തിക്കാൻ ശ്രമം തുടരുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, യുദ്ധം അവസാനിപ്പിക്കാനുള്ള യാതൊരു സാഹചര്യവുമില്ലെന്നാണ് ട്രംപിന്റെ പ്രസ്താവനയോട് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്. 

ഒക്ടോബർ ഏഴുമുതൽ ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യാ യുദ്ധത്തിൽ 52,908 ഫലസ്തീനികൾ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. 119,721 പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ശരിയായ കണക്കുകൾ ഇതിലുമത്രയോ അധികമാണെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.  

As Saudi-hosted peace talks seek to end the Gaza war, Israel escalates attacks, killing over 70 Palestinians overnight. Meanwhile, the US aid plan faces rejection from the UK, China, and Russia. GCC summit urges full ceasefire and joint US-Saudi efforts for peace.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  4 days ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  4 days ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  4 days ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അതീവ ജാഗ്രത

Kerala
  •  4 days ago
No Image

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട്

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്രായേൽ സംഘർഷം: അബൂദബി വിമാനത്താവളത്തിൽ വിമാന സർവിസുകൾ തടസ്സപ്പെട്ടു

uae
  •  4 days ago
No Image

മഴ കനക്കുന്നു; നദികളില്‍ ജലനിരപ്പ് ഉയരും, പ്രളയ സാധ്യതാ മുന്നറിയിപ്പ് 

Weather
  •  4 days ago
No Image

13ാം വയസിൽ അടിച്ചെടുത്തത് ട്രിപ്പിൾ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവിന്റെ കൂട്ടുകാരൻ

Cricket
  •  4 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തിൽ ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇമെയിൽ വഴി; സുരക്ഷ ശക്തമാക്കി

Kerala
  •  4 days ago
No Image

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം; 24 പേരെ രക്ഷപ്പെടുത്തി യുഎഇ 

uae
  •  4 days ago