HOME
DETAILS

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

  
Web Desk
May 14, 2025 | 1:17 PM

Harassment Allegations Against Colonel Sofiya Qureshi High Court Orders Case Against BJP Minister

 

ഭുവനേശ്വർ: കേണൽ സോഫിയ ഖുറേഷിക്കെതിരെ  'ഭീകരവാദികളുടെ സഹോദരി' എന്ന് വിളിച്ച് അധിക്ഷേപിച്ച മധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്‌ക്കെതിരെ കേസ് ഫയൽ ചെയ്യാൻ മധ്യ പ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. വിവാദ പരാമർശം വൻ പ്രതിഷേധത്തിന് ഇടയാക്കിയതിനെ തുടർന്ന് സ്വമേധയാ കേസെടുത്ത കോടതി, സംസ്ഥാന പോലീസ് മേധാവിയോട് പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്യാൻ നിർദേശിച്ചു.

ഇന്‍ഡോറില്‍ നടന്ന സാംസ്കാരിക പരിപാടിയിൽ സംസാരിക്കവെ, തീവ്രവാദികൾ "നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി, അവർക്ക് തിരികെ നൽകാൻ ഞങ്ങൾ അവരുടെ സ്വന്തം സഹോദരിയെ അയച്ചു" എന്ന് വിജയ് ഷാ പറഞ്ഞു. "അവർ ഹിന്ദുക്കളുടെ വസ്ത്രം അഴിച്ചു കൊന്നു, മോദിജി അവരുടെ സഹോദരിയെ തിരിച്ചയച്ചു. നിങ്ങളുടെ ജാതിയിലെ പെൺമക്കളെ പാകിസ്ഥാനിലേക്ക് പ്രതികാരം ചെയ്യാൻ അയയ്ക്കാമെന്ന് മോദിജി തെളിയിച്ചു," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂർ, എംഎൽഎ ഉഷ താക്കൂർ, ബിജെപിയുടെ പ്രാദേശിക നേതാക്കൾ എന്നിവർ ഉൾപ്പെട്ട സദസ്സിന് മുന്നിലാണ് ഈ വിവാദ പരാമർശങ്ങൾ നടത്തിയത്. ഓപ്പറേഷൻ സിന്ദൂരിന്റെ ബ്രീഫിംഗുകളിൽ കേണൽ സോഫിയ ഖുറേഷിയും വിംഗ് കമാൻഡർ വ്യോമിക സിംഗും സൈന്യത്തിന്റെ മുഖമായിരുന്നു.

പ്രസ്താവനയ്‌ക്കെതിരെ സൈനിക ഉദ്യോഗസ്ഥരും പ്രതിപക്ഷ പാർട്ടികളും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു.

ആദ്യം, തന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി റിപ്പോർട്ട് ചെയ്യപ്പെട്ടതാണെന്ന് വിജയ് ഷാ വാദിച്ചെങ്കിലും, പിന്നീട് അദ്ദേഹം ക്ഷമാപണം നടത്തി. "കേണൽ സോഫിയ ഖുറേഷി എനിക്ക് സഹോദരിയേക്കാൾ പ്രധാനമാണ്. അവർ ജാതിക്കും സമുദായത്തിനും അതീതമായി ഉയർന്ന് പ്രതികാരം ചെയ്തു. ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ, ഞാൻ പത്ത് തവണ ക്ഷമ ചോദിക്കുന്നു," അദ്ദേഹം പറഞ്ഞു.

 

The Kerala High Court has directed authorities to register a case against a BJP minister accused of making communal and sexist remarks against Colonel Sofiya Qureshi, a serving Indian Army officer, following a petition seeking legal action for the offensive statements.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

228 റൺസ് മുംബൈക്ക് മുന്നിൽ ഒന്നുമല്ല! പൂരന്റെ പോരാട്ടം പാഴായി; ഐ.പി.എല്ലിൽ വീണ്ടും നീലപ്പടയുടെ ഉയിർത്തെഴുന്നേൽപ്പ്

Cricket
  •  12 days ago
No Image

തമിഴകത്ത് 'ദളപതി' തരംഗം; സർക്കാരുണ്ടാക്കാൻ വിജയിന്റെ ചടുലനീക്കം; സി.പി.എമ്മുമായി ചർച്ച, രാഹുലിന്റെ അഭിനന്ദനം!

National
  •  12 days ago
No Image

പ്രതീക്ഷകൾ അസ്ഥാനത്തായി; ബി.ജെ.പി സഖ്യം ട്വൻ്റി-20ക്ക് തിരിച്ചടിയായി; കുന്നത്തുനാട്ടിലും അടിതെറ്റി സാബു എം. ജേക്കബ്

Kerala
  •  12 days ago
No Image

തിരിച്ചടിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്; ഇറാന്റെ മിസൈൽ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് യുഎഇ

uae
  •  12 days ago
No Image

പശ്ചിമ ബംഗാളിൽ വൻ രാഷ്ട്രീയ അട്ടിമറി; ഭബാനിപുരിൽ മമതയ്ക്ക് തോൽവി

National
  •  13 days ago
No Image

ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; വ്യവസായ മേഖലയിലെ തീപിടുത്തത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്

uae
  •  13 days ago
No Image

'എന്റെ കഴിവിനും അപ്പുറം അധ്വാനിച്ചു, വോട്ട് ചെയ്യാൻ മറന്നവർക്ക് വേണ്ടി കൂടിയാണ് കഴിഞ്ഞ അഞ്ച് വർഷം ഭരിച്ചത്'; പരാജയത്തിൽ വൈകാരിക കുറിപ്പുമായി സ്റ്റാലിൻ

National
  •  13 days ago
No Image

തോൽവി അംഗീകരിക്കുന്നു, ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് അതീവ ഗൗരവമുള്ള കാര്യം; തിരുത്തൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

Kerala
  •  13 days ago
No Image

സാമ്പത്തിക രംഗത്ത് വൻ കുതിപ്പിനൊരുങ്ങി യുഎഇ; യുഎസുമായുള്ള കറൻസി കൈമാറ്റ കരാറിനെ സംബന്ധിച്ച ചർച്ചകൾ സജീവം

uae
  •  13 days ago
No Image

കുടുംബവാഴ്ചയ്‌ക്കെതിരെ ബാലറ്റ് വിപ്ലവം; സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തഴഞ്ഞ് തളിപ്പറമ്പ്, ടികെ ഗോവിന്ദന്റെ വിജയത്തിൽ പതറി സിപിഎം

Kerala
  •  13 days ago