കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്
ഭുവനേശ്വർ: കേണൽ സോഫിയ ഖുറേഷിക്കെതിരെ 'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ച് അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാൻ മധ്യ പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. വിവാദ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത കോടതി, സംസ്ഥാന പോലീസ് മേധാവിയോട് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്യാൻ നിർദേശിച്ചു.
ഇന്‍ഡോറില്‍ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെ, തീവ്രവാദികൾ "നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി, അവർക്ക് തിരികെ നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു" എന്ന് വിജയ് ഷാ പറഞ്ഞു. "അവർ ഹിന്ദുക്കളുടെ വസ്ത്രം അഴിച്ചു കൊന്നു, മോദിജി അവരുടെ സഹോദരിയെ തിരിച്ചയച്ചു. നിങ്ങളുടെ ജാതിയിലെ പെൺമക്കളെ പാകിസ്ഥാനിലേക്ക് പ്രതികാരം ചെയ്യാൻ അയയ്ക്കാമെന്ന് മോദിജി തെളിയിച്ചു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎ ഉഷ താക്കൂർ, ബിജെപിയുടെ പ്രാദേശിക നേതാക്കൾ എന്നിവർ ഉൾപ്പെട്ട സദസ്സിന് മുന്നിലാണ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. ഓപ്പറേഷൻ സിന്ദൂരിന്റെ ബ്രീഫിംഗുകളിൽ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും സൈന്യത്തിന്റെ മുഖമായിരുന്നു.
പ്രസ്താവനയ്‌ക്കെതിരെ സൈനിക ഉദ്യോഗസ്ഥരും പ്രതിപക്ഷ പാർട്ടികളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.
ആദ്യം, തന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് വിജയ് ഷാ വാദിച്ചെങ്കിലും, പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി. "കേണൽ സോഫിയ ഖുറേഷി എനിക്ക് സഹോദരിയേക്കാൾ പ്രധാനമാണ്. അവർ ജാതിക്കും സമുദായത്തിനും അതീതമായി ഉയർന്ന് പ്രതികാരം ചെയ്തു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ, ഞാൻ പത്ത് തവണ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.
The Kerala High Court has directed authorities to register a case against a BJP minister accused of making communal and sexist remarks against Colonel Sofiya Qureshi, a serving Indian Army officer, following a petition seeking legal action for the offensive statements.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."