HOME
DETAILS

'ഒരു മന്ത്രിക്ക് യോജിച്ച പ്രവൃത്തിയാണോ ഇത്' സോഫിയ ഖുറൈഷിക്കെതിരായ ബി.ജെ.പി മന്ത്രിയുടെ പരാമര്‍ശത്തില്‍ സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം

  
Web Desk
May 15 2025 | 07:05 AM

Supreme Court Slams BJP Minister for Hate Remark Against Colonel Sophia Qureshi

ഭുവനേശ്വര്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി മന്ത്രിക്ക് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. 
'ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ കുറച്ചു കൂടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തുതരം പ്രസ്താവനകളാണ് നടത്തുന്നത്? ഒരു മന്ത്രി ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമാണോ?' കോടതി ചോദിച്ചു. 

'ഭീകരവാദികളുടെ സഹോദരി' എന്നാണ് സോഫിയ ഖുറേഷിയെ കുറിച്ച് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി കുന്‍വര്‍ വിജയ് ഷാ നടത്തിയ പരാമര്‍ശം. ഇന്‍ഡോറില്‍ നടന്ന പരിപാടിയിലായിരുന്നു വിജയ് ഷായുടെ പരോക്ഷ അധിക്ഷേപം. 'ഭീകരവാദികള്‍ നമ്മുടെ സഹോദരിമാരുടെയും, പെണ്‍മക്കളുടെയും സിന്ദൂരം തുടച്ചുമാറ്റി അനാദരവ് കാണിച്ചു. അവര്‍ക്ക് മറുപടി നല്‍കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു' ഇതായിരുന്നു മന്ത്രി പറഞ്ഞത്.

വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി മാപ്പപേക്ഷയുമായി രംഗത്ത് വന്നിരുന്നു.  പ്രതിഷേധവും വിമര്‍ശനവും ശക്തമായതിന് പിന്നാലെയാണ് ഷാ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്. താന്‍ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ഒരു ആവേശത്തില്‍ പറഞ്ഞ് പോയതാണെന്നുമായിരുന്നു മന്ത്രിയുടെ ഏറ്റുപറച്ചില്‍.

'കേണല്‍ സോഫിയ ഖുറേഷി എനിക്ക് എന്റെ യഥാര്‍ത്ഥ സഹോദരിയേക്കാള്‍ വലുതാണ്. പാകിസ്ഥാനോട് പ്രതികാരം ചെയ്തവളാണ്... ആരെയെങ്കിലും വിഷമിപ്പിക്കണം എന്ന ഉദ്ദേശത്തോടെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. ആവേശത്തില്‍ എന്തോ പറഞ്ഞു പോയതാണ്. ഇത് ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കില്‍, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ ക്ഷമ ചോദിക്കുന്നു. അവരോട് ഒരു വട്ടമല്ല പത്തുവട്ടം മാപ്പ് ചോദിക്കാന്‍ തയ്യാറാണ്' മന്ത്രി പറഞ്ഞു.

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ ഇന്ത്യയുടെ സൈനിക നടപടിയെക്കുറിച്ച് രാജ്യത്തോട് വിശദീകരിച്ച രണ്ട് വനിത സൈനികരില്‍ ഒരാളാണ് കേണല്‍ സോഫിയ ഖുറേഷി. ഇന്ത്യന്‍ സേനയിലെ പെണ്‍കരുത്തിന്റെ മുഖമായാണ് കരസേന കമാന്‍ഡറെ രാജ്യം കാണുന്നത്.

 

The Supreme Court criticized BJP minister Kunwar Vijay Shah for his derogatory remarks against Indian Army officer Colonel Sophia Qureshi, calling her "sister of terrorists." The minister later issued a public apology, stating his words were said in a moment of emotion.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടി, തിരിച്ചടി; കണക്ക് പറഞ്ഞ് ലോക ശക്തർ

International
  •  2 days ago
No Image

സ്ത്രീകളുടെ ബാഗ് തട്ടിപ്പിറക്കുന്ന സംഘത്തെ പിടികൂടി റിയാദ് പൊലിസ്

Saudi-arabia
  •  2 days ago
No Image

ഇറാനിൽ ഇസ്റഈൽ നടത്തിയ ആക്രമണത്തിൽ 78 സാധാരണക്കാർ കൊല്ലപ്പെട്ടു, 300-ലധികം പേർക്ക് പരുക്ക്; മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു

International
  •  2 days ago
No Image

വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിതള്ളൽ; പറ്റില്ലെങ്കിൽ അത് പറയാനുള്ള ധൈര്യം കാണിക്കണമെന്ന് കേന്ദ്രത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Kerala
  •  2 days ago
No Image

കല്യാണം കഴിഞ്ഞ് അഞ്ച് മാസം; ഭർത്താവിനെ കാണാൻ ലണ്ടനിലേക്കുള്ള യാത്രയിൽ ദുരന്തം; നോവായി പിതാവിനൊപ്പമുള്ള അവസാന സെൽഫി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: പക്ഷിയിടി മുതൽ അട്ടിമറി സാധ്യതകൾ വരെ നീണ്ട് നിൽക്കുന്ന കാരണങ്ങൾ; അന്വേഷിക്കാൻ സമഗ്ര പരിശോധന ആവശ്യം  

National
  •  2 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ ആക്രമണം; വ്യോമാതിര്‍ത്തി അടച്ച് ജോര്‍ദാനും ഇറാഖും, മധ്യപൂര്‍വ്വേഷ്യയിലെ വ്യോമഗതാഗതം താറുമാറായ നിലയില്‍

International
  •  2 days ago
No Image

മദ്യപിച്ച് വാഹനമോടിച്ച പൊലീസുകാരന്റെ കാർ ഇടിച്ച് ബാങ്ക് ജീവനക്കാരിക്ക് പരിക്ക്

Kerala
  •  2 days ago
No Image

'കള്ളനെ പിടിക്കുകയാണെങ്കില്‍ സഊദി പൊലിസിനെ പോലെ പിടിക്കണം'; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

Saudi-arabia
  •  2 days ago
No Image

കോഴിക്കോട്; സ്വകാര്യ ബസ് ജീവനക്കാരന്റെ ക്രൂര മർദനത്തിന് ഇരയായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി

Kerala
  •  2 days ago